ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Wednesday, March 21, 2018 4:31 PM IST
ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നി കടയിൽ ഇരുന്നവരുടെ മുഖത്തേക്ക് പടരുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഗൻസു പ്രവശ്യയിലാണ് സംഭവം. ഓണ്‍ലൈനായി വാങ്ങിയ മൊബൈൽ ഫോണിന്‍റെ ബാറ്ററിയിലുണ്ടായ കേടുപാടുകൾ പരിഹരിക്കുവനായി ഒരു ഉപകരണം വാങ്ങുവാനായാണ് അദ്ദേഹം കടയിലെത്തിയത്.

ഉപകരണത്തിന്‍റെ സഹായത്തോടെ പരിശോധിച്ചു കൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. തീ ഇയാളുടെ മുഖത്തേക്ക് ആളിപ്പടരുകയും കടയിലുണ്ടായിരുന്ന മറ്റ് ആളുകൾ പുറത്തേക്ക് ഇറങ്ങിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മാത്രമല്ല മറ്റ് അപകടങ്ങളൊന്നും കടയിൽ ഉണ്ടായുമില്ല. കടയ്ക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.