റിക്കാർഡ് കുറിച്ച് ഹോക്കിംഗിന്‍റെ പ്രബന്ധം
Sunday, October 29, 2017 7:52 PM IST
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചനിരീക്ഷകനുമായ സ്റ്റീഫൻ ഹോക്കിംഗിന്‍റെ ഗവേഷണപ്രബന്ധം വായിച്ചവരുടെ എണ്ണം 20 ലക്ഷം. പ്രബന്ധം പൊതുപഠനത്തിനായി കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കി ദിവസങ്ങൾക്കുള്ളിലാണ് ലോകമെന്പാടുമായി ലക്ഷക്കണക്കിനാളുകൾ പ്രബന്ധം വായിച്ചത്. അഞ്ചു ലക്ഷത്തിൽപരം പഠിതാക്കൾ പ്രബന്ധം ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.

24-ാം വയസിൽ കേംബ്രിജ് ട്രിനിറ്റി ഹാളിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് 134 പേജുകളുള്ള പ്രബന്ധം (പ്രോപ്പർട്ടീസ് ഓഫ് എക്സാപാൻഡിംഗ് യൂണിവേഴ്സ്) ഹോക്കിംഗ് തയാറാക്കിയത്. 1962 മുതൽ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോഫിസിക്സ് വിദ്യാർഥിയായിരുന്ന ഹോക്കിംഗിന്‍റെ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എക്കാലത്തെയും മികച്ച ശാസ്ത്രപ്രബന്ധമായാണ് പരിഗണിക്കപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.