പാട്ട് ഹിറ്റോട് ഹിറ്റ്; രാകേഷിന് അവസരങ്ങളുടെ പെരുമഴ
Tuesday, July 3, 2018 1:31 PM IST
പാട്ടുപാടാൻ കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാതിരുന്നതിനെ തുടർന്ന് തന്‍റെെ പാടാനുള്ള കഴിവ് സോഷ്യൽ മീഡിയാവഴി പുറം ലോകത്ത് അറിയിച്ച തടികയറ്റ തൊഴിലാളിയായ രാകേഷിന്‍റെ പാട്ട് തരംഗമാകുന്നു. പാട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ അവസരങ്ങളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമാണ് ഇപ്പോൾ രാകേഷിനെ തേടിയെത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് പേർ പാട്ട് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത് കൂടാതെ പാടാനുള്ള നിരവധി അവസരങ്ങളും ഇപ്പോൾ രാകേഷിനെ തേടിയെത്തുകയാണ്. സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്ത സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാടാനുള്ള നിരവധി അവസരങ്ങളും രാകേഷിനെ തേടിയെത്തുകയാണ്.

ആലപ്പുഴ നൂറനാട് ഉളവുക്കാട് രാജേഷ് ഭവനത്തിൽ രാകേഷ് (ഉണ്ണി )പാടിയ - ഉന്നൈ കാണാതു നാൻ - എന്ന തമിഴ് സിനിമാ ഗാനമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കമലഹാസന്‍റെ വിശ്വരൂപം സിനിമയ്ക്ക് ശങ്കർ മഹാദേവൻ പാടിയ സൂപ്പർ ഹിറ്റ് ഗാനമാണിത്. പാട്ട് വൈറലായതോടെ ഇത് കാണാനിടയായ പ്രമുഖ ഗായകൻ ശങ്കർ മഹാദേവൻ രാകേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.



ഒരാഴ്ച മുന്പ് റബ്ബർ തടികൾ ലോഡ് ചെയ്യുന്നതിനിടെ വീണു കിട്ടിയ വിശ്രമവേളയിൽ പാടിയ ഗാനത്തിന്‍റെ വീഡിയോ സുഹൃത്തായ ഷെമീർ വഴി മൊബൈൽ ഫോണിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരുപാട് പേർ പാട്ട്കേൾക്കുകയും പോസ്റ്റ് ഷെയർചെയ്യുകയും ചെയ്തു. ഇതിനോടകം ലക്ഷക്കണക്കിന് പേർ രാകേഷ് പാടിയ പാട്ട് കേട്ടു കഴിഞ്ഞു.

സംഗീത ലോകത്ത് നിന്നും ബാലഭാസ്കർ, ഗോപി സുന്ദർ, രാധിക നാരായണൻ, പന്തളം ബാലൻ തുടങ്ങിയ നിരവധിപേരും അഭിനന്ദനം അറിയിച്ചു. ശങ്കർ മഹാദേവനടക്കംപാട്ട് ഷെയർ ചെയ്തിട്ടുമുണ്ട്. മുപ്പത് കാരനായരായ രാകേഷ് ചെറുപ്പം മുതൽ പാട്ടുകൾ കേട്ട് നന്നായി പാടുമായിരുന്നു.ഇതിനിടെ മൃദംഗം പഠിക്കാൻ പോയെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

കൂലിപ്പണിക്കാരനായ പിതാവ് രാഘവനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സൂസമ്മയും, പിതൃസഹോദരി തങ്കമ്മയും, ജേഷ്ഠൻ രാജേഷും, രാജേഷിന്‍റെ ഭാര്യ ഗ്രീഷ്മയും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തെ സഹായിക്കാൻ രാകേഷും കൂലിപ്പണിക്കിറങ്ങുകയായിരുന്നു. നാട്ടിൻ പുറത്തെ വേദികളിൽ ഇടയ്ക്കൊക്കെ അവസരങ്ങൾ കിട്ടുന്പോൾ രാകേഷ് പാടുമായിരുന്നു.

ഒരു പാട്ടുകാരനാകണമെന്ന മോഹമായിരുന്നു മനസുനിറയെ. പക്ഷെ നല്ല അവസരങ്ങൾ കിട്ടാത്ത നിരാശയിലുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയായിൽ താൻ പാടിയ പാട്ട് ആസ്വാദകരുടെ മനം കവർന്നതോടെ സംഗീതം പഠിച്ചിട്ടില്ലാത്ത രാകേഷിന്‍റെ മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചിരിക്കുകയാണ്

നൗഷാദ് മാങ്കാംകുഴി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.