Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ദിയ എന്ന സിദ്ധി– പ്രകാശം പരത്തുന്ന പെൺകുട്ടി
കാമ്പസുകളുടെയും കുടുംബങ്ങളുടെയും മനംനിറച്ച് നവാഗത സംവിധായകൻ ഗണേഷ് രാജിന്റെ ആനന്ദം വിജയത്തിളക്കിന്റെ നിറവിലാണ്. പ്രകാശം പരത്തുന്ന പെൺകുട്ടി എന്നാണ് ആനന്ദത്തിൽ ദിയ അറിയപ്പെടുന്നത്. ആ പ്രകാശം സിനിമയിൽ നിന്നു ജനഹൃദയങ്ങളിലേക്കു പരക്കുകയാണ്. ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തിനു പോസീറ്റീവ് എനർജി പകർന്ന യുവതാരം സിദ്ധി മഹാജൻകട്ടി മനസുതുറക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി...

സ്വദേശം ബംഗളൂരു. ഇപ്പോൾ താമസം കൊച്ചിയിൽ. എനിക്കു രണ്ടു മാസം പ്രായമുള്ളപ്പോൾ അച്ഛന് എസ്എംഎൽ ഫിനാൻസ്, കൊച്ചിയിലേക്കു ട്രാൻസ്ഫർ ആയി. ഞങ്ങൾ ഇവിടേയ്ക്കു ഷിഫ്റ്റ് ആയി. ഞാൻ മൂന്നാം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛനു മുംബൈയിലേക്കു ട്രാൻസ്ഫർ. നാലു മാസത്തിനുശേഷം കൊച്ചി തന്നെ വേണം എന്ന് റിക്വസ്റ്റ് നല്കി. ഞങ്ങൾ തിരിച്ചുവന്നു. പത്തു വരെ ഭവൻസ് ആദർശിൽ. 12 വരെ വിദ്യോദയയിൽ. മാതൃഭാഷ കന്നട. ബന്ധുക്കളോടും മറ്റും കന്നടയിലാണു സംസാരിക്കുന്നത്.

വിദ്യോദയയിൽ നല്ല രീതിയിൽ പ്രവർത്തനമുള്ള ഒരു ഡ്രാമ ക്ലബ് ഉണ്ടായിരുന്നു. സൂര്യ തിയറ്റർ ഫെസ്റ്റിലാണ് ഞാൻ ആദ്യമായി നാടകത്തിൽ പെർഫോം ചെയ്തത്. അതിൽ ലീഡ് റോൾ ആയിരുന്നു. അങ്ങനെയാണ് എന്നെക്കുറിച്ചു ഗണേഷേട്ടൻ അറിയുന്നത്. അതിനുമുൻപ് ഒരു ക്യാമ്പിൽ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷേ, അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വിദ്യോദയിൽ എത്തിയപ്പോഴാണ് ഗണേഷേട്ടനുമായി അടുപ്പമായത്. അദ്ദേഹവും അവിടെയാണു പഠിച്ചത്. അവിടത്തെ അധ്യാപകരിൽ നിന്നാണ് ഗണേഷേട്ടൻ എന്നെക്കുറിച്ച് അറിഞ്ഞത്.





പന്ത്രണ്ടാം ക്ലാസിന്റെ മൂന്നാമത്തെ പരീക്ഷ കഴിഞ്ഞ സമയം. എന്നെ ഓഡിഷന് അയയ്ക്കാനാകുമോ എന്ന് ഗണേഷേട്ടൻ പേരന്റ്സിനെ വിളിച്ചു ചോദിച്ചു. അടുത്ത പരീക്ഷയ്ക്കു ചില ദിവസങ്ങളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. അങ്ങനെ അമ്മയ്ക്കും അച്ഛനുമൊപ്പം ഓഡിഷനു പോയി. കൊച്ചിയിൽ തന്നെയായിരുന്നു ഓഡിഷൻ. രണ്ടു സീൻ എനിക്കു തന്നു. നല്ലതുപോലെ പെർഫോം ചെയ്യാനായി എന്നു വിശ്വസിക്കുന്നു. ഓഡിഷനു തന്ന രണ്ടു സീനുകളിൽ ഒന്ന് ഇപ്പോൾ ഫിലിമിലുണ്ട്. രണ്ടു മൂന്നാഴ്ചകൾക്കു ശേഷം പരീക്ഷ കഴിഞ്ഞിരിക്കുമ്പോൾ ആനന്ദത്തിലേക്കു സെലക്ട് ആയെന്നു ഗണേഷേട്ടൻ വിളിച്ചുപറഞ്ഞു

സിനിമ പണ്ടേ ഒരു സ്വപ്നമായിരുന്നോ...

സിനിമയിലെത്തണമെന്നുണ്ടായിരുന്നു. പക്ഷേ, അതു പ്ലാൻ എ ആയിട്ടുണ്ടായിരുന്നില്ല. എപ്പോഴും അതു പ്ലാൻ ബി ആയിരുന്നു. ഒരു ആഡ് ചെയ്തു കഴിഞ്ഞു സിനിമയ്ക്കു ട്രൈ ചെയ്യാം എന്നു വിചാരിച്ചു. പഠിത്തവും പ്രധാനം. അപ്രതീക്ഷിതമായാണു സിനിമയിലെത്തിയത്. ഇത്രപെട്ടെന്ന് വലിയ ഒരു റോൾ കിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവാനുഗ്രഹം..

മലയാള സിനിമകൾ കാണാറുണ്ടായിരുന്നോ..

മലയാളം സിനിമകൾ കാണാറുണ്ടായിരുന്നു. ഇപ്പോൾ മലയാളം കുറച്ച് അറിയാവുന്നതിനാൽ സബ് ടൈറ്റിലുകൾ ഇല്ലാതെതന്നെ മനസിലാവും.


മലയാളം എഴുതാൻ അറിയാമോ...

മലയാളം എഴുതാൻ പറ്റില്ല. പക്ഷേ, വായിക്കാനറിയാം. കലൂർ, ആലുവ, തേവര തുടങ്ങിയ വാക്കുകൾ വായിക്കാനറിയാം. ഇംഗ്ലീഷ് മീഡിയത്തിലാണു ഞാൻ പഠിച്ചത്. സെക്കൻഡ് ലാംഗ്വേജ് ആയി പഠിച്ചതു ഹിന്ദി. അതിനാൽ സ്കൂളിലും മലയാളം പഠിച്ചിട്ടുണ്ടായിരുന്നില്ല.






ആനന്ദത്തിലെ ദിയ ആകാനുള്ള തയാറെടുപ്പുകൾ...

വാസ്തവത്തിൽ ദിയയുമായി റിയൽലൈഫിൽ എനിക്കു കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ, ചില ഡയലോഗ്സ് പഠിക്കേണ്ടി വന്നു. കൂടുതലും മലയാളമായിരുന്നല്ലോ. റിഹേഴ്സൽ നടത്തിയിരുന്നു. റിഹേഴ്സൽ ടൈമിൽ ഗണേഷേട്ടൻ എന്റെ മലയാളത്തിന്റെ ഉച്ചാരണം ശരിയാക്കാൻ ഏറെ സഹായിച്ചു. ദിയ എന്ന കഥാപാത്രവും ഞാനും പൂർണമായും ഒന്നു തന്നെയാണ്. പക്ഷേ, മറ്റൊരാൾ ഡബ്ബ് ചെയ്യുന്നതാവും കൂടുതൽ നല്ലതെന്നു വിനീതേട്ടൻ പറഞ്ഞു. ഡബ്ബ്് ചെയ്ത ആളിന്റെയും എന്റെയും ശബ്ദം ഏറെക്കുറെ ഒരുപോലെയായിരുന്നു. അതും ഒരു ദൈവാനുഗ്രഹം തന്നെ..

ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തെക്കുറിച്ച്...

ദിയ എന്നാൽ പ്രകാശം. അങ്ങനെയാണ് കഥാപാത്രത്തെ ഗണേഷേട്ടൻ എനിക്കു പരിചയപ്പെടുത്തിയത്. ദിയ വലിയ തുള്ളിച്ചാട്ടവും ബഹളവുമാണ്. കോളജിൽ ലൗഡസ്റ്റ് ആണു ദിയ. സന്തോഷം നിറഞ്ഞ ഒരു പെൺകുട്ടി. ഏറെ ഫ്രണ്ട്ലി. പെട്ടെന്ന് എല്ലാവരോടും കമ്പനിയാവും. ഞാനും അങ്ങനെതന്നെയാണ്.

ആനന്ദത്തിലെ ദിയ തന്നെയാണോ വ്യക്‌തിപരമായി സിദ്ധി...

ആനന്ദത്തിലെ ദിയ തന്നെയാണ് റിയൽ ലൈഫിൽ സിദ്ധി. ഞാൻ പെർഫക്ട് ദിയ തന്നെ. എനിക്കു പൂർണമായും ആ കാരക്ടറുമായി എന്നെ റിലേറ്റ് ചെയ്യാനായി. അതിനാൽ സീനുകൾ ഇത്തിരി എളുപ്പമായി. എനിക്ക് സ്വയം ഇംപ്രോവൈസ് ചെയ്യാനായി. കാരണം ദിയയുടെ കാരക്ടർ എന്റെ പോലെതന്നെയാണല്ലോ. ഞാൻ ദിയ പോലെതന്നെ എന്ന് ആലോചിച്ചുകൊണ്ടിരുന്നു.



ആനന്ദത്തിൽ പെയറായി അഭിനയിച്ച തോമസ് മാത്യുവിനെക്കുറിച്ചും തോമസ് അവതരിപ്പിച്ച അക്ഷയ് എന്ന കഥാപാത്രത്തെക്കുറിച്ചും...

ഏറെ ഷൈ ആണ് അക്ഷയ്. വലിയ പേടിയാണ്. അതു മാറ്റാൻ ദിയ ഏറെ ശ്രമിക്കുന്നു. ദിയയുടെ ശ്രമങ്ങൾ ഫലം കണ്ടു. അക്ഷയ് പേടി അതിജീവിച്ചു. അതാണു സിനിമ. അക്ഷയ്്ക്കു മോട്ടിവേഷൻ നല്കുന്ന കഥാപാത്രമായി ദിയ മാറുന്നു. അതെനിക്ക് ഏറെ ഇഷ്‌ടമായി. ഒരാളുടെ കാരക്ടർ അത്രപെട്ടന്നു മാറില്ല. അക്ഷയ്യുടെ കാരക്ടർ മാറാൻ സ്വാധീനശക്‌തിയായതു ദിയ തന്നെ.

എന്റെ അമ്മയ്ക്ക് തോമസിനെ അറിയാമായിരുന്നു, മുമ്പേ. തോമസ് എന്റെ അമ്മയുടെ സ്റ്റുഡന്റ് ആയിരുന്നു. പക്ഷേ, എനിക്ക് അറിയില്ലായിരുന്നു. ആനന്ദത്തിലെത്തിയപ്പോഴാണ് ആദ്യമായി തോമസിനെ അടുത്തു പരിചയപ്പെട്ടത്, റിഹേഴ്സൽ ടൈമിൽ. സ്വീറ്റ് ആൻഡ് ഹംബിൾ ബോയ്. സഹായിക്കാൻ മനസുള്ള വ്യക്‌തി. ഒരു സുഹൃത്ത് എന്നു പറയാനാവും. കാരണം തോമസിനോട് എന്തുവേണമെങ്കിലും പറയാം. അതു മനസിനകത്തുതന്നെ വയ്ക്കും.



ദിയ, അക്ഷയ് എന്നിവരുടെ മാത്രം കഥയാണോ ആനന്ദം...

ഏഴു പേരുടെയും കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ട് ആനന്ദത്തിൽ. ഗൗതവും ദേവികയും തമ്മിലുള്ള റിലേഷൻഷിപ്പ് കാണിക്കുന്നു. കുപ്പിക്ക് ഐവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണിക്കുന്നു. വരുൺ എന്തിന് ഐവി നടത്തുന്നു എന്നു കാണിക്കുന്നു. ആനന്ദം ആദ്യാവസാനം വിവരിച്ചു പറയുന്നതു ദർശനയാണല്ലോ. അക്ഷയ് – ദിയ ചെറിയ ഒരു കഥ മാത്രം. എല്ലാവർക്കും അവരവരുടേതായ കഥകളുണ്ട്. അല്ലാതെ ഞങ്ങടെ മാത്രം കഥയല്ല ആനന്ദം. ഏഴുപേർക്കും പ്രാമുഖ്യമുള്ള റോളുകൾ തന്നെ.

ടൂർ പശ്ചാത്തലത്തിലാണല്ലോ ആനന്ദം. വ്യക്‌തിപരമായി സിദ്ധിയുടെ ടൂർ അനുഭവങ്ങൾ...

സ്കൂൾ ടൈമിലൊക്കെ ടൂറിനു പോയിട്ടുണ്ട്. ഷൂട്ടിംഗിനു പോയപ്പോൾ വേറൊരു ടൂർ പോയതുപോലെ തോന്നി. ഏറെ നാളുകൾ നീണ്ടുനിന്ന ഒരു ടൂർ എന്നപോലെ. ഷൂട്ടിനിടയിൽ ടൂർ സീനുകൾ ചെയ്തപ്പോൾ എന്റെ സ്കൂൾ ഫ്രണ്ട്സിനെ ഏറെ മിസ് ചെയ്യുന്നതായി ഫീൽ ചെയ്തു. അവർക്ക് എന്നെ നന്നായി അറിയാം. നീയും ഈ ഫിലിമിലെ കാരക്ടറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് സിനിമ കണ്ടശേഷം സ്കൂൾ ടൈമിലെ ഫ്രണ്ട്സ് വിളിച്ചുപറഞ്ഞു. ഹംപിയിലും ഗോവയിലും ആദ്യമായിട്ടാണു പോയത്. സ്കൂൾ ടൂറൊക്കെ കേരളത്തിൽത്തന്നെ ആയിരുന്നു. ഫാമിലിക്കൊപ്പം പുറത്തൊക്കെ പോയിട്ടുണ്ട്. പക്ഷേ, ഫ്രണ്ട്സിനൊപ്പം ആദ്യമായി പോയതു ഹംപിയിലും ഗോവയിലുമാണ്, ആനന്ദം ഷൂട്ടിനായി.

പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്...

അടിപൊളി പടം എന്ന അഭിപ്രായം ആദ്യ രണ്ടു ദിവസത്തിനുള്ളിൽ തന്നെ വന്നു. കോളജ് സ്റ്റുഡന്റ്സ്, സ്കൂൾ കിഡ്സ് ഒക്കെയായിരുന്നു ഞങൾ ആനന്ദത്തിനു പ്രതീക്ഷിച്ച ഓഡിയൻസ്. പക്ഷേ, വൈഡ് റേഞ്ച് ഓഡിയൻസാണ് വരുന്നത്. തിയറ്റർ വിസിറ്റിനു പോയപ്പോൾ നാലാം ക്ലാസ് കുട്ടിയെ ആനന്ദം കാണിക്കാൻ കൊണ്ടുവന്ന ഒരു അങ്കിളിനെ പരിചയപ്പെട്ടു. റിലേറ്റബിൾ, സിംപിൾ, നാച്വറൽ ഫിലിമാണ് ആനന്ദം. ഞങ്ങളുടെ കുട്ടികൾ ചെറിയ ചെറിയ പ്രശ്നങ്ങൾ വലിയ കാര്യത്തിലാണ് എടുക്കുന്നതെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിയത് ആനന്ദമാണെന്ന് ഒരു മെസേജ് എനിക്കു വന്നു. ഞങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ ഇപ്പോൾ ഞങ്ങൾക്കു മനസിലാക്കാനാകുന്നതായും മെസേജിൽ പറയുന്നു. അത്തരം അഭിപ്രായങ്ങൾ സന്തോഷം തരുന്നുണ്ട്.



പുറമേ സന്തോഷവതിയാണെങ്കിലും നിറയെ പ്രശ്നങ്ങളുള്ള പെൺകുട്ടിയാണു ദിയ...

മാതാപിതാക്കൾ വേർപിരിയുന്നതു ദിയയെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, അതു പുറമേ കാണിക്കുന്നില്ല. അവൾക്കറിയാം അത് അവർ തമ്മിലുള്ള പ്രോബ്ളം ആണെന്ന്. ദിയ കാരണമാണ് ഡിവോഴ്സ് നടന്നതെന്ന് അവർ പറയുന്നില്ലല്ലോ. ഡിവോഴ്സ് വാർത്ത എല്ലാവരും അറിയുന്നതു ദിയയ്ക്ക് ഇഷ്‌ടമല്ല. കാരണം ദിയ ഒരു ബബ്ളി ഗേൾ ആണ്. ഇതറിഞ്ഞാൽ എല്ലാവർക്കും സിംപതി വരും. അതു ദിയയ്ക്ക് ഇഷ്‌ടമല്ല. പേരന്റ്സ് ഡിവോഴ്സായ കാര്യം ദിയ മനസിലേക്ക് അത്രയ്ക്കങ്ങ് എടുത്തിട്ടില്ല. പക്ഷേ, അത് എല്ലാവരും അറിഞ്ഞല്ലോ എന്നറിയപ്പോഴാണ് അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ദിയ കരയുന്നത്. എനിക്ക് ഏറെ ഫീൽ ചെയ്ത ഒരു സീനാണത്. എനിക്കറിയാം ദിയയ്ക്ക് എങ്ങനെ ഫീൽ ആകുമെന്ന്. ഗ്ലിസറിൻ ഇല്ലാതെ തന്നെ ഫുൾ സീൻ ഞാൻ കരഞ്ഞു. എനിക്ക് അത് ഒരു നേട്ടമായി തോന്നുന്നു. ദിയയുടെ കഷ്‌ടം എന്താണെന്ന് എനിക്കു മനസിലായി. എനിക്കു ദിയയെ റിലേറ്റ് ചെയ്യാനായി.

ഡയറക്ടർ ഗണേഷ് രാജിന് ഒപ്പമുള്ള അനുഭവങ്ങൾ...

ഏറെ ക്ഷമയുള്ള വ്യക്‌തിയാണ് ഗണേഷേട്ടൻ. ദിയയെപ്പോലെ തുള്ളിച്ചാട്ടവും ബഹളവുമുള്ള ഒരു പെൺകുട്ടിയെ 58 ദിവസം കൈകാര്യം ചെയ്തു എന്നതു വലിയ കാര്യം തന്നെയാണ്. ഏഴ് കുട്ടികൾ, ക്ലാസ്മേറ്റ്സായ 40 ഓളം കുട്ടികൾ. ഇവരുടെ ബഹളം സഹിച്ചു ഗണേഷേട്ടൻ ഒപ്പമുണ്ടായിരുന്നു. ഹംപിയിൽ 40 ഡിഗ്രി അടുത്തായിരുന്നു ഷൂട്ടിംഗ് സമയത്തെ ചൂട്. ഒരു ദിവസം ചൂട് അസഹ്യമായപ്പോൾ ഞങ്ങൾ സമരത്തിലാണെന്നു പറഞ്ഞു. ഈ സീൻ കൂടി തീർത്തിട്ടു രണ്ടു മണിക്കൂർ ബ്രേക്ക് തരാമെന്നായി ഗണേഷേട്ടൻ. ഇത്തരത്തിൽ ഞങ്ങളെ നന്നായി മനസിലാക്കുന്ന ആളാണ് ഗണേഷേട്ടൻ. അദ്ദേഹത്തെ ഒരിക്കലും ഞാൻ ഡയറക്ടറായി കണ്ടിട്ടില്ല. എന്റെ സ്വന്തം ചേട്ടനായിട്ടാണു കാണുന്നത്. എന്റെ പേഴ്സണൽ പ്രോബ്ളംസും പരിഹരിച്ചു തന്നിട്ടുണ്ട്. ഷൂട്ടിനിടെ നമ്മുടെ സജഷൻസും ഗണേഷേട്ടൻ സ്വീകരിക്കും. ഹംപിയിലെ ട്രഷർ ഹണ്ടിനിടെ അവസാന ക്ലൂവിൽ ഞാൻ ചാടിച്ചാടി ഉത്തരം പറയുന്ന ഒരു സീനുണ്ട്. അതു ഞാൻ ഇംപ്രോവൈസ് ചെയ്തു ചെയ്തതാണ്.





വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...

ഒരു പ്രൊഡ്യൂസറെന്നു പറയാനേ പറ്റില്ല. ഡൗൺ റ്റു എർത്ത്. ഞങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്. വിനീതേട്ടനാണു ഞങ്ങളുടെ പ്രൊഡ്യൂസറെന്ന് ഷൂട്ടിംഗിന് ഒരാഴ്ച മുമ്പാണ് അറിയുന്നത്. അതു വലിയ സർപ്രൈസ് ആയിരുന്നു. നേരിൽ കണ്ടപ്പോൾ ഏറെ സന്തോഷമായി. ഷൂട്ടിനിടെ രണ്ടു മൂന്നു തവണ സെറ്റിൽ വന്നു. ഏറെ ഫ്രണ്ട്ലിയാണു വിനീതേട്ടൻ. ആദ്യം അദ്ദേഹവുമായി അത്ര ക്ലോസ് ആയിരുന്നില്ല. ഒരു പ്രൊഡ്യൂസർ എന്ന രീതിയിലാണു കണ്ടിരുന്നത്. പക്ഷേ, പ്രൊഡ്യൂസറിൽ നിന്നു ഫ്രണ്ട് എന്ന നിലയിലേക്ക് അദ്ദേഹം വന്നു. ആനന്ദം എന്ന വലിയ സിനിമ, വലിയ ഒരു സ്വപ്നം ഞങ്ങൾ ഏഴു പേരിലൂടെ നേടാനാണ് ആഗ്രഹിക്കുന്നതെന്ന് വിനീതേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെ ഇഷ്‌ടമായി.

ഷൂട്ടിംഗിനിടെ ഏറ്റവും വെല്ലുവിളിയായത്...

ഞാൻ കൃത്യമായി ദിയ തന്നെയാണല്ലോ. അതിനാൽ അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഗണേഷേട്ടൻ വിവരിച്ചു തന്നാൽ ഞാൻ ആ സീനിന്റെ മൂഡിലേക്കു വരും. അതാണ് അദ്ദേഹത്തിന്റെ നറേഷൻ രീതി. പേരന്റ്സ് ഡിവോഴ്സായ കാര്യം ദിയ അക്ഷയ്്നോടു പറയുന്ന സീൻ ഇത്തിരി ചലഞ്ചിംഗ് ആയി തോന്നി. പക്ഷേ, ഭാഗ്യത്തിന് അതു നന്നായി വന്നു.





ആനന്ദം അനുഭവങ്ങളിൽ മറക്കാനാകാത്തത്...

ഹംപി മങ്കി ടെമ്പിളിലെ സൺ റൈസ് ഷോട്ട് എടുത്തതു മനസിൽ നിന്നു മായില്ല. തലേന്നു രാത്രി 12 വരെ ഷൂട്ട് ചെയ്തു. അതിനുശേഷം ഞങ്ങൾ ഉറങ്ങാൻ പോയി. സൺറൈസ് ഷൂട്ട് ചെയ്യാൻ 2.30 – 3 ആകുമ്പോൾ എഴുന്നേൽക്കണം, അവിടേയ്ക്ക് ഒരു മണിക്കൂർ യാത്രയുണ്ട്, മൂന്നരയ്ക്കാണു പുറപ്പെടേണ്ടത്, 600 സ്റ്റെപ്പ് കയറണം, സൺറൈസിനു മുമ്പേ അവിടെയെത്തണം...എന്നൊക്കെ പറഞ്ഞാണ് എല്ലാവരും പോയത്. 2.45 ന് എന്നെ വിളിച്ചപ്പോൾ 5 മിനിറ്റുകൂടി എന്നു പറഞ്ഞ് ഞാൻ കിടന്നു. 2.55ന് അവർ വീണ്ടും വന്നുവിളിച്ചു. 5 മിനിറ്റു കൂടി എന്നു പറഞ്ഞ് വീണ്ടും ഞാൻ ഉറക്കമായി. അവസാനം 3.25ന് എല്ലാവരുംകൂടി വന്ന് എന്നെ വഴക്കുപറഞ്ഞാണ് എഴുന്നേൽപ്പിച്ചത്. പെട്ടെന്നു റെഡിയായി എങ്ങനെയോ മേക്കപ്പ് ഒക്കെ ഇട്ടശേഷം ഇറങ്ങി. ഭാഗ്യത്തിനു കൃത്യസമയത്തുതന്നെ അവിടെയെത്തി. നല്ല രസമായി ഞങ്ങൾ ആ സൺറൈസ് ഷോട്ട് എടുത്തു. ഞാൻ കാരണം ഷൂട്ടിന് ഒന്നും സംഭവിക്കാത്തതിൽ ദൈവത്തിനു നന്ദി പറയുന്നു.

ആനന്ദം അനുഭവങ്ങളിൽ പ്രചോദിതമായത്...

ഷൂട്ടിനിടയിലും തുടർന്നും ഗണേഷേട്ടൻ എന്ന ഡയറക്ടർ തന്നെയാണ് ഇൻസ്പിറേഷൻ. എന്നാൽ അതിനുമപ്പുറം എന്റെ പേരന്റ്സ് തന്നെയാണ് വലിയ പ്രചോദനം. അവരാണല്ലോ എനിക്കു പ്രോത്സാഹനം നല്കി ഈ മൂവിക്കുവേണ്ടി അയച്ചത്. അവരെപ്പോലെ വണ്ടർഫുൾ പേരന്റ്സ്നെ കിട്ടിയതിനു ഞാൻ നന്ദി പറയുന്നു. അവർ എന്നെ ഏറെ സപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിലായിരിക്കുമ്പൊഴും ലൈഫിലും അവർ തരുന്നതു വലിയ പ്രോത്സാഹനമാണ്.



വ്യക്‌തിപരമായി ആനന്ദത്തിലെ സുഹൃത്തുക്കളെക്കുറിച്ച്...

വ്യക്‌തിപരമായി റോഷൻ എനിക്കു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ. വിശാഖ് കൂൾ ബെസ്റ്റ് ഫ്രണ്ട്. വിശാഖിൽ നിന്നു കുറേ പുതിയ കാര്യങ്ങൾ പഠിക്കാനായി. റോഷൻ ഇത്തിരി ഫിലസോഫിക്കൽ ആണ്. അന്നു ചേച്ചി എനിക്കു ചേച്ചിയെപ്പോലെതന്നെ. ഏറെ ഫ്രണ്ട്ലി. അനാർക്കലി സമപ്രായം. അപ്പോൾ ഗുഡ് ഫ്രണ്ട് തന്നെ. റിയൽ ലൈഫിലും അരുൺ ആംഗ്രി മാൻ തന്നെയാണ്. അരുണിനടുത്തു പോകാൻ ഇത്തിരി പേടിയൊക്കെയുണ്ട്. തോമസ് ട്രസ്റ്റ്ബിൾ ആണ്.

വീട്ടുവിശേഷങ്ങൾ...

അമ്മ ലക്ഷ്മി മഹാജൻകട്ടി. കരിയർ ലോഞ്ചറിൽ ജോലി ചെയ്യുന്നു. അച്ഛൻ ധീരേന്ദ്ര മഹാജൻകട്ടി. എസ്എംഎൽ ഫിനാൻസിൽ ജോലി ചെയ്യുന്നു. അനിയൻ ശ്രീകർ മഹാജൻകട്ടി കൊച്ചി ഭവൻസ് ആദർശ വിദ്യാലയയിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.




പഠിത്തം, അഭിനയം.. ഇനി ഏതിനാണു മുൻഗണന...

ഇപ്പോൾ ബംഗളൂരു സെന്റ് ജോസഫ്സ് കോളജ് ഓഫ് കൊമേഴ്സിൽ ബിബിഎയ്ക്കു പഠിക്കുന്നു. ഫസ്റ്റ് ഇയർ ആണ്. പഠിത്തം കംപ്ലീറ്റ് ചെയ്യും. അതു വളരെ പ്രധാനം. വിനീതേട്ടനോടും അങ്ങനെതന്നെയാണു പറഞ്ഞത്. കോളജ് പഠനത്തെയും ലൈഫിനെയും ബാധിക്കാത്ത തരത്തിൽ ഒരു നല്ല റോൾ വരികയാണെങ്കിൽ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്കു സ്വയം ഒരു തീരുമാനമെടുക്കാനുള്ള സ്റ്റേജ് ആയിട്ടില്ല. വിനീതേട്ടന്റെയും ഗണേഷേട്ടന്റെയും അഭിപ്രായം കൂടി പരിഗണിച്ചാവും അക്കാര്യത്തിൽ തീരുമാനമെടുക്കുക.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.