"അല്ലയോ മാളോരെ എന്‍റെ വിവാഹമാണ് (അയ്യോ...ദാരിദ്ര്യം.!)'- ബിബിന്‍റെ വിവാഹ ക്ഷണക്കത്ത് കലക്കി, കിടുക്കി, തിമർത്തു
Wednesday, May 2, 2018 2:24 PM IST
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിൽ പരീക്ഷിച്ച വിധമുള്ള വ്യത്യസ്ത കോമഡി തന്‍റെ ജീവിതത്തിലും പരീക്ഷിച്ച് വാർത്തകളിൽ താരമാകുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. തന്‍റെ വിവാഹക്ഷണ കത്തിലാണ് അദ്ദേഹം ഈ പരീക്ഷണം നടത്തിയത്.

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്‍റെ വധു. സംവിധായകൻ സിദ്ധിഖിനാണ് ബിബിൻ തന്‍റെ വിവാഹ ക്ഷണകത്ത് ആദ്യം നൽകിയത്. ടെലിവിഷൻ കോമഡികൾക്കായി തിരക്കഥ തയാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്‍റെ ഉദ്ഘാടനത്തിനാണ് വിവാഹ വാർത്ത ബിബിൻ പുറത്തുവിട്ടത്. മെയ് ഇരുപതിനാണ് ബിബിന്‍റെയും ഫിലോമിന ഗ്രേഷ്മയുടെയും വിവാഹം.

ക്ഷണക്കത്തിന്‍റെ പൂർണരൂപം:

കല്യാണം വിളി
അല്ലയോ മാളോരേ....
ഒരു സന്തോഷ വാർത്തയുണ്ട് (ആർക്ക്)
കല്യാണമാണ് (ആരുടെ)
എന്‍റെ തന്നെ
ബിബിൻ ജോർജിന്‍റെ (അയ്യോ...ദാരിദ്ര്യം)
ഞാൻ കെട്ടാൻ പോണ ആ ഭാഗ്യവതി
ആരാണെന്ന് അറിയേണ്ടേ...
അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറന്പിൽ വീട്ടിലെ
കാസ്പറിന്‍റെയും ബിന്ദുവിന്‍റെയും മകൾ
ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി
(അത് കലക്കി, കിടുക്കി, തിമിർത്തു)
ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്
കറുത്തേടം, സെന്‍റ് ജോർജ് പള്ളിയിൽ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാൻ)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂർ സെന്‍റ് ജയിംസ് ഹാളിൽ നടത്തുന്ന വിരുന്ന് സൽക്കാരത്തിലും പങ്കെടുത്ത് !ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന്

എട്ടുതൈക്കൽ കുടുംബാംഗങ്ങൾ
അപ്പൻ വിൻസന്‍റ്
അമ്മ ലിസി
പെങ്ങന്മാർ ലിൻസി, റിൻസി
അളിയന്മാർ ബിജു, ലിൻസണ്‍
ബാക്കി കുറച്ച് ക്ടാങ്ങൾ
പിന്നെ എന്‍റെ ചാവേറുകളും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.