എന്തിനാ എന്‍റെ അച്ഛനെ കൊന്നത്; ഉള്ളുലയ്ക്കുന്ന ചോദ്യങ്ങളുമായി മാഹിയിൽ കൊല്ലപ്പെട്ട ബാബുവിന്‍റെ മകളുടെ കത്ത്
Sunday, May 13, 2018 12:11 PM IST
രാഷ്ട്രീയ വൈരമെന്ന കാരണത്താൽ ജീവനെടുക്കുവാനും ജീവച്ഛവമാക്കിമാറ്റുവാനും മലയാളികൾ ആരംഭിച്ചിട്ടു വർഷങ്ങൾ പലതു കൊഴിഞ്ഞു വീണു. ഓരോ പാർട്ടിക്കും ലഭിക്കുന്ന രക്തസാക്ഷികളുടെ എണ്ണം വർദ്ധിപ്പിപ്പിക്കുന്പോൾ അവർ ഒരു അച്ഛനാണ് ഒരു മകനാണ് ഒരു സഹോദരനാണ് ഒരോ കുടുംബത്തിന്‍റെയും നെടുംത്തൂണ്‍ ആണ് എന്ന് നേതാക്കൾ ചിന്തിക്കുന്നില്ല.

ഇപ്പൊഴിത രാഷ്ട്രിയ വൈരത്തിന്‍റെ പേരിൽ കൊല ചെയ്യപ്പെട്ട മാഹി പള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ കൗണ്‍സിലറുമായ ബാബുവിന്‍റെ മകൾ അനാമിക, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന് അയച്ച കത്ത് നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴി വെയ്ക്കുന്നു.


അനാമികയുടെ കത്തിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട കൃഷ്ണദാസ് മാമന്,

ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരിക്കകത്ത് അന്ന് മാമൻ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതുപ്രവർത്തകനുള്ള അംഗീകാരത്തിന് അച്ഛന് നൽകിയ സമ്മാനം. അതിന് ഇന്ന് അച്ഛന്‍റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം.

നന്ദൂട്ടന്(എന്‍റെ കുഞ്ഞനിയൻ) പുതിയ യൂണിഫോം തുണി വാങ്ങാൻ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാന്നു പറഞ്ഞ് പോയതാണ് അച്ഛൻ. രാത്രി വൈകുവോളം കാത്തിരിന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകിട്ടാണ് ഞങ്ങളുടെ അച്ഛൻ വന്നത്. ചുവന്ന തുണിയിൽപൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയിൽ, ഒരു വിളിപ്പാടകലെ അച്ഛന്‍റെ പ്രാണൻ പിടയുന്പോൾ ഞങ്ങൾ ഇവിടെ വീട്ടിൽ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്... എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങൾ തല്ലിക്കെടുത്തിയത്.

മാമന് ഓർമയുണ്ടോ, ബാബുവിന്‍റെ നേതൃത്വത്തിൽ ബൈപാസ് ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്കൂളിൽ നടന്ന ചടങ്ങിൽ മാമൻ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ അന്നു മടങ്ങിയത്.

എന്‍റെ അച്ഛൻ എല്ലാ പാർടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്‍റെ അച്ഛനെ നിങ്ങളുടെ കൂട്ടർ കൊന്നത്? അച്ഛൻ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ എന്‍റെ കുഞ്ഞനിയനോ..? അവന് അച്ഛൻ മരിച്ചെന്നോ, അച്ഛൻ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛൻ എപ്പോ വരുമെന്ന് അവൻ ഇടക്കിടെ ചോദിക്കുന്നത്. മാമനെങ്കിലും പറയണം എന്തിനാണ് എന്‍റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..? അച്ഛൻ എന്തു തെറ്റാ ചെയ്തതെന്ന്..?

സ്നേഹത്തോടെ, അനാമിക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.