Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘പുലിമുരുകൻ എനിക്ക് ഏറെ സ്പെഷൽ’
സംഗീതം വീടു തന്നു, കാർ തന്നു, സമാധാനം തന്നു, സംഗീതമേ ജീവിതം... വാക്കുകളിലെ ഈ ഒഴുക്ക് തന്നെയാണ് ഗോപി സുന്ദറെന്ന സംഗീത പ്രേമിയെ ഏവർക്കും പ്രിയങ്കരനാക്കുന്നത്. മെലഡിയോ മാസോ ക്ലാസോ എന്തു തന്നെയായാലും... ഒരു സംവിധായകൻ എന്നെ സമീപിക്കുമ്പോൾ ആ സിനിമയ്ക്കായി വേണ്ടത് എന്താണോ അത് ഞാൻ എന്നാൽ കഴിയും വിധം സിനിമയ്ക്കനുഗുണമായി ചെയ്യാറുണ്ട്. എന്തൊരു പോക്കാണ് ഭായ് ഒരല്പം നിർത്തി നിർത്തി പറയൂ, എന്നാലല്ലേ ഒന്നു കുറിച്ചെടുക്കാൻ പറ്റൂവെന്നു പറഞ്ഞപ്പോൾ. ഓഹോ അപ്പോൾ ഫാസ്റ്റ് ട്രാക്ക് വേണ്ട, മെലഡി മതിയല്ലേ എന്നു പറഞ്ഞ് ചിരി തുടങ്ങി. 25 കോടി മുതൽ മുടക്കി തിയറ്ററിലെത്തിയ പുലിമുരുകനായി സംഗീതം ഒരുക്കിയതിന്റെ വിശേഷങ്ങൾ ഗോപി സുന്ദർ മെലഡിയും മാസും ഇടകലർന്ന വാക്കുകൾ കോർത്തിണക്കി ദീപികയോട് പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർക്ക് വേണ്ടിയുള്ള പ്രാർഥന

പ്രാർഥനയിൽ നിന്നു തുടങ്ങാം... പുലിമുരുകൻ പുറത്തിറങ്ങുന്നതിന്റെ തലേന്ന് സംവിധായകൻ വൈശാഖേട്ടനും ഞാനും ഉൾപ്പെടെ പുലിമുരുകൻ ടീം മുഴുവൻ മുട്ടിപ്പായി പ്രാർഥിച്ചത് പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടത്തിന് വേണ്ടിയായിരുന്നു. 25 കോടി മുതൽമുടക്കിൽ എടുത്ത ചിത്രമാണ്. എവിടെയെങ്കിലും ഒന്നു പാളിയാൽ ചിത്രം കളക്ഷൻ നേടില്ലെന്ന് ഉറപ്പ്. ചിത്രം ഇറങ്ങുന്നതിന് മുമ്പേ തന്നെ ഒരുപാട് നെഗറ്റീവ് റിപ്പോർട്ടുകളും വന്നു. മനക്കരുത്തുള്ള പ്രൊഡ്യൂസർക്ക് മാത്രമേ ഇങ്ങനെയൊരു സബജക്ട് കേട്ട് രണ്ടു വർഷത്തോളം സമയം എടുക്കുമെന്ന് അറിഞ്ഞിട്ടും അതിനൊപ്പം നിൽക്കാൻ പറ്റൂ. ടോമിച്ചൻ ചേട്ടന് അതിനുള്ള കരുത്ത് കൊടുത്ത ദൈവം ഈ ചിത്രം വിജയിപ്പിക്കുമെന്നു തന്നെയാണ് എല്ലാവരും അന്നു വിശ്വസിച്ചത്.

ഒരു സിനിമയുടെ സ്വഭാവം നിർണയിക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. ഏതു തരത്തിലുള്ള ചിത്രമാണ് ഇതെന്ന് പ്രേക്ഷകർ നിഗമനത്തിലെത്തുന്നത് ചിലപ്പോൾ ചിത്രത്തിന്റെ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടിട്ടായിരിക്കും. ഈ സിനിമയുടെ സംഗീതം ഒരുക്കിയത് സംവിധായകൻ വൈശാഖേട്ടന്റെ ഒപ്പമിരുന്നായിരുന്നു. കൺമുന്നിൽ സിനിമയുടെ സംഗീതം ഒരുങ്ങി വരുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. ചില സീനുകളിൽ എല്ലാം ഒത്തിണങ്ങി വരുമ്പോൾ അത് ഉഗ്രനായടാ എന്നു പറഞ്ഞ് വൈശാഖേട്ടൻ കെട്ടിപിടിച്ചിട്ടുണ്ട്. പരസ്പരം പ്രശംസിച്ചും ടെൻഷൻ വരുമ്പോൾ സമാധാനിപ്പിച്ചുമെല്ലാം എന്റെ ഒപ്പമുണ്ടായിരുന്നു വൈശാഖേട്ടൻ. അതുകൊണ്ടെല്ലാം തന്നെ ഈ ചിത്രം എനിക്ക് വളരെ സ്പെഷലാണ്.



ഞാണിന്മേൽ കളി

ഈ സിനിമയിലെ ഒരു നായകൻ പശ്ചാത്തല സംഗീതമാണ്. കാണികളെ സക്രീനിലേക്ക് വലിച്ചടുപ്പിക്കാൻ പാകത്തിനുള്ള പശ്ചാത്തല സംഗീതം തന്നെ ചിത്രത്തിന് വേണമായിരുന്നു. അതും ലാലേട്ടന്റെ സിനിമ. നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആളുകൾ എന്തു ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്നു നിശ്ചയിക്കുന്നതിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് പ്രധാന പങ്കുണ്ട്. സംഗീതം ഒരുക്കുക എന്നു പറയുന്നത് ഒരു ഞാണിന്മേൽ കളിയാണ്. ആക്ഷൻ രംഗങ്ങളിലുള്ള വ്യത്യസ്തത തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അപ്പോൾ അതിന് ചേരുന്ന വിധമുള്ള പശ്ചാത്തല സംഗീതം കൂടി ഒരുക്കണ്ടേ. ഈ ഞാണിന്മേൽ കളിയിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിനുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു കുഞ്ഞ് ഭയമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് തലേന്നുവരെ ആ ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു.

ലാലേട്ടന്റെ സർപ്രൈസ് ചീറ്റിപ്പോയി

ലാലേട്ടൻ ഞങ്ങൾക്ക് സർപ്രൈസ് തരാൻ വേണ്ടി ആരോടും ഒന്നും പറയാതെ ഒരു ദിവസം എറണാകുളത്തെ റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തി. ഞാൻ അതേ ദിവസം തമിഴ് ചിത്രമായ ദേവിക്ക് പശ്ചാത്തല സംഗീതം ഒരുക്കാനായി ചെന്നൈയ്ക്കു പോയി. വൈശാഖേട്ടനാണെങ്കിൽ ചിത്രത്തിന്റെ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാൽ എറണാകുളത്ത് ഇല്ലായിരുന്നു താനും.

ഞങ്ങൾക്ക് സർപ്രൈസ് ഒരുക്കാൻ വന്ന ലാലേട്ടൻ ഇവന്മാരെല്ലാം ഇതെവിടെ പോയെന്നോർത്ത് ശരിക്കും ചൂളിപ്പോയി അന്ന്. പിന്നെ അന്നു സറ്റുഡിയോയിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ കണ്ട് ലാലേട്ടൻ തിരികെ പോയി. അസാന്നിധ്യത്തിലും സാന്നിധ്യം അറിയിക്കുന്നയാളാണ് ലാലേട്ടൻ. അതുകൊണ്ട് ലാലേട്ടന്റെ പ്രസൻസ് ഇതിന്റെ വർക്ക് നടക്കുന്നതിനിടയ്ക്ക് എപ്പോഴും ഞങ്ങൾക്ക് ഫീൽ ചെയ്യാറുണ്ടായിരുന്നു.



ഫോണുകൾ നിശബ്ദമായ ദിവസം

ഒക്ടോബർ ആറ് (റിലീസിംഗിന്റെ തലേന്ന്)അങ്ങോട്ടും ഇങ്ങോട്ടും ആരും വിളിക്കുന്നില്ല. ഫോണിന് വരെ ഒരു മരവിപ്പ് തോന്നി കാണും. തൊട്ട് മുമ്പുള്ള ദിവസം വരെ തുരുതുരാ കോളുകൾ വന്നുകൊണ്ടിരുന്ന ഫോൺ ശബ്ദിക്കാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നു. ഇനിയെല്ലാം വരുന്നിടത്ത് വെച്ചെന്നെല്ലാം പലപ്പോഴായി വൈശാഖേട്ടനും ഞാനുമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും എന്തോ ഒരു ഭയം ഉള്ളിലുണ്ടായിരുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ

പുലിമുരുകൻ റിലീസിംഗ് ദിവസം ഫസ്റ്റ് ഷോ തന്നെ കണ്ടു. ചിത്രത്തിന് കിട്ടിയ സ്വീകാര്യത കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഞാനും വൈശാഖേട്ടനും കൂടി കെട്ടിപ്പിടിച്ചു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നപ്പോൾ ഇത് സന്തോഷത്തിന്റെ കണ്ണുനീരാണെടാ എന്ന് വൈശാഖേട്ടൻ പറഞ്ഞു. ഇതുവരെ ഇത് നമ്മുടെ സിനിമയായിരുന്നു. ഇനി ഇത് ജനങ്ങളുടെ സിനിമയാണ്. അവർ ഇത് ഏറ്റെടുത്തല്ലോ എന്നോർത്ത് നമ്മൾക്ക് അഭിമാനിക്കാമെടാ എന്നു പറഞ്ഞായിരുന്നു അന്നു ഞങ്ങൾ തിയറ്ററിൽ നിന്ന് ഇറങ്ങിയത്. അപ്പോഴും മനസിൽ പ്രൊഡ്യൂസറുടെ മുഖം എത്തി. ടോമിച്ചൻ ചേട്ടന്റെ ചിരിക്കുന്ന മുഖം.



ഫേസ് ബുക്കിൽ മെസേജ് പ്രളയം

ചിത്രം ഇറങ്ങിയതിന് ശേഷം രണ്ടു ദിവസത്തേക്ക് ഫേസ് ബുക്കിൽ കയറിയില്ലായെന്നുള്ളതാണ് സത്യം. ഒരു കുഞ്ഞ് ഇടവേളയ്ക്ക് ശേഷം എഫ്ബിയിൽ കയറിയപ്പോൾ ഞെട്ടിപ്പോയി. മെസേജ് ബോക്സ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എല്ലാവർക്കും റിപ്ലേ കൊടുത്തില്ലേൽ പിന്നെ പരാതിയാകില്ലേ അതുകൊണ്ട് വന്ന മെസേജസ് ഒന്നും ആദ്യം വായിച്ചില്ല. പിന്നെ പതുക്കെ പതുക്കെ കുറച്ചുപേരുടെ സന്ദേശങ്ങൾ വായിച്ചു തുടങ്ങി. അപ്പോഴാണ് സോറി പറഞ്ഞുകൊണ്ടുള്ള മെസേജസ് കണ്ണിലുടക്കിയത്. പുലിമുരുകനിലെ സംഗീതം ഗംഭീരമായിരുന്നു... ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ കാര്യം പിന്നെ പറയണ്ടല്ലോ... ഇതിന് മുമ്പ് പലപ്പോഴും വിമർശിച്ചിട്ടുണ്ട്... സോറി അതിനെല്ലാം... ഇങ്ങനെ പോകും മെസേജിന്റെ ഉള്ളടക്കം.

വിമർശിക്കുന്നവരെ ഇഷ്‌ടമാണ്

ശ്രദ്ധിക്കപ്പെടുന്നത് കൊണ്ടാണല്ലോ വിമർശിക്കപ്പെടുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നാൽ മാത്രമേ തിരുത്താൻ പറ്റൂ. അതുകൊണ്ടു തന്നെ വിമർശകരെ എനിക്ക് ഇഷ്‌ടമാണ്. പുലിമുരുകൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് വിമർശകർ എന്നെ പിന്തുണച്ചുകൊണ്ട് എത്തി എന്നുള്ളത് നേര് തന്നെയാണ്.

പക്ഷേ പുലിമുരുകനിലെ ബാക്ക്ഗ്രൗണ്ട് സ്കോർ മുരുകാ... മുരുകാ... പുലിമുരുകാ ഇനി അമ്പലമുയരണം വേൽമുരുകാ.... എന്നതിന്റെ പശ്ചാത്തല സംഗീതം ഒരു ഡിവോഷണൽ സോംഗിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തിയിരുന്നു. അച്ഛനാണെ അമ്മയാണെ സത്യം അത് കോപ്പിയടിയല്ലെന്നും ഈ പറഞ്ഞ ഡിവോഷണൽ സോംഗും എന്റെ പശ്ചാത്തല സംഗീതവും ഒരേ രാഗത്തിലുള്ളതാണെന്നും അതുകൊണ്ടാണ് സാമ്യം ഉള്ളതായി തോന്നുന്നതെന്നും പറഞ്ഞ് ഞാൻ അവർക്ക് മറുപടിയും കൊടുത്തു. കോപ്പി അടിച്ചതാണെങ്കിൽ അത് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. പക്ഷേ കോപ്പി അടിക്കാത്തത് കോപ്പി അടിച്ചൂന്നു പറഞ്ഞാൽ എങ്ങനെയാ ശരിയാകുന്നേ.



ദേവിയും പ്രേമവും

പുലിമുരുകന്റെ സംഗീതം ഒരുക്കുന്നതിനിടെ 10 ദിവസത്തെ ഇടവേള എടുത്താണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഇറങ്ങിയ ദേവി സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും പിന്നെ മലയാളം സിനിമയായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിനായിട്ട് സംഗീതം ഒരുക്കിയതും. രണ്ട് ചിത്രങ്ങൾക്കും നല്ല റെസ്പോൺസ് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രാജേഷ് മുരുകേശനും ഞാനും ഒരുമിച്ചാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഞാൻ എപ്പോഴും റെഡിയാണ്...

സംഗീതം ആണ് എനിക്കെല്ലാം നല്കിയത്. ഇപ്പോൾ ഒരു സംവിധായകനോ പ്രൊഡ്യൂസറോ വിളിച്ച് ഗോപി.... ഒരു പാട്ടിന്റെ പല്ലവി വരെ സംഗീതം നല്കിയിട്ട് തിരക്കുള്ള കാരണം സംഗീതസംവിധായകൻ പോയി. നിനക്ക് അതിന്റെ ചരണം ചെയ്ത് തരാൻ പറ്റുമോ എന്നു ചോദിച്ചാൽ പിന്നെന്ത്... എപ്പളാണ് ചെയ്യേണ്ടത് എന്നു ചോദിച്ചു ഞാൻ ചെന്നെന്നിരിക്കും. സംഗീതത്തെ അത്രയേറെ ഇഷ്‌ടപ്പെടുന്നത് കൊണ്ടു മാത്രമല്ല എനിക്ക് അന്നം തരുന്നവരാണ് പ്രൊഡ്യൂസർമാർ.

ലക്ഷ്മി ദേവി മുന്നിൽ വന്ന് നിൽക്കുമ്പോൾ ഞാനൊരിക്കലും നോ പറയില്ല. ചിത്രത്തിന്റെ പാട്ടുകൾ മറ്റൊരാളാണ് ഒരുക്കുന്നത് പശ്ചാത്തല സംഗീതം നീ ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ സംഗീതം ആവശ്യപ്പെട്ട് വരുന്നവരെ ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ല. മാക്സിമം റിസൽറ്റ് അവർക്ക് നല്കാൻ ശ്രമിക്കാറേയുള്ളു.



സൗഹൃദത്തെ കുറിച്ച് ചോദിച്ചാൽ രാഷ്ര്‌ടീയത്തിലും സിനിമയിലും സ്‌ഥിരം സുഹൃത്തുക്കൾ എനിക്കില്ല എല്ലാവരും എന്റെ സുഹൃത്തുക്കളാണെന്ന് പറയാറുള്ള ഗോപി സുന്ദർ സംഗീതത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ ആയിരം നാവുള്ള ഒരാളായി മാറും. ഇന്നിന്റെ സംഗീതം എന്നോടൊപ്പമുണ്ട.് അതെനിക്ക് നാളേയ്ക്കുള്ള വഴി കാട്ടി കൂടിയാണ്. ഇന്നിന്റെ ലോകത്ത് ജീവിക്കാനാണ് എനിക്കിഷ്‌ടം.

നാളെ എന്താകുമെന്നു പറയാൻ പറ്റില്ലല്ലോ എന്നെല്ലാം പറയുമ്പോഴും ഗോപി സുന്ദറിന് ഒന്നുറപ്പാണ് ഇന്നത്തെ ജനറേഷൻ മാത്രമല്ല നാളത്തെ ജനറേഷനും പുലിമുരുകൻ എന്ന സിനിമയെ കുറിച്ച് ചർച്ച ചെയ്യും. അപ്പോൾ എന്റെ സംഗീതവും ചർച്ച ചെയ്യപ്പെടുമല്ലോ. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്... സംഗീതത്തെ നമ്മൾ സ്നേഹിക്കുമ്പോൾ സംഗീതം തിരിച്ചും നമ്മളെ സ്നേഹിക്കും. അതല്ലേ അതിന്റെ ഒരു ഇത്....

വി.ശ്രീകാന്ത്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.