ഇരുട്ടിനെ വെളിച്ചമാക്കി മാറ്റിയ പ്രഞ്ജാൽ ഇനി എറണാകുളം സബ് കളക്ടർ
Tuesday, May 29, 2018 2:57 PM IST
ഐഎഎസ് എന്ന പദവിയെ ഒരു സ്വപ്നത്തിലെങ്കിലും ആഗ്രഹിക്കാത്തവർ വിരളമാണ്. ഈ ആഗ്രഹം സഫലമാക്കുവാൻ ഇറങ്ങിത്തിരിക്കുന്നവർ നേരിടുന്നത് അതികഠിനമായ പരീക്ഷണങ്ങളാണ്. പാതി വഴിയിൽ സ്വപ്നങ്ങളെ കാറ്റിൽ പറത്തി മടങ്ങുന്നവരും നിരവധിയാണ്.

ഇപ്പൊഴിതാ ആറാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഒരു യുവതി ആത്മവിശ്വാസത്തിന്‍റെയും മനോബലത്തിന്‍റെയും കരുത്തിൽ എറണാകുളം സബ് കളക്ടറായി ജോലി ഏറ്റെടുക്കുകയാണ്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിയായ പ്രഞ്ജാൽ പാട്ടിൽ ആണ് രാജ്യത്തിനാകെ അഭിമാനമായി മാറിയത്.

2016ൽ ആണ് പ്രഞ്ജാൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. അന്ന് 773-ാം റാങ്ക് നേടിയ പ്രഞ്ജാലിന് റെയിൽവേ അക്കൗണ്ട്സ് സർവീസിലാണ് ജോലി ലഭിച്ചത്. എന്നാൽ കാഴ്ച ഇല്ല എന്ന കാരണത്താൽ നിയമനം നൽകാനാവില്ല എന്ന തീരുമാനത്തിലാണ് റെയിൽവേ വകുപ്പ് എത്തിച്ചേർന്നത്.



എന്നാൽ തന്‍റെ സ്വപ്നങ്ങളെ ഉപേക്ഷിക്കുവാൻ പ്രഞ്ജാൽ തയാറായില്ല. ഐഎഎസ് എന്ന സ്വപ്നത്തെ കൈപ്പിടിയിലൊതുക്കുവാൻ വീണ്ടും ഇറങ്ങിത്തിരിച്ച പ്രഞ്ജാൽ 2017ൽ വീണ്ടും പരീക്ഷ എഴുതി. ഇപ്രാവശ്യം 124-ാം റാങ്കാണ് പ്രഞ്ജാലിനെ കാത്തിരുന്നത്. തുടർന്ന് കേരളാ കേഡറിൽ ചേർന്ന പ്രഞ്ജാലിനെ തേടിയെത്തിയത് എറണാകുളം ജില്ലയിലെ അസിസ്റ്റന്‍റ് കളക്ടർ പദവിയായിരുന്നു.

കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസുകൾ എഴുതിപ്പഠിച്ചും. കൂടുതൽ സമയം വായനയ്ക്കായി കണ്ടെത്തിയുമാണ് പ്രഞ്ജാൽ പരീക്ഷയ്ക്ക് ഒരുങ്ങിയത്. മാത്രമല്ല കംപ്യൂട്ടർ ഉപയോഗിക്കുവാൻ പഠിച്ചതും തനിക്ക് ഐഎഎസ് സ്വന്തമാക്കുവാൻ എളുപ്പമായെന്ന് പ്രഞ്ജാൽ പറയുന്നു.

മുംബൈ സെന്‍റ് ജോസഫ് കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജെഎൻൻയുവിൽ നിന്നും ഇന്‍റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഫില്ലും പിഎച്ച്ഡിയും പ്രഞ്ജാൽ നേടിയിട്ടുണ്ട്.

ദൂരദർശനിൽ എൻജിനിയർ ആയ എൽ. ബി. പാട്ടീലും ജ്യോതി പാട്ടീലുമാണ് പ്രഞ്ജാലിന്‍റെ മാതാപിതാക്കൾ. വ്യവസായിയായ കോമൾ സിംഗ് പാട്ടീലാണ് ഭർത്താവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.