അധ്യാപകന് സ്ഥലംമാറ്റമെന്നറിഞ്ഞപ്പോൾ അലമുറയിട്ട് വിദ്യാർഥികൾ; കണ്ണീരിൽ കുതിർന്ന യാത്രയയപ്പിനൊടുവിൽ നടന്നത്
Friday, June 22, 2018 11:46 AM IST
അധ്യാപകനെന്ന പേരു കേൾക്കുമ്പോൾ നീളവും വണ്ണവുമുള്ള ചൂരലിന്‍റെ ചിത്രം കുട്ടികളുടെ മനസിലേക്കു ഓടിയെത്തുന്ന കാലഘട്ടത്തിനു വിട.അനുസരണക്കേടിനു ശിക്ഷ എന്ന പാരമ്പര്യത്തിനും പാഠപുസ്തകങ്ങളിൽ അച്ചടിച്ചു വെച്ചിരിക്കുന്ന അക്ഷരങ്ങളിൽ മാത്രമായി ഒതുങ്ങി പോകുന്ന ഒന്ന് മാത്രമാണ് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധമെന്നുമുള്ള ചിന്താഗതിക്കും അവസാനമായി.

ഇതിനുള്ള അവസാനത്തെ വാക്കായി മാറുകയാണ് അടുത്തിടെ ചെന്നൈയിലെ തിരുവള്ളൂരിലുള്ള പള്ളിപ്പട്ട് സ്കൂളിൽ നടന്ന സംഭവം. ഇംഗ്ലീഷ് എന്ന പേടി സ്വപ്നമായ വിഷയം കണ്ട് മനം മടുത്ത വിദ്യാർഥികളുടെ ഇടയിലേക്ക് നാലു വർഷം മുമ്പാണ് ഭഗവാൻ എന്നു പേരുള്ള ഇംഗ്ലീഷ് അധ്യാപകൻ എത്തുന്നത്.



വിദ്യാർഥികളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെ അദ്ദേഹത്തെ മാത്രമല്ല ഇംഗ്ലീഷ് എന്ന ഭാഷയേയും കുട്ടികൾ ഏറ്റെടുത്തു. നാലു വർഷമായി ഈ സ്കൂളിലെ ഒരു വിദ്യാർഥിപോലും ഇംഗ്ലീഷിന് പരാജയപ്പെട്ടിട്ടില്ല. ഭഗവാനും അദ്ദേഹത്തെ നെഞ്ചിലേറ്റിയ വിദ്യാർഥികളും സന്തോഷപൂർണമായി സ്കൂൾ ദിനങ്ങൾ പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന് സ്ഥലമാറ്റ ഉത്തരവെത്തിയത്.

സംഭവം അറിഞ്ഞ സ്കൂളിലെ 280 കുട്ടികളും സ്കൂളിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹത്തെ തടയുകയായിരുന്നു. ചിലർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. ഞങ്ങളെ വിട്ട് പോകരുത്, സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളെഴുതിയ പ്ലക്കാർഡുമായി കുറച്ചു കുട്ടികൾ മുദ്രാവാക്യം വിളിച്ചു. പോവരുതെന്ന് പറഞ്ഞ് അധ്യാപകന്‍റെ കാലിൽ വീണ് പൊട്ടിക്കരയുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ഏല്ലാവരുടെയും മനസിന് നിറ്റലാണ് സമ്മാനിച്ചത്.



കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പോകരുതെന്ന് അദ്ദേഹത്തോട് യാചിച്ചു. എല്ലാവരും ചേർന്ന് എടുത്തുയർത്തി അദ്ദേഹത്തെ വീണ്ടും ക്ലാസിലെത്തിക്കുകയായിരുന്നു. വിദ്യാർഥികൾക്കു മുന്നിൽ ആ ഗുരുനാഥൻ പൊട്ടിക്കരയുന്ന കാഴ്ച കണ്ട ഉന്നത ഉദ്യോഗസ്ഥർക്ക് തങ്ങൾ സ്വീകരിച്ച തീരുമാനം മാറ്റേണ്ടി വന്നു. അദ്ദേഹത്തിന്‍റെ സ്ഥലംമാറ്റം റദ്ദു ചെയ്യുമെന്നാണ് കുട്ടികൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

ഭഗവാൻ സ്കൂളിൽ നിന്നും പുറത്തേക്കു പോകുമ്പോൾ വിദ്യാർഥികൾ അദ്ദേഹത്തെ തടയുന്നതിന്‍റെയും അവർ അലമുറയിട്ടുകരയുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഇതേ തുടർന്നാണ് അധികൃതർ അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റം റദ്ദാക്കിയത്. സോഷ്യൽമീഡിയായിലുടനീളം ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.