കാൽവിരലുകളിൽ ബ്രഷ് പിടിച്ച് ജാൻവി ഗിന്നസിലേക്ക്
Monday, January 1, 2018 5:21 PM IST
ഹൈദരാബാദ് സ്വദേശിനിയായ ജാൻവി മഹന്തി കാലുകൊണ്ട് ചിത്രംവരച്ചു നടന്നുകയറിയത് ഗിന്നസ് റിക്കാർഡിലേക്ക്. കാലുകൊണ്ടു വരച്ച ലോകത്തിലെ ഏറ്റവും വലിയ ചിത്രമെന്നതാണ് ജാൻവിയുടെ റിക്കാർഡിന്‍റെ പ്രത്യേകത. 140 ചതുരശ്രമീറ്റർ വലുപ്പമുള്ള പ്രതലത്തിലായിരുന്നു ഈ പതിനെട്ടുകാരിയുടെ ചിത്രരചന. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലെ വിദ്യാർഥിനിയായ ജാൻവി 100 ചതുരശ്ര മീറ്റർ വലുപ്പമുള്ള റിക്കാർഡാണ് മറികടന്നത്.



ചിത്രരചനയ്ക്കൊപ്പം നൃത്തം, ശാസ്ത്രീയ സംഗീതം, ദേശീയ ബാസ്കറ്റ്ബോൾ താരം എന്നിങ്ങനെ ജാൻവി തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച മേഖലകൾ നിരവധിയാണ്. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരയ്ക്കുന്നതും ജാൻവിയുടെ കഴിവുകളിലൊന്നാണ്. അടുത്തിടെ നൃത്തം ചെയ്തുകൊണ്ട് താമരയുടെയും മയിലിന്‍റെയും ചിത്രം വരച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.