അനിയനെ പഠിപ്പിക്കണം, അവന് സൈക്കിൾ വാങ്ങണം; എല്ലുമുറിയെ പണിയെടുത്ത് പന്ത്രണ്ടുകാരി
Monday, January 15, 2018 5:21 PM IST
അനുജന് വിദ്യാഭ്യാസം നല്കുന്നതിനായി എല്ലുമുറിയെ പണിയെടുക്കുന്ന റോത്ന അക്‌തർ എന്ന പന്ത്രണ്ടുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പൊന്നോമന. അമ്മയ്ക്കൊപ്പം ഇഷ്ടിക പൊട്ടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രമടക്കമുള്ള റോത്നയുടെ കഥ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്.

റോത്നയ്ക്ക് ആറുവയസുള്ളപ്പോഴാണ് പിതാവ് മരണമടഞ്ഞത്. റോത്നയ്ക്കും അനുജനും മികച്ച വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. റോത്നയുടെ അമ്മയ്ക്ക് ഇഷ്ടിക പൊട്ടിക്കുന്ന ജോലിയായിരുന്നു. പിതാവ് മരിച്ചതോടെ കുടുംബം പുലർത്താനും ഇരുവരുടെയും പഠനം നടത്തുന്നതിനും അമ്മയുടെ വരുമാനം മതിയാകുന്നില്ലെന്നു മനസിലാക്കിയ റോത്ന തന്‍റെ പഠനം അവസാനിപ്പിച്ച് അമ്മയോടൊപ്പം ജോലിക്കു പോകുവാൻ ആരംഭിക്കുകയായിരുന്നു.



റോത്നയുടെ വാക്കുകളിലേക്ക്- "ആദ്യ ദിവസം ഞാൻ ഇഷ്ടികപൊട്ടിക്കുന്ന ജോലിക്കു പോയപ്പോൾ എന്നെ നെഞ്ചോട് ചേർത്തു പിടിച്ച് അമ്മ കരയുകയായിരുന്നു. ഈ ജോലിക്ക് ഞാൻ പോകുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ആദ്യമൊക്കെ മുപ്പത് കല്ലുകൾ മാത്രമെ എനിക്ക് പൊട്ടിക്കാൻ സാധിച്ചിരുന്നുള്ളു. അതിനു പ്രതിഫലമായി മുപ്പത് താക്കയാണ് ലഭിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ദിവസേന 125 ഇഷ്ടികകൾ വരെ എനിക്കു പൊട്ടിക്കാൻ സാധിക്കുന്നുണ്ട് അങ്ങനെ 125 തക്ക ഞാൻ ഇപ്പോൾ പ്രതിഫലമായി നേടുന്നുമുണ്ട്. ഈ പണം ഞാൻ എന്‍റെ സഹോദരൻ റാണയുടെ വിദ്യാഭ്യാസത്തിനാണ് ഉപയോഗിക്കുന്നത്. പഠനത്തിൽ അവൻ മിടുക്കനാണ്. മാത്രമല്ല പഠനത്തിൽ ക്ലാസിൽ അവന് രണ്ടാം സ്ഥാനമാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കൂടുതൽ സമയം ഞാൻ ജോലി ചെയ്യുന്നുണ്ട്. കാരണം എന്‍റെ സഹോദരന് ഒരു സൈക്കിൾ വാങ്ങാനായിരുന്നു അത്. രണ്ട് ദിവസങ്ങൾക്കു മുന്പ് ഞാൻ എന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചു...'

തനിക്ക് ജോലി കിട്ടികഴിഞ്ഞാൽ എത്ര കഷ്ടപ്പാടാണെങ്കിലും ചേച്ചിയെ ജോലിക്ക് അയക്കില്ലെന്ന റാണയുടെ വാക്കുകളാണ് ക്ഷീണമെല്ലാം അകറ്റി തന്നെ ഉന്മേഷവതിയാക്കുന്നതെന്ന് റോത്ന പറയുന്നു.

ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജി.എം.ബി. ആകാശ് എന്നയാളാണ് റോത്നയുടെ കഥ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മുഖേന പുറംലോകത്തെ അറിയിച്ചത്. റോത്നയുടെ കഥയറിഞ്ഞ് അവളുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത് മാത്രമല്ല ഈ കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ സന്നദ്ധത കാട്ടിയും ധാരാളം ആളുകൾ രംഗത്തെത്തിയിട്ടുമുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.