ബോൾട്ടും ഹാരിപോട്ടറും മാനത്ത്..
Saturday, December 16, 2017 10:51 PM IST
നക്ഷത്രക്കൂട്ടങ്ങളിൽനിന്ന് ഭൂമിയിലെ താരങ്ങളുടെ രൂപം വരച്ചെടുത്ത് ബ്രിട്ടീഷ് വാനനിരീക്ഷകർ. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലുള്ള ബിഗ് ബാംഗ് ഫെയർ എന്ന ആകാശനിരീക്ഷക കൂട്ടായ്മയാണ് നക്ഷത്രക്കൂട്ടങ്ങളിൽ ഭൂമിയിലെ സെലിബ്രിറ്റികളുടെ രൂപം സൃഷ്ടിച്ചത്.

വേഗത്തിന്‍റെ രാജകുമാരൻ ഉസൈൻ ബോൾട്ട്, ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, ഹാരിപോട്ടർ തുടങ്ങിയവരുടെയൊക്കെ രൂപവും പ്രകൃതിശാസ്ത്രജ്ഞൻ ഡേവിഡ് ആറ്റൻബെറോയ്ക്കുവേണ്ടി നീലത്തിമിംഗലം, നൊബേൽ പുരസ്കാര ജേതാവായ മലാലയ്ക്കുവേണ്ടി പുസ്തകം, ബഹിരാകാശ സഞ്ചാരി ടിം പീക്കിനുവേണ്ടി ബഹിരാകാശ പേടകം തുടങ്ങിയവയാണ് നക്ഷത്രക്കൂട്ടങ്ങളിൽ നിരീക്ഷകർ വരച്ചെടുത്തത്. കുട്ടികളെ വാനനിരീക്ഷണത്തിലേക്ക് ആകർഷിക്കുന്നതിനാണ് വേറിട്ട വഴി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിഗ് ബാംഗ് ഫെയർ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.