പുഞ്ചിരികൊണ്ട് വേദന മറന്ന കുഞ്ഞു മരിയ
Sunday, February 4, 2018 1:38 PM IST
നാലു വർഷങ്ങൾക്കു മുന്പ് 2014 ഒക്ടോബറിലാണ് കിഴക്കൻ ജോർദാൻ സ്വദേശിയായ ജേസൻ സ്റ്റിവർട്ടിന്‍റെയും ഭാര്യ അഡ്രിയാനയുടെയും കണ്ണുകൾ ഒരു ചിത്രത്തിൽ ഉടക്കിയത്. ഫിലിപ്പൻസിലെ ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുക്കപ്പെടാനായി പരസ്യം ചെയ്ത ഏതാനും കുഞ്ഞുങ്ങളുടെ ചിത്രമായിരുന്നു അത്. കൂട്ടത്തിലെ ഒരു കുട്ടിയുടെ ചിത്രമാണ് അവരെ കൂടുതൽ ആകർഷിച്ചത്. ജന്മനാ കൈകാലുകൾ ഇല്ലാത്ത ആറുമാസം പ്രായമുള്ള ആ കുട്ടിയുടെ പേര് മരിയ എന്നായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ജേസന്‍റെയും അഡ്രിയയുടെയും മനസിൽ കയറിപ്പറ്റിയ ആ കുട്ടിയെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു.



പതിനൊന്നും പതിമൂന്നും വയസുള്ള രണ്ടും കുട്ടികളും ഫിലിപ്പെൻസിൽ നിന്നുതന്നെ ദത്തെടുത്ത ജോഷ്വ എന്ന ആറുവയസുകാരനും മക്കളായുള്ള ഈ ദന്പതികൾ അവർക്ക് കൂട്ടായി മരിയയെ വീട്ടിലേക്കു കൊണ്ടു വന്നു.2015 മുതലാണ് മരിയ അവരുടെ വീട്ടിലെ ഒരു അംഗമായത്.കൈകളും കാലുകളുമില്ലാതിരുന്ന മരിയയിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന നിറപുഞ്ചിരി ഈ കുടുംബത്തിലെ വിളക്കായി മാറുകയായിരുന്നു. മരിയയിലെ പോസീറ്റീവ് എനർജിയാണ് ഈ ചിരിയുടെ പിന്നിൽ.

തന്‍റെ കുറവുകൾ മറന്ന് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യ്തിരിക്കാനാണ് മരിയക്ക് ഇഷ്ടം. എന്നാൽ അതെല്ലാം അവളുടെ രീതിയിലാണെന്ന് മാത്രം.തന്‍റെ കംപ്യൂട്ടറും വീൽചെയറുമെല്ലാം മരിയ സ്വയം പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. തന്‍റെ മൂന്നാം വയസിൽ പ്രി സ്കൂളിൽ പോകുവാൻ ആരംഭിച്ച മരിയ ബ്രഷ് കടിച്ചു പിടിച്ച് മനോഹരമായി പെയിന്‍റിങും ചെയ്യും. മാത്രമല്ല തികഞ്ഞയൊരു കുതിര സവാരിക്കാരിയുമാണ് ഈ മിടുക്കി.



എന്നാൽ അടുത്തിടെ അസുഖം ബാധിച്ച മരിയയെ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് മരിയക്ക് ലുക്കീമിയ ആണെന്ന വാർത്ത തീമഴ പോലെ അവരുടെ കാതുകളിലെത്തിയത്. തീർത്തും തകർന്നു പോയ കുടുംബത്തിന് ശക്തി നൽകുന്നത് മരിയയുടെ പുഞ്ചിരിയാണ്. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും ഇല്ലാത്തതിനെയോർത്ത് സങ്കടപ്പെടാതിരിക്കാനും നമ്മൾക്ക് ലഭിച്ച നന്മകളെ ഓർമിപ്പിക്കുവാനും നമ്മൾക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്നുമുള്ള പാഠമാണ് മരിയ അവളുടെ ജീവിതത്തിലൂടെ എല്ലാവർക്കും പകർന്നുതരുന്നതെന്നും അഡ്രിയാന പറയുന്നു.




തിളക്കമാർന്ന തന്‍റെ പുഞ്ചിരിയിലൂടെ അണയാൻ തുടങ്ങിയ ഒരു കുടുംബത്തിന്‍റെ സന്തോഷത്തിന്‍റെ വിളക്ക് കെട്ടുപോകാതെ കാത്തു സൂക്ഷിക്കുകയാണ് മരിയ ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.