ആനന്ദ് മഹീന്ദ്ര വാക്കു പാലിച്ചു: ശിൽപയുടെ സ്വപ്നങ്ങൾക്ക് ഇനി ഇരട്ടിമധുരം
Wednesday, February 7, 2018 4:14 PM IST
കാണാതായ ഭർത്താവിനു വേണ്ടി കാത്തിരുന്ന് തളർന്ന് വിധിയോട് മല്ലിട്ട് കുടുംബ ചിലവ് വഹിക്കാൻ ഇറങ്ങിത്തിരിച്ച വീട്ടമ്മയ്ക്ക് കൈത്താങ്ങായി മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്ര. ഭർത്താവിനെ കാണാതായതിനെ തുടർന്ന് കുടുംബ ചിലവ് നടത്താൻ ഭക്ഷണശാല നടത്തുന്ന വീട്ടമ്മയുടെ കഥ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇവർക്ക് സഹായ വാഗ്ദാനം മഹീന്ദ്രയുടെ തലവൻ ആനന്ദ് മഹീന്ദ്ര നടത്തിയിരുന്നു. ഇപ്പൊഴിത തന്‍റെ വാക്കുപാലിച്ച് പുതിയ ബൊലെറോ മാക്സി ട്രക്ക് പ്ലസ് ഈ വീട്ടമ്മയ്ക്കു നൽകിയിരിക്കുകയാണ് അദ്ദേഹം.

വിവാഹിതയായി 2005ലാണ് ശിൽപയെന്ന മുപ്പത്തിനാലുകാരി മാംഗ്ലൂരിലെത്തിയത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളുമായി മൂന്നുവർഷം ഇവർ ഭർത്താവിനൊപ്പം സന്തോഷമായി ജീവിച്ചു. എന്നാൽ ബംഗുളൂരുവിൽ ബിസിനിസിനു പോയ ഭർത്താവിനെ കാണാതെ പോയപ്പോൾ മുതൽ ഇവരുടെ ജീവിതത്തിലെ ഇരുണ്ട അധ്യായം ആരംഭിക്കുകയായിരുന്നു. രോഗികളായ മാതാപിതാക്കളുടെ ചികിത്സ ചിലവും മകന്‍റെ പഠന ചിലവുമെല്ലാം ശിൽപയുടെ ഉത്തരവാദിത്വമായി. ചിലവുകൾ നടന്നു പോകുന്നതിന് ഇവർ ഒരു ജോലി നേടിയെങ്കിലും കുറഞ്ഞ പ്രതിഫലം ഒന്നിനും തികഞ്ഞില്ല.

തുടർന്ന് കുട്ടിക്കാലം മുതൽ പാചകത്തിനോട് പ്രിയമുണ്ടായിരുന്ന ശിൽപ സഞ്ചരിക്കുന്ന ഭക്ഷണ ശാല എന്ന ആശയത്തിൽ എത്തിച്ചേരുകയായിരുന്നു. മകന്‍റെ പഠനത്തിനായി ബാങ്കിൽ നീക്കിവെച്ചിരുന്ന ഒരു ലക്ഷം രൂപയായിരുന്നു ശിൽപയുടെ കൈയ്യിലുണ്ടായിരുന്ന ആകെ തുക. പ്രതീക്ഷയെ ആത്മവിശ്വാസമാക്കി മാറ്റിയ ശിൽപയുടെ സഞ്ചരിക്കുന്ന ഭക്ഷണശാലക്ക് മാംഗ്ലൂരിൽ വലിയ തോതിൽ പ്രശസ്തി കൈവന്നു.വാർത്തകളിലെങ്ങും സഞ്ചരിക്കുന്ന ഭക്ഷണശാലയെകുറിച്ച് നിറഞ്ഞു. തുടർന്നാണ് രാജ്യത്തെ പ്രമുഖ വാഹനനിർമാതാവായ ആനന്ദ് മഹീന്ദ്രയുടെ കാതുകളിലും ശിൽപയുടെ സഞ്ചരിക്കുന്ന ഭക്ഷണ ശാലയെകുറിച്ചുള്ള വാർത്തയെത്തിയത്.

ശിൽപയെ സഹായിക്കാൻ തീരുമാനിച്ചുറപ്പിച്ച അദ്ദേഹം ട്വീറ്റ് ചെയ്യ്തു "ശിൽപയുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ മഹീന്ദ്ര ബൊലേറൊ പങ്കുവഹിച്ചതിൽ സന്തോഷിക്കുന്നു. രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കാൻ പുതിയൊരു ബൊലേറൊ നൽകുമെന്ന് ശിൽപയെ ആരെങ്കിലും അറിയിക്കു'. ഇപ്പൊഴിത തന്‍റെ വാക്കു പാലിച്ചിരിക്കുകയാണ് അദ്ദേഹം. ശിൽപയ്ക്ക് മനോഹരമായ ഒരു ബൊലെറോ മാക്സി ട്രക്ക് പ്ലസ് വാഹനം നൽകിയിരിക്കുകയാണ് ആനന്ദ് മഹേന്ദ്ര. കഷ്ടപ്പാടിൽ നിന്നും പ്രയത്നം ഒന്നുകൊണ്ടുമാത്രം നേടിയെടുത്ത വിജയം വളരെ ഉന്നതിയിൽ എത്തിക്കാനുള്ള പുറപ്പാടിലുമാണ് ശിൽപയിപ്പോൾ.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.