ഭക്ഷണം തേടി ഗ്രാമത്തിലിറങ്ങിയ ആന ചെളിക്കുണ്ടിൽ കുടുങ്ങി കിടന്നത് പന്ത്രണ്ട് മണിക്കൂർ
Saturday, March 17, 2018 1:50 PM IST
ചെളി നിറഞ്ഞ കുഴിയിൽ പൂണ്ടുപോയ ആനയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം. കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് വെള്ളവും ഭക്ഷണവും തേടി മദിഹള്ളി ഗ്രാമത്തിൽ എത്തിയ ആനയാണ് ചെളിക്കുണ്ടിൽ കുടുങ്ങിയത്.

വിശപ്പകറ്റാനുള്ള മാർഗം തെരഞ്ഞു നടന്ന ആന ഗ്രാത്തിലെ ഒരു കൃഷിയിടത്തിലെ ചെളിക്കുഴിയിൽ വീണു കുടുങ്ങിപ്പോകുകയായിരുന്നു. കരച്ചിൽ കേട്ട് സ്ഥലത്ത് എത്തിയ പ്രദേശവാസികൾ തങ്ങൾക്ക് ആനയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരെത്തി ആദ്യം നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായതിനെ തുടർന്ന് ഒരു രാത്രി മുഴുവൻ ആനയ്ക്ക് ഈ ചെളിക്കുണ്ടിൽ തന്നെ കഴിയേണ്ടി വന്നു.

പിറ്റേന്ന് ഒരു ജെസിബിയുടെ സഹായത്തോടെയാണ് വനം വകുപ്പ് ജീവനക്കാർക്ക് ആനയെ രക്ഷിക്കാനായത്. ഏകദേശം പന്ത്രണ്ട് മണിക്കൂറോളം ഈ ആന ചെളിക്കുണ്ടിൽ കിടന്നിരുന്നു. രക്ഷപെട്ടെത്തിയ ആന ഗ്രാമവാസികളെയും ജെസിബിയുടെ ഡ്രൈവറെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. ആളുകൾ ചിതറിയോടിയതിനാൽ ആർക്കും പരിക്കേറ്റില്ല. തുടർന്ന് ആന കാട്ടിലേക്ക് മറയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.