കടലിൽ കരുത്തറിയിച്ച് നാവികസേനയുടെ പെൺപട
Sunday, January 21, 2018 2:45 PM IST
കലിതുള്ളിയ കടലിനെ മറികടന്ന് ഇന്ത്യൻ നാവികസേനയുടെ പെണ്‍പട നയിച്ച യുദ്ധക്കപ്പൽ ഐഎൻഎസ്‌വി (ഇന്ത്യൻ നേവൽ സെയ്‌ലിംഗ് വെസൽ) തരിണി ഹോണ്‍ മുനന്പ് മറികടന്നു. വനിതാ നാവികസേനാംഗങ്ങൾ മാത്രമുള്ള തരിണി മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനെ അതിജീവിച്ചാണ് ഹോണ്‍ മുനന്പ് കടന്നത്. ഈ മാസം ആദ്യം ദക്ഷിണ അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഫാക്‌ലൻഡ് ദ്വീപസമൂഹത്തിനരികേവച്ച് ആഞ്ഞടിച്ച തിരമാലകൾ ഇവർക്ക് വലിയ വെല്ലുവിളിയുയർത്തിയിരുന്നു.

തരിണിയിലെ ക്രൂ അംഗങ്ങളുടെ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു. ലഫ്റ്റ്നന്‍റ് കേണൽ വർതിക ജോഷി നയിക്കുന്ന കപ്പലിൽ ലഫ്റ്റ്നന്‍റ് കമാൻഡർമാരായ പ്രതിഭ ജാംവാൾ, പി. സ്വാതി, ലഫ്റ്റ്നന്‍റ്മാരായ എസ്. വിജയദേവി, ഐശ്വര്യ ബോഡപതി എന്നിവരാണ് മറ്റു ക്രൂ അംഗങ്ങൾ. 22,100 നോട്ടിക്കൽ മൈൽ ദൂരം പിന്നിടുക എന്ന ലക്ഷ്യത്തോടെ യാത്ര തുടരുന്ന തരിണി ഏപ്രിലിൽ ഗോവൻ തീരത്ത് എത്തിച്ചേരും.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് "നാരീശക്തി' ഉയർത്തിക്കാട്ടുകയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.