"ഞങ്ങളുടെ രസഗുള അങ്ങനല്ല'
Saturday, November 18, 2017 11:30 PM IST
ബംഗാളികൾ കോടതി കയറി അവകാശം സ്ഥാപിച്ചെങ്കിലും രസഗുളയെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ ഒഡീഷക്കാർ തയാറല്ല. രസുഗുളയ്ക്ക് ബംഗാളിന്‍റെ ഭൗമസൂചികാ പദവി ചെന്നൈയിലെ ജിയോഗ്രഫിക്ക‌ൽ രജിസ്ട്രി അനുവദിച്ചു നല്കിയതിനു തൊട്ടു പിന്നാലെ ഒഡീഷാ രസഗുളയുടെ അവകാശത്തിനായി രജിസ്ട്രിയെ സമീപിച്ചിരിക്കയാണ് ഒഡീഷ.

ബംഗാൾ അവകാശം സ്ഥാപിച്ച രസഗുളയും തങ്ങളുടെ രസഗുളയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഒഡീഷയുടെ വാദം. ഒഡീഷാ രസഗുളയെക്കൂടാതെ കാന്ധമാൽ മഞ്ഞളിനു ഭൗമസൂചികാ പദവി ലഭിക്കാനും ഒഡീഷ സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ കാന്ധമാലിൽ മാത്രം കൃഷി ചെയ്യുന്നവയാണിവ. ഔഷധഗുണം ഏറെയുണ്ടെന്നു കരുതുന്ന കാന്ധമാൽ മഞ്ഞളിന് അന്താരാഷ്‌ട്ര വിപണിയിലും ആവശ്യക്കാരേറെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.