ആറുമണിക്കൂർ കൊണ്ട് 102 ഭാഷകളിൽ ഗാനം; 12 വയസുകാരിക്ക് രണ്ട് ഗിന്നസ് റിക്കാർഡ്
Wednesday, February 21, 2018 2:36 PM IST
തുടർച്ചയായി ആറുമണിക്കൂർ പതിനഞ്ച് മിനിട്ടുകൾകൊണ്ട് 102 ഭാഷകളിൽ ഗാനമാലപിച്ച പന്ത്രണ്ട് വയസുകാരിക്ക് രണ്ട് ഗിന്നസ് ലോകറിക്കാർഡുകൾ. മാതാപിതാക്കൾക്കൊപ്പം ദുബായിയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയായ സുചേത സതീഷ് ആണ് ഏവർക്കും അത്ഭുതമായി മാറിയത്.

ദുബായിയിലെ ഇന്ത്യൻ ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സുചേത. ഒരു വർഷം മുന്പാണ് വിവിധ ഭാഷകളിൽ പാടാനുള്ള പരിശീലനം സുചേത ആരംഭിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ഉൾപ്പടെയുള്ള വിദേശ ഭാഷകളിലുമുള്ള ഗാനമാണ് ഈ കുട്ടി ആലപിച്ചത്.കഴിഞ്ഞ ജനുവരിയിൽ ദുബായിയിലെ ഇന്ത്യൻ കോണ്‍സുലേറ്റിൽ വച്ചായിരുന്നു റിക്കാർഡുകൾ സ്വന്തമാക്കിയുള്ള സുചേതയുടെ ആറുമണിക്കൂർ ഗാനാലാപനം.

നിരവധി സംഗീത പ്രേമികളുള്ള ഒരു കുടുംബത്തിലാണ് സുചേത ജനിച്ചത്. സുചേതയ്ക്ക് നാലു വയസുള്ളപ്പോൾ മുതൽ കർണാടകസംഗീത പരിശീലനം ആരംഭിച്ചിരുന്നു. തന്‍റെ എട്ടാമത്തെ വയസിൽ ഹിന്ദുസ്ഥാനി സംഗീതവും പരിശീലിക്കാൻ ആരംഭിച്ചു. എന്നാൽ 2016 മുതലാണ് വിദേശ ഭാഷകളിലുള്ള സംഗീതം സ്വായത്തമാക്കാൻ സുചേത പരിശീലനം ആരംഭിച്ചത്. ജാപ്പനീസ് ഭാഷയിലുള്ള ഒരു ഗാനമാണ് ആദ്യം പഠിച്ചെടുത്തത്.



പിന്നീട് വിവിധ ഭാഷകളിലുള്ള ഓരോ പാട്ടുകളും ഓരോ ആഴ്ചകൊണ്ട് സുചേത മനഃപാഠമാക്കുകയായിരുന്നു. തുടർന്നാണ് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാനുള്ള ശ്രമം നടത്തിയത്. ഫ്രഞ്ച്, ഹംഗേറിയൻ, ജർമൻ ഭാഷകളിലുള്ള പാട്ടുകളാണ് പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നിയതെന്ന് സുചേത പറയുന്നു. മാവോറി, അർമേനിയൻ, സ്ലൊവേക്യൻ ഭാഷകളിലെ പാട്ടുകളാണ് സുചേതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

ഇതിനു മുന്പ് കേസിരാജു ശ്രീനിവാസ് (ഗസൽ ശ്രീനിവാസ്) എഴുപത്തിയാറ് ഭാഷകളിലും പിന്നീട് എണ്‍പത്തിയഞ്ച് ഭാഷകളിലും പാട്ടുപാടിയിരുന്നു. ഒരേ സമയം വിവിധ ഭാഷകളിൽ പാട്ടുപാടിയയാൾ, ഒരു കുട്ടി അവതരിപ്പിച്ച ദൈർഘ്യമേറിയ പരിപാടി എന്നീ രണ്ടു ഗിന്നസ് ലോകറിക്കാർഡുകളാണ് സുചേത സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുന്പ് റൊമാനിയ സ്വദേശിനിയായ ആൻഡ്ര ഗോഗൻ മൂന്നു മണിക്കൂർ ഇരുപത് മിനിട്ട് ദൈർഘ്യത്തിൽ പാട്ടുപാടി സ്ഥാപിച്ച ഗിന്നസ് റിക്കാർഡാണ് സുചേത തിരുത്തിയെഴുതിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.