തടി കൂടിയാൽ മുള്ളൻപന്നിക്കും ഡയറ്റ്
Thursday, July 5, 2018 12:36 PM IST
കഴിഞ്ഞ ശൈത്യകാലത്താണ് സ്കോട്ട്‌ലൻഡിലെ അബെർഡെൻഷ്രയിനിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ ഒരു മുള്ളൻപന്നിയെത്തുന്നത്. കനത്ത മഞ്ഞത്ത് തണുത്തുവിറച്ചു വഴിയിൽ കിടന്ന ഈ മുള്ളൻ പന്നിയെ ഒരു വഴിയാത്രക്കാരനാണ് ഇവിടെ എത്തിച്ചത്. മൃഗസംരക്ഷണ കേന്ദ്രത്തിൽനിന്ന് നല്ല പരിചരണവും ഭക്ഷണവുമൊക്കെ കിട്ടയതോടെ കാലാവസ്ഥ മാറിയിട്ടും മുള്ളൻപന്നി ഇവിടംവിട്ട് പോകാൻ തയാറായില്ല.

അവർ മുള്ളൻപന്നിക്ക് ആർബിക്കിൾ എന്ന് പേരും ഇട്ടു. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ വെറുതെ ഇരുന്ന് ശാപ്പാടടിച്ച മുള്ളൻപന്നിയുടെ തടി ഓരോ ദിവസവും കൂടിവന്നു. കഴിഞ്ഞദിവസം മൃഗസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ആർബിക്കിളിനെ വെറുതെ ഒന്നു തൂക്കി നോക്കി. രണ്ടരക്കിലോയായിരുന്നു ഇഷ്ടന്‍റെ തൂക്കം. സാധരണ സ്കോട്ട്‌ലൻഡിൽ കണ്ടുവരുന്ന മുള്ളൻ പന്നികളേക്കാൾ നാലിരട്ടി ഭാരം.

ശരീരഭാരം കൂടിയതിനാൽ ശരിക്കു നടക്കാൻ പോലും ആർബിക്കിളിനാകുന്നില്ല. ആരെങ്കിലും ആക്രമിക്കാൻ വന്നാൽ ശരീരം ചുരുട്ടി ബോളുപോലെയാക്കുന്ന പതിവ് മുള്ളൻ പന്നികൾക്കുണ്ട്. ഇതിനും ഇപ്പോൾ ആർബിക്കിളിന് കഴിയുന്നില്ല.അതുകൊണ്ട് ഇനിമുതൽ ആർബിക്കിളിന്‍റെ ഭക്ഷണം നിയന്ത്രിക്കണമെന്ന് മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരോട് ഡോക്ടർ ആവശ്യപ്പെട്ടു.

ഡോക്ടർ കുറിച്ചു നൽകിയിരിക്കുന്ന ഡയറ്റ് മെനു അനുസരിച്ച് മാത്രമെ ആർബിക്കിളിന് ഇനി ഭക്ഷണം കിട്ടുകയുള്ളു. പോരാത്തതിന് ഇവനെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പല സ്ഥലങ്ങളിലായി ഭക്ഷണം വിതറി ഇടാനും ഡോക്ടർ നിർദേശിച്ചു. അങ്ങനെയെങ്കിലും കുറച്ച് നടത്താനാണ് ഈ നിർദേശം. ആർബിക്കിളിന്‍റെ തടികുറഞ്ഞാൽ ഉടൻതന്നെ കാട്ടിൽകൊണ്ടുപോയി വിടാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.