അവയവം മാറ്റിവയ്ക്കുന്നതിനായി നൂതന ഫാമുകൾ
Saturday, March 10, 2018 10:20 AM IST
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇന്ന് ലോകമെന്പാടും സാധാരണയായി നടക്കുന്ന ഒരു ചികിത്സാമാർഗമാണ്. എന്നാൽ, പലപ്പോഴും മാറ്റിവയ്ക്കാൻ മനുഷ്യാവയവങ്ങൾ കിട്ടിയെന്ന് വരില്ല. അത്തരം അവസരങ്ങളിൽ മനുഷ്യാവയവങ്ങളോട് സാമ്യമുള്ള മറ്റു മൃഗങ്ങളുടെ അവയവങ്ങൾ ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന അവയവങ്ങളോടുകൂടിയ മൃഗങ്ങളെ പ്രത്യേകം വളർത്തിയെടുക്കാനുള്ള നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ.

അടുത്ത വർഷം മുതൽ ഒരു സ്വകാര്യ ഫാമിന്‍റെ സഹായത്തോടെ അവയവങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന പന്നികളെ വിതരണം ചെയ്തു തുടങ്ങുമെന്ന് ഇവർ പറഞ്ഞു. പന്നികളുടെ മിക്ക അവയവങ്ങളുടെയും പ്രവർത്തനരീതി മനുഷ്യരുടേതിനു സമാനമാണ്. അതുകൊണ്ടാണ് പന്നികളെ തെരഞ്ഞെടുത്തത്. മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി വളരെ വൃത്തിയുള്ള സാഹചര്യത്തിലാകും ഈ അവയവ ദാതാക്കളായ പന്നികളെ വളർത്തുക.

അവയവങ്ങൾ എടുക്കുന്നതിനുമുന്പ് 40 വ്യത്യസ്ത പരിശോധനകൾക്ക് ഇവയെ വിധേയമാക്കും.ന്യൂസിലൻഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പന്നികളുടെ അവയവങ്ങൾ മനുഷ്യശരീരത്തിലേക്ക് മാറ്റുന്ന നിരവധി ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.