ദ്യാനൂർഹ് നാഗിതി; വിവാഹ ക്ഷണകത്ത് കിട്ടിയവർ വധുവിന്‍റെ പേര് കണ്ട് ഞെട്ടി
Wednesday, May 9, 2018 4:03 PM IST
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിവാഹ ക്ഷണക്കത്തിന്‍റെ ചിത്രത്തിലെ വധുവിന്‍റെ പേര് കണ്ട് അന്പരക്കുകയാണ് എല്ലാവരും. കോഴിക്കോട് പാലാഴി പാല സ്വദേശി വേലായുധൻ- ബാലാമണി ദന്പതികളുടെ മകൻ വിബീഷിന്‍റെയും കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി ഹരിദാസൻ മകൾ ദ്യാനൂർഹ് നാഗിതിയുടെയും വിവാഹക്ഷണക്കത്ത് ആയിരുന്നു അത്.

വധുവിന്‍റെ പേരായിരുന്നു ദ്യാനൂർഹ് നാഗിതി. ഈ പേരാണ് എല്ലാവരെയും കുഴപ്പിച്ചത്. വിവാഹക്ഷണ കത്തിൽ പേര് അച്ചടിച്ചതിലെ അക്ഷര പിശകാണോയെന്നു വരെ ആളുകൾ സംശയിച്ചു. എന്നാൽ ആർക്കും തെറ്റിയിരുന്നില്ല. ഈ പേരിന്‍റെ ഉടമയ്ക്ക് ഈ വാക്കുകളുടെ അർത്ഥം എന്തെന്ന് അറിയില്ല. ഈ പേര് സമ്മാനിച്ച അച്ഛനാകട്ടെ ഇതൊരു സംസ്കൃത വാക്കാണെന്ന് അറിയാമെന്നല്ലാതെ ഈ വാക്കുകളെപ്പറ്റി യാതൊന്നുമറിയില്ല.

വളരെ വ്യത്യസ്തമായ ഈ പേര് തനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ദ്യാനൂർഹ് പറയുന്നു. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഈ പേരിനെകുറിച്ചുള്ള വിഷമങ്ങളെല്ലാം മാറി. കാരണം അപ്പോഴേക്കും ഇവർ പേരുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

ദ്യാനൂർഹിന്‍റെ പേര് വരൻ വിബീഷിനും ഇഷ്ടമാണ്. മാത്രമല്ല ആൾക്കൂട്ടത്തിനിടയിൽ ഭാര്യയുടെ പേര് വിളിച്ചാൽ തിരിച്ചറിയാൻ യാതൊരു പ്രയാസവുമില്ലെന്ന് വിബീഷ് പറയുന്നു. മാർച്ച് 31നാണ് വിബീഷിന്‍റെയും ദ്യാനൂർഹ് നാഗിതിയുടെയും വിവാഹം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.