"വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത് ’- മധുവിന്‍റെ മരണത്തിൽ വേദനയോടെ മമ്മൂട്ടി
Friday, February 23, 2018 2:20 PM IST
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച് നടൻ മമ്മൂട്ടി രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ പ്രതിഷേധം അറിയിച്ചത്.

"മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്...' എന്ന് തുടങ്ങുന്ന കുറിപ്പിൽ വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും മമ്മൂട്ടി പറയുന്നു.

ആൾക്കൂട്ടത്തിന് നീതിപാലനത്തിന്‍റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്‍റെ മരണത്തിന് ഉത്തരവാദിത്തമുണ്ടെന്നും വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നതെന്നും മമ്മൂട്ടി ചോദിക്കുന്നു.

സോഷ്യൽമീഡിയയിലും സംസ്ഥാനത്തിനുള്ളിലും വലിയ പ്രതിഷേധ കടലായി രൂപപ്പെട്ടിരിക്കുകയാണ് മധുവിന്‍റെ മരണം. നടൻ ജോയ് മാത്യുവും നിരവധി രാഷ്ട്രിയ നേതാക്കളും പ്രതികളെ നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.