കയറിയിറങ്ങി മടുത്തപ്പോൾ വില്ലേജ് ഓഫീസിലെ ഫയലുകൾക്ക് തീയിട്ട ഈ വ്യക്തിയോട് ബഹുമാനം തോന്നുന്നു: ജോയ് മാത്യു
Wednesday, May 16, 2018 12:19 PM IST
ആമ്പല്ലൂർ വില്ലേജ് ഓഫീസിലെ ഫയലുകൾക്ക് ഒരു വൃദ്ധൻ തീയിട്ട വാർത്ത അൽപ്പം അമ്പരപ്പാണ് ഏവർക്കും നൽകിയത്. താൻ കൈവശം വെച്ചിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ വില്ലേജ് ഓഫിസിൽ കയറിയിറങ്ങി മടുത്ത കാഞ്ഞിരമറ്റം ചക്കാലപറമ്പിൽ രവീന്ദ്രൻ എന്ന ഹതഭാഗ്യനായ എഴുപതുകാരനാണ് സർവക്ഷമയും നശിച്ച് ഈ കടുംകൈ ചെയ്തത്.

സമാനമായ സംഭവം ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. അന്ന് കാര്യം സാധിക്കുവാൻ വില്ലേജ് ഓഫീസിൽ കയറിയിറങ്ങി മനംമടുത്ത കോഴിക്കോട് ചക്കിട്ടപ്പാറ ചെമ്പനോട് കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ് ഓഫീസിനു മുമ്പിൽ തൂങ്ങിമരിച്ചാണ് തന്‍റെ പ്രതിഷേധം അറിയിച്ചത്. പൊതുജനങ്ങളോട് വില്ലേജ് ഓഫീസർമാരുടെ(എല്ലാവരുമല്ല) ഇത്തരത്തിലുള്ള പെരുമാറ്റത്തിന്‍റെ അടിസ്ഥാന കാരണം കൈക്കൂലിയാണെന്ന് തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു.

ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരമൊരു തുറന്നെഴുത്ത് അദ്ദേഹം നടത്തിയിരിക്കുന്നത്. മാത്രമല്ല സ്റ്റാർട്ട്അപ്പുകൾക്ക് പ്രോത്സാഹനം നൽകുന്ന ഗവണ്‍മെന്‍റ് എന്തുകൊണ്ടാണ് റവന്യു വകുപ്പിനാവശ്യമായ സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്യാനോ കമ്പ്യൂട്ടർവൽക്കരിക്കുവാനോ താത്പര്യം കാണിക്കാത്തതെന്ന് എന്നും അദ്ദേഹം ചോദ്യമുന്നയിക്കുന്നു.


ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ചുവടെ

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്‍റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ് ഓഫീസിലെ രേഖകൾക്ക് പെട്രോൾ ഒഴിച്ച് തീകൊടുത്തയാൾ. താൻ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ അപേക്ഷയുമായി വില്ലേജ് ഓഫീസിൽ വർഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുപോയ ഹതഭാഗ്യൻ സഹികെട്ട് ഇദ്ദേഹം വില്ലേജ് ഒാഫീസിലെ റിക്കോർഡുകൾക്ക് തീയിട്ടു.

മാസങ്ങൾക്ക് മുബ് കോഴിക്കോട് ചക്കിട്ടപ്പാറ ചെബനോട് കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ് ഓഫീസിനു മുന്നിൽ കെട്ടിതൂങ്ങി ജീവനൊടുക്കി. കേരളത്തിൽ അഴിമതിക്കേസുകളിൽ ഏറ്റവുമധികം അകപ്പെടുന്നത് റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.

ഒരു ബാങ്ക് വായ്പലഭിക്കണമെങ്കിൽ, സ്വന്തം ഭൂമി വിൽക്കണമെങ്കിൽ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച്, അടിയാധാരം തുടങ്ങിയ രേഖകൾ ലഭിക്കാൻ ആർക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവർക്കുമറിയാം. ഇതിനു വേണ്ടി ചെരുപ്പ്തേയും വരെ നടക്കുന്ന സാധാരണക്കാരൻ റിക്കോർഡുകളല്ല ഒാഫീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.

സ്റ്റാർട്ട് അപ്പുകൾക്ക് പ്രോൽസാഹനം നടത്തുന്ന ഗവർമ്മെന്‍റ്എന്ത് കൊണ്ടാണു
നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ് വെയർ രൂപകൽപന ചെയ്യാനോ
കബ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാൽ ഉത്തരം ലളിതം തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെ( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്ഥരെ മറന്നുകൊണ്ടല്ല പറയുന്നത്).

ചെബനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക് ഉത്തരവാദികളായവർക്ക് വെറും സസ്പെൻഷൻ, ഗതികേട് കൊണ്ട് റിക്കോർഡുകൾക്ക് തീയിട്ട എഴുപതുകാരൻ വൃദ്ധനു ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവും എവിടെയാണു തീയിടേണ്ടത്?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.