ന്യൂനതകളെ മറികടക്കും ഇൗ സ്നേഹം...രാജിമോളുടെ കഴുത്തിൽ ജോസഫ് മിന്നുചാർത്തി
Thursday, May 24, 2018 11:34 AM IST
മൗനം വാചാലമായപ്പോൾ ജോസഫിനും രാജിമോൾക്കും മംഗല്യം. വഴിത്തല പള്ളത്ത് പി.ജെ. ജോസഫിന്‍റെ മകൻ ജോസഫും റാന്നി കടമ്മനിട്ട പൂതക്കല്ലിൽ രാജുവിന്‍റെ മകൾ രാജി മോളുമാണ് നിശബ്ദതയുടെ ലോകത്ത് ഇണപ്രാവുകളായത്.

തൊടുപുഴയിൽ ഗ്രാഫിക് ഡിസൈനറായ ജോസഫ് അടൂർ സിഎസ്ഐ ബധിര വിദ്യാലയത്തിൽ പഠിക്കുന്പോഴാണ് രാജി മോളെ പരിചയപ്പെടുന്നത്. സ്കൂളിലെ കൂട്ടായ്മകളിലും മറ്റും ഇരുവർക്കിടയിലും ഉടലെടുത്ത ബന്ധമാണ് ഇവരെ കൂടുതൽ അടുപ്പിച്ചത്. മൗനത്തിലൂടെ പരസ്പരം ആശയ വിനിമയം നടത്തിയപ്പോൾ ഇരുവർക്കും മനസുകൊണ്ട് ഒന്നാകണമെന്ന ആഗ്രഹം മുളപൊട്ടി. ആഗ്രഹം വീട്ടിലറിയിച്ചപ്പോൾ ഇരു വീട്ടുകാർക്കും വിവാഹക്കാര്യത്തിൽ പൂർണ സമ്മതം.

ഒടുവിൽ മാറിക സെന്‍റ് ജോസഫ് പള്ളിയിൽ ഇന്നലെ നടന്ന ചടങ്ങിൽ മിന്നു കെട്ടി ജോസഫ് രാജിമോളെ ജീവിത സഖിയാക്കി. ഫാ. ജോസഫ് കുളക്കാട്ട് സിഎംഐ, ഫാ. ബിജു മൂലക്കര എന്നിവർ വിവാഹം ആശീർവദിച്ചു. ഫാ. ബിജു മൂലക്കര കോട്ടയം അയ്മനത്ത് ബധിരരെ സഹായിക്കാൻ നവധ്വനി എന്ന പേരിൽ സന്നദ്ധസംഘടന നടത്തിവരികയാണ്.

വിവാഹ ചടങ്ങിൽ ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേർ പങ്കെടുത്തു. ജോസഫിന് ജൻമനാ തന്നെ കേൾവി ശക്തിയില്ലായിരുന്നു. രാജിമോൾക്ക് ഇയർ ഫോണ്‍ സഹായത്തോടെ ചെറിയ തോതിൽ കേൾക്കാനാകും. ജോസഫിന്‍റെ മാതാവ് അന്നമ്മയും രാജിയുടെ മാതാവ് ചിന്നമ്മയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.