പന്നിയുടെ വയറ്റിൽ നിന്ന് അപൂർവ ഗോരോചനക്കല്ല്; ദരിദ്രകർഷകൻ ഇനി കോടീശ്വരൻ
Wednesday, December 6, 2017 3:13 AM IST
പന്നി വളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ചിരുന്ന ചൈനയിലെ ഒരു സാധാരണ കർഷകൻ പെട്ടെന്നൊരു ദിവസം കോടീശ്വനായ സംഭവമാണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ റിസാഡോ നഗരത്തിലെ ജൂ കൗണ്ടിയിലാണ് അന്പത്തിയൊന്നുകാരനായ ബോ ഷുണ്‍ലുവിന്‍റെ ജീവിതം ആകെപ്പാടെ മാറ്റി മറിച്ച സംഭവം നടന്നത്.

ഫാമിൽ വളർത്തിയിരുന്ന എട്ടുവയസുള്ള ഒരു പന്നിയെ മാംസാവശ്യത്തിന് കൊന്നപ്പോഴാണ് പിത്താശയത്തിൽ നിന്നും അപൂർവമായ "ഗോരോചനം' ബോഷുണ്‍ലുവിന് ലഭിച്ചത്. ചൈനയിലെ പരന്പരാഗത മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ഗോരോചനം (പിഗ് ട്രഷർ). ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുവാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. പന്നി, കാള, പശു എന്നിവയുടെ പിത്താശയത്തിൽ രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യത്തിൽ നിന്നോ ആണ് ഇത് രൂപപ്പെടുന്നത്. വളരെ ആപൂർവമായി മാത്രം ലഭിക്കുന്ന ഗോരോചനത്തിന് ഗ്രാമിന് 5000 മുതൽ 10,000 വരെയാണ് വില.



ബോ ഷുണ്‍ലുവിന് ലഭിച്ചത് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഗോരോചനമാണ്. 45,0000 പൗണ്ട് ( 3 കോടി 89 ലക്ഷം ഇന്ത്യൻ പണം) ഇതിനു ലഭിക്കും. പന്നിയുടെ പിത്താശയത്തിനുള്ളിൽ നിന്നും ലഭിച്ചത് ഗോരോചനമാണെന്ന് അയൽവാസിയാണ് ബോഷുണ്‍ലുവിനോടു പറഞ്ഞത്. തുടർന്ന് മകൻ മിങ്സുവുമായി ഷാങ്ഹായിലെത്തി വിദഗ്ധരെ കണ്ട് പരിശോധിച്ചപ്പോഴാണ് കൈയിലുള്ളത് ഗോരോചനം തന്നെയാണെന്ന് ബോഷുണ്‍ലു ഉറപ്പിച്ചത്. പന്നികളുടെ വയറ്റിൽ ഇത്തരത്തിൽ വസ്തുക്കൾ രൂപപ്പെടാറുണ്ട്. എന്നാൽ എല്ലാം ഗോരോചനമല്ലെന്ന് വിദഗ്ധർ പറയുന്നു. തന്‍റെ കൈയ്യിലുള്ള ഗോരോചനത്തിനായി വരുന്ന ആവശ്യക്കാർക്കായുള്ള കാത്തിരിപ്പിലാണ് ബോഷുണ്‍ലു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.