അമേരിക്കയ്ക്കു മാത്രമല്ല ഇന്ത്യക്കുമുണ്ട് അങ്ങു ബഹിരാകാശത്ത് കണ്ണ്
Saturday, June 9, 2018 11:56 AM IST
രാജ്യത്തിന് അഭിമാനനിമിഷങ്ങൾ സമ്മാനിച്ച് ഇന്ത്യൻ ഗവേഷകർ ബഹിരാകാശത്ത് പുതിയ ഗ്രഹം കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി(പിആർഎൽ)യിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഭൂമിയേക്കാൾ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസാർധവുമുള്ള ഗ്രഹം സൂര്യൻ പോലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും പരിക്രമണം ചെയ്യുകയാണ്. ഭൂമയിൽനിന്ന് 600 പ്രകാശവർഷം അകലെയാണ് പുതിയ ഗ്രഹം.

ടെലിസ്കോപ്പിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിആർഎൽ അഡ്വാൻസ് റേഡിയൽ വെലോസിറ്റി അബു-സ്കൈ സെർച്ച് (പാരാസ്) സ്പെക്‌ട്രോഗ്രാഫും വിലയിരുത്തിയാണ് ഗ്രഹത്തെക്കുറിച്ച് പഠനം നടത്തിയത്. മൗണ്ട് അബുവിലുള്ള ഗുരുഷികാർ ഒബ്സർവേറ്ററിയിൽവച്ചായിരുന്നു പഠനം. ഇതോടെ ഗ്രഹങ്ങൾ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും എണ്ണപ്പെട്ടു.

ഇന്ത്യൻ ബഹിരാകാശ ഗവേഷക സംഘടനയായ ഇസ്രോയുടെ വെബ്സൈറ്റിലെ പോസ്റ്റ് അനുസരിച്ച് പുതിയ ഗ്രഹത്തിന് എപിക് 211945201ബി അല്ലങ്കിൽ കെ2-236ബി എന്ന പേരു നല്കും. 19.5 ദിവസംകൊണ്ടാണ് ഗ്രഹം കേന്ദ്രനക്ഷത്രത്തിനു ചുറ്റുമുള്ള കറക്കും പൂർത്തിയാക്കുന്നത്.
600 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഗ്രഹത്തിനുള്ളത്. അതുകൊണ്ടുതന്നെ താമസയോഗ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.