Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
രാഷ് ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടുന്ന കൊടി
കൺമുന്നിൽ കാണുന്ന രാഷ് ട്രീയം നിങ്ങളെ മത്തുപിടിപ്പിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങൾ കൊടി കാണുക. ഉൾക്കളികളുടെ രാഷ്ട്രീയത്തിനു നേരെ കണ്ണു തുറക്കാൻ എങ്കിലേ പറ്റൂ. ഇന്നിന്റെ രാഷ്ട്രീയമാണു ചിത്രം ചർച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നത്. മാസും ക്ലാസും ആക്ഷനും മാത്രമല്ല പച്ചയായ രാഷ് ട്രീയത്തിന്റെ നേർക്കാഴ്ച കൂടിയാണ് കൊടി. പ്രണയവും സൗഹൃദവും രാഷ് ട്രീയവും ചിത്രീകരിച്ചതിൽ സംവിധായകൻ ആർ.എസ്. ദുരൈ സെന്തിൽ കുമാർ കാട്ടിയ പുതുമയാണ് ഇതുവരെ കണ്ടുപരിചയിച്ച രാഷ് ട്രീയ ചിത്രങ്ങളിൽ നിന്നും കൊടിയെ വേറിട്ടു നിർത്തുന്നത്.



സിനിമയിലായാലും ജീവിതത്തിലായാലും തേടി വരുന്ന അവസരങ്ങളെ പാകപ്പെടുത്തിയെടുത്താലെ മുന്നോട്ടുള്ള നല്ലൊഴുക്കിന് ഗുണം ചെയ്യൂ. സിനിമാ ജീവിതത്തിൽ തേടി വന്ന അവസരങ്ങളെ സമരസപ്പെടുത്തിയെടുത്ത ഒരു നടന്റെ തെളിമയാർന്ന പ്രകടനം കൊടിയിൽ കാണാൻ കഴിയും. കൊടിയായും അൻപായും ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ രുദ്രയായാണു തൃഷ രംഗപ്രവേശം ചെയ്യുന്നത്.



വലിച്ചുനീട്ടലോ വിഷയത്തിൽ നിന്നുള്ള തെന്നിമാറലോ ഇല്ലാതെ ക്ലീനായി, സംവിധായകൻ പറയാനുള്ളത് വേറിട്ട വഴിയിലൂടെ പറഞ്ഞുവയ്ക്കുമ്പോൾ ബിഗ് സ്ക്രീനിൽ കാണുന്നത് അത്രയും ഇന്നിന്റെ നേർക്കാഴ്ചയായി മാറുന്നുണ്ട്. പ്രേമത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരൻ നായികമാരിൽ ഒരാളായ മാലതിയായി എത്തി ആദ്യ പകുതിയിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കഥയുടെ ചുരുളഴിയുന്നതോടെ നായകന്റെ നിഴലായി ഒതുങ്ങുന്നതും ചിത്രത്തിൽ കാണാനാവും.



രാഷ്ട്രീയ നേതാവാകാൻ പിറന്നുവീണ കൊടിയായും പാവത്താനായ പ്രഫസറായും ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ ഈ രണ്ടു കഥാപാത്രങ്ങളെയും തികവുറ്റ അഭിനയരീതിയിലൂടെ അദ്ദേഹം മികവുറ്റതാക്കി. തമിഴ്നാട്ടിലെ രണ്ടു രാഷ്ട്രീയ കക്ഷികളുടെ ഉള്ളുകളികളിലേക്കു വിരൽ ചൂണ്ടുന്ന ചിത്രത്തിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കളായാണ് ധനുഷും(കൊടി) തൃഷയും ചിത്രത്തിലെത്തുന്നത്. ആദ്യ പകുതിയുടെ ഒഴുക്ക് മന്ദഗതിയിലാണെങ്കിലും കഥാഗതി വികസിക്കുന്നതിന് അനുസരിച്ച് പാട്ടും ആക്ഷനും സമാസമം ഇഴചേർത്ത് ചിത്രത്തിന്റെ വേഗം കൂട്ടാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.



ശക്‌തമായ കഥാപാത്രം ലഭിച്ചിട്ടും ഊർജം നഷ്‌ടപ്പെട്ട രീതിയിലായിരുന്നു തൃഷയുടെ പ്രകടനമെന്ന് കാഷ്ചക്കാർക്ക് തോന്നും. ധനുഷിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ കുറച്ചുകൂടി മികവ് കാട്ടിയിരുന്നെങ്കിൽ തൃഷയുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമായി രുദ്ര മാറുമായിരുന്നു.

കഥയ്ക്കും സംവിധാന രീതിക്കും ചിത്രത്തിന്റെ പേരിനു പോലും കൃത്യമായ രാഷ്ട്രീയം കൊണ്ടുവരാൻ സംവിധായകൻ കാട്ടിയ മിടുക്കിനെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. രണ്ടാം പകുതിയിലെ ട്വിസ്റ്റുകൾ കൊടിയെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. സ്വാർഥ രാഷ്ട്രീയത്തിന്റെ ഉള്ളുകളികൾ തുറന്നുകാട്ടാൻ ഒരു മെല്ലപ്പോക്ക് നയം സംവിധായകൻ സ്വീകരിച്ചതിനെ കുറ്റം പറയാനാവില്ല. തമിഴ്നാട്ടിലെ ഇപ്പോഴത്തെ സ്‌ഥിതിവിശേഷങ്ങൾ മുന്നിൽ കണ്ടുതന്നെയാവും ഇത്തരമൊരു രീതി സംവിധായകൻ സ്വീകരിച്ചതും.



പ്രണയവും രാഷ്ട്രീയവും ഇടകലർത്തി പറഞ്ഞുപോകുന്ന കഥയിൽ രാഷ്ട്രീയമാണോ പ്രണയമാണോ വലുതെന്ന ചോദ്യം സംവിധായകൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒടുവിൽ പ്രണയത്തിനും രാഷ്ട്രീയത്തിനും മേൽ നേതാക്കളുടെ നിലപാടുകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്നു പറയാനും ചിത്രം മറക്കുന്നില്ല. ധനുഷിന്റെ അമ്മ വേഷത്തിലെത്തുന്ന ശരണ്യ പൊൻവണ്ണനും കൊടിയുടെ സുഹൃത്തായി എത്തുന്ന കാളി വെങ്കിടും ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്.



ഒരു കോമേഷ്യൽ ചിത്രത്തിന് വേണ്ടുന്ന എല്ലാ ചേരുവകളും കൊടിയിൽ തുന്നിച്ചേർക്കുന്നതിനൊപ്പം സമകാലിക രാഷ്ട്രീയത്തിന്റെ ഉള്ളുകളികളെ കുറിച്ചുള്ള തുറന്നെഴുത്തായും ചിത്രം മാറുന്നുണ്ട്. ധനുഷിന്റെ ഇരട്ടവേഷവും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും തന്നെയാണ് ചിത്രത്തെ പ്രേക്ഷകരോടു കൂടുതൽ അടുപ്പിക്കുന്നത്. ആ ട്വിസ്റ്റുകൾ എന്തൊക്കെയാണെന്നും അതിന്റെ കുരുക്കുകൾ എങ്ങനെ അഴിക്കുന്നുവെന്നും ബിഗ് സ്ക്രീനിലൂടെ തന്നെ നിങ്ങൾ കണ്ടറിയുക. ഇന്നിന്റെ രാഷ്ട്രീയത്തിന്റെ ചുരുളുകൾ അഴിച്ചു കൊണ്ടുതന്നെയാണ് ഈ കൊടി തീയറ്ററിൽ പാറിപ്പറക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ നേതാക്കൾക്കും അണികൾക്കും അത്രകണ്ടു രസിച്ചില്ലെങ്കിലും സാധാരണക്കാർക്ക് ഈ ചിത്രം നന്നേ രസിക്കുമെന്നതിൽ തർക്കമില്ല.

(അമാനുഷിക പ്രകടനം കൊണ്ടല്ല, ക്ലാസ് പ്രകടനം കൊണ്ടാണ് ധനുഷ് കൊടി പാറിപ്പറത്തുന്നത്.)

വി.ശ്രീകാന്ത്
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്‍' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചി
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍ തിരയുടെ തലോടല്‍ കാത്തുകിടപ്പുണ്ടാകും ഇതാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ്ങളാണ് ടിനു പാപ്പച്ചൻ ജോയ് മാത്യു കൂട്ടുകെട്ടിന്‍റെ "ചാവേർ" വെള്ളിത്തിരയിൽ അവത
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്‍റെ "ജവാൻ'. "
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാ
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സി
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി എത്തുന്ന ചിത്രമാണ് ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത "കുറുക്കൻ'.

സുന്ദരിയുടെ ക
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ലവ നായകന്‍റെ ഭരണകാലത്തിന്‍റെ അവസാന ലാപ്പിൽ നടക്കുന്ന ഒരു കൊലപാതകം. രാഷ്ട്രീ
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളിവുഡിൽ സ്ഥിരം സാന്നിധ്യമാണ്. വിഷ്ണു വിശാലിന്‍റെ കരിയർ മാറ്റിമറിച്ച "രാക
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാണുമെന്നതിന്‍റെ ഉദാഹരണമാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത "ഏജന്‍റ്'. ലഹരിവസ്തുക്കള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് മുഹഷിൻ സംവിധാനം ചെയ്ത "കഠിന കഠോരമീ ഈ അണ്ഡകടാഹം'. ജീവിതത്തിന്‍
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം സൃ
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവിതം ആസ്വദിക്കുന്നു. ആവോളം രസിക്കുന്നു. പാരവെപ്പും അല്പസ്വല്പം അലന്പുമൊക്കെയായി
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എന്ന റോ ഏജന്‍റിനോട് മാതൃവാത്സ്യലമുള്ള മേലധികാരി ഒരുവേള പറയുന്ന വാക്യമാണിത്.
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെ
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ ബാക്കിയാക്കി വേണം ചിത്രം കണ്ടിറങ്ങാൻ. എവർഗ്രീൻ താരങ്ങളായ അരവിന്ദ് സ്വാമിയും കു
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്പുറം ശക്തമായ രാഷ്ടീയവും ചര്‍ച്ച ചെയ്യുന്ന സിനിമ. ഇതാണ് ചുരുക്കത്തില്‍ മൂന്ന് വര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന "റോക്കട്രി' എന്ന ചിത്രം കാഴ്ചക്കാരന് മോശമല്ലാത്ത തിയേറ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താരങ്ങളെത്തുന്നതോടെ സിനിമ വലുതാവുകയും കഥാസന്ദര്‍ഭങ്ങള്‍ വികസിക്കുകയും ചെയ്യും.
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ഏറെ പ്രിയങ്കരമായ മുഖത്തു നിന്നൊരു പുഞ്ചിരിയോ ആശ്ലേഷമോ ആകാം, അല
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പി
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് മോനോന്‍ സംവിധാനം ചെയ്ത ഗൗ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പൂരം. ആക്‌ഷന്‍ ചിത്രത്തിന്‍റെ എല്ലാവിധ ചേരുവകളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ആ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതികരിക്കും. അതിന് സൂപ്പര്‍സ്റ്റാര്‍ എന്നോ ആരാധകനെന്നോ വ്യത്യാസമില്ല. അങ്ങനെ ഒരു സ
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്‍ഹോമിച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.