കണ്ണിൽ ഇരുട്ടാണെങ്കിലെന്താ, ശബ്ദം കേട്ട് മനസിലാക്കും വണ്ടിയുടെ തകരാർ
Monday, October 23, 2017 2:42 AM IST
എന്തും നേരിടാനുള്ള മനഃശക്തിയുണ്ടെങ്കിൽ മുന്നിലെ തടസങ്ങളെ നിഷ്പ്രയാസം കീഴടക്കാമെന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമായി മാറുകയാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യിബിൻ സ്വദേശിയായ സു ഷുയു എന്ന 60കാരൻ. കാരണം അന്ധനായ അദ്ദേഹം കഴിഞ്ഞ 30 വർഷമായി മികച്ചയൊരു ബൈക്ക് മെക്കാനിക്കാണ്.



ബൈക്കിൽ സ്പർശിച്ചും അതിന്‍റെ ശബ്ദം കേട്ടുമാണ് ബൈക്കിന്‍റെ പ്രശ്നങ്ങളെ പറ്റി അദ്ദേഹം മനസിലാക്കുന്നത്. ഒരു കേടായ ബൈക്ക് അപ്രതീക്ഷിതമായി ലഭിച്ചപ്പോൾ അദ്ദേഹം വളരെ സമയമെടുത്ത് അത് നന്നാക്കി. അന്നു മുതലാണ് തന്‍റെ കഴിവിനെക്കുറിച്ച് അദ്ദേഹം ബോധവാനായത്. കഴിഞ്ഞ 30 വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായി സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള പണം സ്വരുക്കൂട്ടാൻ അദ്ദേഹത്തിന് സാധിച്ചു.

ചെറിയ ഇല്ലായ്മകളുടെ പേരും പറഞ്ഞ് വിഷമിച്ച് വെറുതെയിരിക്കുന്ന ഓരോരുത്തർക്കും മാതൃകയാണ് സു ഷുയുവിന്‍റെ ജീവിതം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.