മൂന്നാം നിലയിൽ നിന്നു താഴേക്കുവീണ നായക്കുട്ടിക്ക് രക്ഷയായത് ബെഡ്ഷീറ്റ്
Wednesday, January 3, 2018 4:51 PM IST
ബഹുനില കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ നിന്നും താഴേക്കു വീണ വളർത്തുനായയെ താഴെ നിന്നവർ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബ്രസീലിലെ ഗൊയാണിയയിലുള്ള പാർക്ക് ആമസോണിയയിലെ ഒരു ഫ്ളാറ്റിലാണ് സംഭവം നടന്നത. ഹാസ അപ്സോ എന്നയിനത്തിൽപ്പെട്ട ടിണ എന്ന വളർത്തു നായയാണ് കഥാനായിക.

പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടെയാണ് ടിണ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുള്ള ബാൽക്കണിയിലെ കന്പികൾക്കിടയിൽ കുടുങ്ങിയത്. രക്ഷപെടാൻ ശ്രമിച്ചെങ്കിലും ടിണ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു. ഈ സമയം സംഭവം കണ്ട് ഇവിടെയെത്തിയ താമസക്കാർ താഴെ ബെഡ്ഷീറ്റ് വിരിച്ച് നിൽക്കുന്നുണ്ടായിരുന്നു. ടിണ ഇതിലേക്കു വീണതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

ഈ ഫ്ളാറ്റിലെ താമസക്കാരിയായ ജീൻ സിക്വെയ്റയുടെതാണ് ഈ വളർത്തുനായ. ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ടിണ അപകടത്തിൽപ്പെട്ടത്. പതിനൊന്നു വർഷമായി ടിണ തങ്ങൾക്കൊപ്പമുണ്ടെന്നും പൊതുവെ ശാന്തസ്വഭാവക്കാരിയായ ടിണയ്ക്ക് വെടിക്കെട്ട് കണ്ടാൽ പരിഭ്രാന്തിയാണെന്നും ജീൻ പറഞ്ഞു. ഇവിടെ താമസിക്കുന്നവരാണ് ടിണ താഴേക്കു വീഴുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.