അടിയന്തര സാഹചര്യങ്ങളിൽ താമസിക്കാൻ മൊബൈൽ വീടുകളുമായി വിദ്യാർഥികൾ
Wednesday, November 1, 2017 2:59 AM IST
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്പോൾ വീടും മറ്റു സൗകര്യങ്ങളും നഷ്ടപ്പെട്ടവർക്കായി സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്താൻ അധികാരികൾ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ ഇത്തരത്തിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് മദ്രാസ് ഐഐടിയിലെ നാലു വിദ്യാർഥികൾ ചേർന്ന് രൂപകല്പന ചെയ്ത മൊബൈൽ വീടുകളുടെ പ്രസക്തി.

ആവശ്യമുള്ളപ്പോൾ നിവർത്തി ഉപയോഗിക്കാനും ശേഷം മടക്കിസൂക്ഷിക്കാനും കഴിയുന്ന പോർട്ടബിൾ വീടുകളാണ് ഇവിടുത്തെ നാലാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർഥികളായ ഗോപിനാഥ്, ശ്രീറാം, അഖിലേഷ്, സന്തോഷ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്നത്. 2015 ലുണ്ടായ ചെന്നൈ വെള്ളപ്പൊക്കത്തിന്‍റെ ദുരന്തം നേരിട്ടനുഭവിച്ചതിൽനിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് ഇവർ പറയുന്നു.

സ്റ്റീലിന്‍റെയും അലുമിനിയത്തിന്‍റെയും പാനലിൽ തീർത്ത വീടിനുള്ളിൽ അത്യാവശ്യം ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു പാളികളുള്ള വീടിന്‍റെ ചുമര് പുറത്തെ കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്ന് അകത്തുള്ളവരെ സംരക്ഷിക്കുന്നു. മൂന്നായി മടക്കി സൂക്ഷിക്കാവുന്ന ഈ വീട് 15 മിനിറ്റുകൾകൊണ്ട് ഒരു പെട്ടിയുടെ രൂപത്തിൽ നിവർത്തിയെടുക്കാം. ആവശ്യത്തിനുശേഷം തിരിച്ചു മടക്കി ചെറിയ സ്ഥലത്ത് സൂക്ഷിക്കാനുമാകും.
തങ്ങളുടെ വീടിനെ കൂടുതൽ മോടിപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. ഇതിന്‍റെ ഭാഗമായി മാലിന്യസംസ്കരണത്തിനുള്ള സൗകര്യങ്ങളും സോളാർ പാനലുകളും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.