നമ്മുടെ ജിമിക്കി കമ്മൽ മർഡോക്കും കട്ടോണ്ടുപോയേ..!
Monday, September 25, 2017 1:53 AM IST
ജിമിക്കി കമ്മൽ ഇപ്പോൾ വെറുമൊരു പാട്ടല്ല, ഒരു ട്രെൻഡാണ്. ഇങ്ങു കേരളം മുതൽ യൂറോപ്പ് വരെയുള്ളവരെ പാട്ടിന്‍റെ മാലയിൽ കോർത്തിട്ടിരിക്കുന്നു ആ കമ്മൽ. വെളിപാടിന്‍റെ പുസ്തകം എന്ന സിനിമയ്ക്കുവേണ്ടി അനിൽ പനച്ചൂരാൻ എഴുതി ഷാൻ റഹ്മാൻ ഈണമൊരുക്കി രഞ്ജിത് ഉണ്ണിയും വിനീത് ശ്രീനിവാസനും ചേർന്നു പാടിയ ""എന്‍റമ്മേടെ ജിമിക്കി കമ്മൽ'' ഒരിക്കലെങ്കിലും ഏറ്റുപാടാത്തവരെ കണ്ടുകിട്ടാൻ കഷ്ടം. ഫേസ്ബുക്കും വാട്ട്സ്ആപ്പും ജിമിക്കി ഡാൻസ് വീഡിയോകളാൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.




നാട്ടിലെ സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും കടന്ന് ബിബിസി വരെ എത്തി ഈ പാട്ട്. ജിമിക്കി കമ്മൽ ഇന്‍റർനെറ്റിൽ വൈറലാകുന്നു എന്ന വാർത്ത ദിവസങ്ങൾക്കുമുന്പ് ബിബിസി പ്രസിദ്ധീകരിച്ചു. ടിവി അവതാരകൻ നൃത്തച്ചുവടുകൾ അനുകരിച്ചാണ് ഇതു പറഞ്ഞതും.

മാധ്യമഭീമൻ റുപ്പർട്ട് മർഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപറേഷനും പാട്ട് ഇഷ്ടപ്പെട്ടു. അവരുടെ സോഷ്യൽ മീഡിയ ന്യൂസ് ഏജൻസിയായ സ്റ്റോറിഫുൾ കൊച്ചിയിലെ ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്സ് ഒരുക്കിയ വീഡിയോയുടെ അവകാശം സ്വന്തമാക്കി. ഇതിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്സ് അധികൃതർ. ഈയൊരൊറ്റ ഡാൻസ് വീഡിയോയിലൂടെ സൂപ്പർ താരങ്ങളായി മാറി അവിടത്തെ അധ്യാപകരായ ഷെറിൽ ജി. കടവനും അന്ന ജോർജും.




ജിമ്മന്മാരുടെ ജിമിക്കി കമ്മൽ

ഇനി ഇതായിട്ടെന്തിനാ കുറക്കണേ എന്നുംപറഞ്ഞ് ജിമ്മന്മാരും ഇറക്കി യുട്യൂബിൽ ഒരടിപൊളി ജിമിക്കി കമ്മൽ! ചെന്നൈയിലെ ബോഡി ബിൽഡർമാരാണ് ഈ ഡാൻസ് പെർഫോർമൻസിനു മുന്നിട്ടിറങ്ങിയത്. മോശമായില്ല, നാലഞ്ചുദിവസംകൊണ്ട് മൂന്നേകാൽ ലക്ഷത്തിലേറെപ്പേർ കണ്ടു. സംഗതി കലക്കിയെന്ന് കമന്‍റുകളുമെത്തി.



ജിമിക്കി കമ്മലിന്‍റെ ഡാൻസ് കവർ ഇറക്കിയ ആയിരക്കണക്കിനുപേരിൽ ഒരുകൂട്ടർ മാത്രമാണ് ചെന്നൈയിലെ ബോഡി ബിൽഡർമാർ. കുട്ടികളും കൂട്ടുകാരും കുടുംബങ്ങളുമൊക്കെ ഓണക്കാലം മുതൽക്കേ ഈ പാട്ടിനു പിന്നാലെയാണ്. കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്സിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ജിമിക്കി കമ്മൽ വീഡിയോ ഈ കുറിപ്പ് തയാറാക്കുന്നതുവരെ 69 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു! അമേരിക്കൻ ടെലിവിഷൻ അവതാരകനായ ജിമ്മി കിമ്മൽ തന്‍റെ പേരിന് ജിമിക്കി കമ്മലുമായുള്ള സാമ്യം ആസ്വദിച്ച് കുറിച്ച ട്വീറ്റും വൈറലായി.



തരംഗമായതു ഫോക് ശൈലി

കേൾക്കാൻ ഇഷ്ടംതോന്നുന്ന, കാലഘട്ടം ആവശ്യപ്പെടുന്ന പാട്ടാണ് "ജിമിക്കി കമ്മൽ' എന്നു യുവതലമുറയിലെ പ്രമുഖ ഗായകനായ രാകേഷ് ബ്രഹ്മാനന്ദൻ. ഒരു മലയാളം പാട്ട് ഇതിനുമുന്പൊരിക്കലും ഇത്രയും ലോകശ്രദ്ധ നേടിയിട്ടില്ല. അതിർത്തികൾ കടന്ന് പാട്ടുകൾ പടിഞ്ഞാറുനിന്ന് ഇങ്ങോട്ടുവരാറാണു പതിവ്. ഇപ്പോൾ നമ്മുടെ പാട്ട് അങ്ങോട്ടൊഴുകുന്നു. വിദേശങ്ങളിലെ പ്രശസ്തരായ ഒട്ടേറെപ്പേർ അതിനോടുള്ള ഇഷ്ടം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നു. നവമാധ്യമങ്ങളുടെ ശക്തി ഇതിലൂടെ വെളിവാകുന്നുണ്ട്.

രസകരമായ വരികളും ഫോക് ശൈലിയിലുള്ള ഈണവും പാട്ടിനെ മനോഹരമാക്കി. തമിഴ് ശൈലിയിലുള്ള താളപദ്ധതിയാണ് ഷാൻ റഹ്‌മാൻ പാട്ടിനു നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വീണ്ടും കേൾക്കാനും ഏറ്റുപാടാനും ഇഷ്ടം കൂടും. പാട്ടിന്‍റെ സാഹചര്യം പലർക്കും സ്വന്തം അനുഭവത്തോടു കൂട്ടിവായിക്കാനും കഴിയും. അമ്മയുടെ കമ്മൽ അച്ഛൻ വിൽക്കാൻ കൊണ്ടുപോകുന്നത് അപൂർവ സംഭവമല്ല. താനും അതു കണ്ടിട്ടുണ്ട്. എന്നാൽ, അമ്മമാർ ഒരിക്കലും ബ്രാണ്ടിക്കുപ്പി കുടിച്ചുതീർക്കാൻ മുതിരേണ്ട- രാകേഷ് പറയുന്നു.
തന്‍റെ അടുത്ത സംഗീതവേദികളിൽ ജിമിക്കി കമ്മൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഴയ തലമുറയിലെ ശ്രദ്ധേയ ഗായകനായിരുന്ന ബ്രഹ്മാനന്ദന്‍റെ മകനായ രാകേഷ്.




അതിരില്ലാതെ

ഭാഷയുടെ അതിർവരന്പുകടന്നു പറക്കാൻ പാട്ടിനൊപ്പം നിന്നത് അതിന്‍റെ നാടൻ ഛായയാണെന്നും, ബിബിസി റിപ്പോർട്ട് കണ്ടപ്പോൾ വിസ്മയിച്ചെന്നും സംഗീതസംവിധായകൻ ഷാൻ റഹ്‌മാൻ പറയുന്നു. വിനീത് ശ്രീനിവാസന്‍റെയും രഞ്ജിത് ഉണ്ണിയുടെയും സ്വരം അതിന് അനുയോജ്യമായിരുന്നു. ഉപകരണങ്ങളും ശ്രദ്ധയോടെ തെരഞ്ഞെടുത്തു. പ്രതീക്ഷയ്ക്കപ്പുറമുള്ള സ്വീകരണമാണു പാട്ടിനു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അത്ര വലിയ സംഭവമൊന്നുമല്ല ഇതെന്നും എന്ത് അസംബന്ധമാണ് വരികൾ എന്നും അവിടവിടെ വിമർശനം ഉയരുന്നുണ്ടെങ്കിലും ജിമിക്കി കമ്മൽ തരംഗം അത്ര പെട്ടെന്ന് അവസാനിക്കില്ലെന്നുറപ്പ്.

വി.ആർ. ഹരിപ്രസാദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.