സിംഹത്തെ കൂട്ടിലടച്ച് യുവാവ് കൂട്ടിലായി
Sunday, October 15, 2017 12:42 AM IST
കാട്ടിൽ രാജകുമാരനായി കളിച്ചുനടക്കേണ്ടതായിരുന്നു ആ സിംഹക്കുട്ടി. എന്നാൽ, ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ സിംഹക്കുട്ടിയെ അതിന്‍റെ മാതാപിതാക്കളിൽനിന്ന് അടർത്തി മാറ്റി കൂടെ താമസിപ്പിച്ചു. കൂടെക്കൊണ്ടുവന്ന് ആദ്യദിവസങ്ങളിൽ സിംഹക്കുട്ടിയോടൊപ്പമുള്ള സെൽഫികളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട ഫ്രഞ്ച് പോലീസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി അയാളുടെ വീട്ടിലെത്തി. എന്നാൽ, സിംഹക്കുട്ടിയെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ പാരീസിൽതന്നെയുള്ള ഒരു ഇടുങ്ങിയ അപ്പാർട്ട്മെന്‍റിനുള്ളിലെ ഇരുന്പുകൂട്ടിൽ ആ സിംഹക്കുട്ടിയെ കണ്ടെത്തി. സിംഹക്കുട്ടിയെ കൈവശംവച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



എന്നാൽ, ഇയാൾക്ക് എവിടെനിന്നാണ് സിംഹക്കുട്ടിയെ ലഭിച്ചത് എന്നത് പോലീസിന് ഇപ്പോഴും അറിയില്ല. നല്ല ആഹാരമൊന്നും കിട്ടാതെ ക്ഷീണിച്ചിരുന്ന സിംഹക്കുട്ടിയെ പാരീസിലെ ഒരു മൃഗശാലയിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.