"ലെസോതൊ ലെജൻഡ്' വജ്രം ലേലത്തിൽ വിറ്റു; ലഭിച്ചത് 40 മില്യൺ ഡോളർ
Wednesday, March 14, 2018 5:18 PM IST
ലോകത്തെ അഞ്ചാമത്തെ വലിയ വജ്രമായ ‌"ലെസോതൊ ലെജൻഡ്' 40 മില്യൺ ഡോളറിനു(259.39 കോടി രൂപ) ലേലത്തില്‍ വിറ്റു. 910 കാരറ്റ് ശുദ്ധമായ വജ്രത്തിനു രണ്ടു ഗോൾഫ് ബോളുകളുടെ വലുപ്പമുണ്ട്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് ജെം ഡയമണ്ട്‌സ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വജ്രം വാങ്ങിയത്.



കഴിഞ്ഞ ജനുവരിയിൽ തെക്കൻ ആഫ്രിക്കന്‍ രാജ്യമായ ലെസോതൊയിലെ ലെറ്റ്സെഗ് ഖനിയിൽ നിന്നാണ് വജ്രം കണ്ടെടുത്തത്. ഗുണമേന്മയുള്ള വജ്രത്തിനു പേരുകേട്ട ലെറ്റ്സെഗ് ഖനിയിൽ നിന്നുള്ള വജ്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഈ വർഷം മാത്രം 100 കാരറ്റിലധികം ശുദ്ധമായ ആറ് വജ്രങ്ങളാണ് ലെറ്റ്സെഗ് ഖനിയിൽ നിന്ന് കണ്ടെടുത്തത്.

ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റത് ലുകാരാ വജ്രമാണ്. 813 കാരറ്റ് വജ്രം 63 മില്ല്യണ്‍ ഡോളറിനാണ് ലേലത്തിൽ വിറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.