മുഹമ്മദിന് കൊജെക് മകനെ പോലെ, ഇരുപത്തിയൊന്നുവർഷമായി തുടരുന്നു ഈ ആത്മബന്ധം......
Wednesday, February 7, 2018 1:46 PM IST
യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ മുതലയുടെ അടുക്കൽ നിൽക്കുക എന്നു കേൾക്കുന്പോൾ തന്നെ ഭയമെന്ന വികാരത്തിന്‍റെ വേലിയേറ്റമായിരിക്കും ഏവരുടെയും മനസിൽ. എന്നാൽ ഇത്തരം യാതൊരു ചിന്തയുമില്ലാതെ കഴിഞ്ഞ ഇരുപത്തിയൊന്നു വർഷങ്ങളായി സ്വന്തം മകനെ പോലെ ഒരു മുതലയെ പരിചരിക്കുകയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ നാൽപ്പത്തിയൊന്നുകാരനായ മുഹമ്മദ് ഇവാൻ.

1997ൽ പങ്കണ്ടാരൻ ബീച്ചിൽ നിന്നും മത്സ്യബന്ധനത്തൊഴിലാളികളുടെ പക്കൽ നിന്നും 25,000 ഇന്തോനേഷ്യൻ രൂപ നൽകിയാണ് മുഹമ്മദ് ഈ മുതലയെ വാങ്ങിയത്. തന്‍റെ വീട്ടിൽ വളർത്താൻ തീരുമാനിച്ച ഈ മുതലയ്ക്ക് കൊജെക് എന്ന പേരും മുഹമ്മദ് സമ്മാനിച്ചു.വർഷങ്ങൾ ഇരുപത് കൊഴിഞ്ഞു വീണു. ഇപ്പോൾ ഇരുന്നൂറ് കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു മുതലയായി മാറിയിരിക്കുകയാണ് കൊജെക്



എന്നെയോ കുടുംബാംഗങ്ങളയോ ഒന്ന് ആക്രമിക്കാൻ പോലും കൊജെക് മുതിർന്നിട്ടില്ലെന്നാണ് മുഹമ്മദ് പറയുന്നത്. മാത്രമല്ല ഇന്തോനേഷ്യയിലെ ഒരു താരവുമാണ് കൊജെക് ഇപ്പോൾ. കാരണം ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗമാളുകളും മനുഷ്യനോട് തീർത്തും ഇണങ്ങിയ കൊജെകിനെ കാണുവാനായി എത്തുന്നുമുണ്ട്. കൊജെക്കിനെ കുറിച്ച് സോഷ്യൽ മീഡിയായിൽ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്ന് ഓസ്ട്രേലിയ, അമേരിക്ക യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നെല്ലാം വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്.

വീടിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടിലാണ് കൊജെക്കിന്‍റെ താമസം. കൊജെക് എന്നെ അവന്‍റെ അച്ഛനായാണ് കാണുവന്നതെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്. ആഴ്ച്ചയിലൊരിക്കൽ കൊജെക് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമെന്ന് പറയുന്ന മുഹമ്മദ് ശരീരവും പല്ലും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമെന്നും പറഞ്ഞു.



1.5 മുതൽ അഞ്ച് കിലോ വരെ ഗോൾഡ് ഫിഷാണ് കൊജെക്കിന്‍റെ ആഹാരം. ഇതിനായി ഒരാഴ്ച്ച 50,000 ഇന്തോനേഷ്യൻ രൂപ ചിലവാകും. ഇവിടെ എത്തിയ ചിലർ 75,000 ഡോളറിന് കൊജെക്കിനെ വാങ്ങിക്കാൻ താത്പര്യപ്പെട്ടുവെങ്കിലും കൊജെക്കിനെ വിൽക്കാൻ മുഹമ്മദ് തയാറായില്ല. കൊജെക് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നാണ് മുഹമ്മദ് പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.