മനുഷ്യൻ സൂര്യനെയും കീഴടക്കുമോ?
Tuesday, April 10, 2018 10:01 AM IST
മനുഷ്യവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായി സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങൾ അയയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ചൊവ്വയിലേക്ക് ഈ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയും ഉപഗ്രഹമയച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ സൗരയൂഥത്തിന്‍റെ കേന്ദ്രമായ സൂര്യനെ ലക്ഷ്യം വയ്ക്കുന്ന ഒരു ദൗത്യവും മനുഷ്യർ നടത്തിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ നാസ ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് (ഉപഗ്രഹം) എന്ന സൗരദൗത്യം ജൂലൈ 31നു തുടങ്ങുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. സൂര്യന്‍റെ പുറത്തെ പാളിയെക്കുറിച്ച് (കൊറോണ) പഠിക്കുകയാണ് ആദ്യ സൂര്യദൗത്യത്തിന്‍റെ ലക്ഷ്യം. ഇതിനായി ഒരു ബഹിരാകാശപേടകത്തെ അവിടെ എത്തിക്കണം. ഏറെ ശ്രമകരമായിരിക്കും ആ ദൗത്യം.

ഡെല്‍റ്റ 4 എന്ന റോക്കറ്റാണ് പേടകത്തെ സൂര്യന് ഏറ്റവും അടുത്തെത്തിക്കുക. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ഡെല്‍റ്റ 4. പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ സൂര്യനിൽനിന്ന് 61.15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് ഡെൽറ്റ 4ന്‍റെ ദൗത്യം. ദൗത്യം വിജയിച്ചാൽ സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മിത വസ്തുവായിരിക്കും ഇത്.

സൂര്യന്‍റെ ഉപരിതലത്തിൽ വളരെ ഉയർന്ന താപനിലയാണ്. സൗരയൂഥത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഊര്‍ജമാണ് സൂര്യനില്‍നിന്നു പ്രവഹിക്കുന്നത്. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഈ പേടകം തയാറാക്കിയിരിക്കുന്നതെന്നാണ് നാസ പറയുന്നത്. ‌

കൊടുംചൂടിനെ പ്രതിരോധിക്കാനുള്ള തെർമൽ പ്രൊട്ടക്‌ഷൻ സിസ്റ്റം (താപകവചം) കൊണ്ട് മൂടിയതായിരിക്കും പേടകം. സൂര്യനില്‍നിന്നുള്ള വികിരണങ്ങളെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.