അക്വേറിയത്തിന്‍റെ ചില്ലുപൊട്ടിച്ച് പുറത്തേക്കു ചാടുന്ന സ്രാവ്; ശരിക്കും സംഭവിച്ചത്...
Thursday, October 26, 2017 4:40 AM IST
അക്വേറിയത്തിനുള്ളിൽ കിടക്കുന്ന സ്രാവ് ഒരാളെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്‍റെ പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്‍റർനാഷണൽ സ്പൈ മ്യൂസിയത്തിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. സന്ദർശകരിലൊരാളായ ജോർജി ഹെയ്ൻസ്മാൻസ് എന്നയാൾ അക്വേറിയത്തിനു സമീപം നിന്ന് സ്രാവിനെ കണ്ടുകൊണ്ടിരിക്കവേ സ്രാവ് അദ്ദേഹത്തിന് നേർക്ക് കുതിക്കുകയായിരുന്നു. സ്രാവ് ചാടിയതിന്‍റെ ആഘാതത്തിൽ ശക്തിയേറിയ ഗ്ലാസ് ഉപയോഗിച്ചു നിർമിച്ച അക്വേറിയത്തിന് വിള്ളൽ ഉണ്ടാകുന്നതും കാണാം. ഇതു കണ്ട് പേടിച്ചു പോയ ജോർജി പുറകിലേക്കു മറിഞ്ഞു വീഴുകയും ചെയ്തു.

പിന്നീടാണ് സംഭവത്തിന്‍റെ ചുരുൾ അഴിയുന്നത്. ഇത് ശരിക്കുമുള്ള സ്രാവ് അല്ല. അക്വേറിയത്തിന്‍റെ ഗ്ലാസിൽ ആരെങ്കിലും സ്പർശിച്ചാൽ ഉടൻ അക്വേറിയത്തിനുള്ളിൽ ഒരു സ്രാവ് പ്രത്യക്ഷപ്പെടും, ഗ്ലാസിൽ വിള്ളൽ രൂപപ്പെടുന്നതു പോലെ തോന്നുകയും ചെയ്യും. സന്ദർശകരെ കബളിപ്പിക്കാൻ മ്യൂസിയത്തിന്‍റെ അധികൃതർ ഒപ്പിച്ച വിദ്യയാണിത്. ഇതു കണ്ടാണ് ജോർജി പേടിച്ചത്. ഇതിനു മുന്പും ഒരുപാട് പേർ ഈ വിദ്യ കണ്ട് പേടിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.