ജീവൻ രക്ഷിച്ചയാളെ കാണാൻ എട്ടുവർഷമായി വീട്ടിലെത്തുന്ന അണ്ണാൻ; ഒരു അപൂർവ സൗഹൃദത്തിന്‍റെ കഥ
Sunday, December 17, 2017 12:45 AM IST
ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായമുള്ള ഒരു അണ്ണാൻകുഞ്ഞിനെ ആക്രമിച്ച് അവശനാക്കി മരണത്തിന്‍റ പടിവാതിൽക്കൽ ഉപേക്ഷിച്ചിട്ട് ഒരു മൂങ്ങ പോകുന്പോൾ അവൻ തീർത്തും നിസഹായനായിരുന്നു. എന്നാൽ അപകടത്തിൽ പെട്ടിരിക്കുന്നവരുടെ മുന്പിൽ ദൈവം പല വിധത്തിലും എത്തുമെന്ന വാക്കിനെ സത്യമാക്കുന്ന വിധമാണ് പിന്നീട് നടന്ന ഓരോ സംഭവവും.

2009 ഒക്ടോബറിൽ അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലാണ് സംഭവം നടന്നത്. മൂങ്ങയുടെ ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റു മരണത്തെ മുന്നിൽ കണ്ട അണ്ണാൻകുഞ്ഞിനെ ആദ്യം കണ്ടെത്തിയത് വനംവകുപ്പിലെ രക്ഷാപ്രവർത്തകരാണ്. അവർ അണ്ണാൻ കുഞ്ഞിന്‍റെ ശരീരത്തിലെ മുറിവുകളിൽ മരുന്നു വച്ചുകെട്ടി. തുടർന്ന് മൃഗസംരക്ഷകയായ ബ്രാൻഡ്‌ലിയുടെ പക്കൽ അണ്ണാനെ ഏൽപ്പിക്കുകയായിരുന്നു. സന്തോഷപൂർവം അണ്ണാൻകുഞ്ഞിന്‍റെ പരിചരണം സ്വീകരിച്ച അവർ അതിന് ബെല്ല എന്ന പേര് നൽകി. മുറിവുകൾ ഭേദമായെങ്കിലും വസന്തകാലം വരുന്നതു വരെ ബെല്ലയെ കൂടെക്കൂട്ടി. ഇത്തരത്തിൽ പരിക്കേറ്റ് കിടന്നിടത്തു നിന്നും രക്ഷപെടുത്തിയ മൂന്ന് അണ്ണാന്മാർ ബ്രാൻഡ്‌ലിക്കൊപ്പമുണ്ടായിരുന്നു. ലാറി, മോ, കേർലി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.



ബെല്ലയെ പരിചരിക്കാൻ ആരംഭിച്ചപ്പോൾ തനിക്ക് പ്രത്യേകതകളൊന്നും തോന്നിയിരുന്നില്ലെന്നാണ് ബ്രാൻഡ്‌ലി പറയുന്നത്. കാരണം ഇത്തരത്തിൽ ധാരാളം അണ്ണാന്മാരെ പരിചരിച്ചിരുന്നതു കൊണ്ട് ബെല്ലയ്ക്കും അത്രമാത്രം പരിഗണനയെ നൽകിയിരുന്നുള്ളു. മാത്രമല്ല ആരോഗ്യം വീണ്ടെടുത്തു കഴിയുന്പോൾ കാട്ടിൽ തുറന്നുവിടുന്ന അണ്ണാന്മാർ പിന്നെ ഇവരുടെ പക്കൽ തിരിച്ചെത്തിയിട്ടുമില്ല. 2010 ഏപ്രിലിലാണ് ഈ നാലു അണ്ണാൻകുഞ്ഞുങ്ങളെയും ബ്രാൻഡ്‌ലി കൂട്ടിൽ നിന്നും തുറന്നു വിടുന്നത്. കുറച്ചു കാലം നാല് അണ്ണാന്മാരും തിരികെ വീട്ടിലേക്കു വരുമായിരുന്നുവെങ്കിലും അവർ കുറച്ചു നാളുകൾക്കു ശേഷം അത് അവസാനിപ്പിച്ചു. എന്നാൽ അങ്ങനെ പോകാൻ ബെല്ല മാത്രം ഒരുക്കമല്ലായിരുന്നു.

ബ്രാൻഡ്‌ലിയെ തേടി എന്നുമെത്തുന്ന ബെല്ല വീട്ടിലെ ഡൈനിംഗ് ടേബിളിലും ജനാലയിലും ബ്രാൻഡ്‌ലിയുടെയും ഭർത്താവ് ജോണിന്‍റെയും മടിയിലും തോളിലും കയറിയിരുന്ന് സമയം ചിലവഴിക്കും. മാത്രമല്ല ജോണ്‍ വീട്ടിലേക്കു വരുന്പോൾ ബെല്ലയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് വരുന്നത്. എല്ലാ ദിവസവും ജോണിനെ കാത്ത് ബെല്ല വാതിൽക്കൽ നിൽക്കാറുണ്ടെന്നും ബ്രാൻഡ്‌ലി പറയുന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി ബെല്ല തങ്ങളുടെ ഒരു കുടുംബാംഗമാണെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ഏട്ടു വർഷങ്ങളായി തുടരുന്ന മനുഷ്യനും അണ്ണാനും തമ്മിലുള്ള ഈ അപൂർവ സൗഹൃദത്തിന്‍റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.