അമ്മയുടെയും പിഞ്ചുകുട്ടിയുടെയും തൊട്ടുപിന്നിൽ വീണ് പൊട്ടിച്ചിതറുന്ന ജനാലയുടെ വാതിൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Saturday, February 17, 2018 3:15 PM IST
കുട്ടിയെ പ്രാമിലിരുത്തി തള്ളിക്കൊണ്ട് പോകുന്ന അമ്മയുടെ പുറകിലേക്ക് കെട്ടിടത്തിൽ നിന്നും അടർന്നു പോയ ജനാലയുടെ വാതിൽ വന്നു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പേടിപ്പടുത്തുന്നു. റഷ്യയിലെ നൊവൊസിബിർസ്കിലാണ് സംഭവം നടന്നത്.

റോഡിനു സമീപത്തെ നടപ്പുവഴിയിലൂടെ കുട്ടിയെ പ്രാമിലിരുത്തി അമ്മ തള്ളിക്കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം വ്യക്തമാകുന്നത്. പെട്ടന്ന് സമീപത്തെ കെട്ടിടത്തിൽ നിന്നും അടർന്നു വീണ ഒരു ജനാലയുടെ വാതിൽ ഇവർക്ക തൊട്ടു പിറകിലായി വന്നു വീണ് പൊട്ടിച്ചിതറുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

സംഭവം കണ്ടുള്ള ഞെട്ടലിൽ ഇവർ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.