യാത്രക്കിടെ കാറിന്‍റെ പുറത്തിരുന്ന് അൽപ്പം പഠനം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Tuesday, May 22, 2018 11:52 AM IST
പഠനത്തോട് ആത്മാർത്ഥത പുലർത്തുന്ന ഏതൊരാൾക്കും എത്ര പരിമിതമായ സ്ഥലത്തിരുന്നാലും പഠിക്കുവാൻ സാധിക്കും. എന്നാൽ അൽപം സാഹസികമായ സഹചര്യത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥിയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയായിൽ ആശങ്ക പടർത്തുന്നത്. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഷാംഗ്ക്വിയുവിലാണ് സംഭവം.

കാരണം ഈ വിദ്യാർഥി പഠിക്കുവാൻ തെരഞ്ഞെടുത്തത് തിരക്കേറിയ നഗരത്തിലൂടെ പായുന്ന ഒരു ടാക്സി കാറിന്‍റെ പുറത്തേക്ക് ഇറങ്ങിയിരുന്നാണ്. വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയിരിക്കുന്ന കുട്ടി കാറിന്‍റെ മുകൾ വശത്ത് പുസ്തകം വെച്ച് എഴുതുന്നതാണ് ദൃശ്യങ്ങളിൽ.

ഈ കുട്ടിയുടെ പിതാവ് ഓടിച്ചിരുന്ന ഈ കാറിനുള്ളിൽ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇവർ കുട്ടിയുടെ പ്രവൃത്തി കണ്ടിരുന്നില്ല. അൽപ സമയം കഴിഞ്ഞപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് വാഹനം നിർത്തി കുട്ടിയെ കാറിനുള്ളിൽ കയറ്റുകയായിരുന്നു.

പുറകെ വന്ന കാറിനുള്ളിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലായതിനെ തുടർന്ന് അധികൃതർ കുട്ടിയുടെ പിതാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.