Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സിനിമ, കൂട്ടുകാർ, ക്രിക്കറ്റ്... കുട്ടിക്കാലം അടിച്ചുപൊളിച്ച് ചേതൻ
അഞ്ചു സുന്ദരികൾ, ബ്ലാക്ക് ഫോറസ്റ്റ്, ഒഴിമുറി, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബാലതാരം മാസ്റ്റർ ചേതൻ ടൈറ്റിൽ റോളിലെത്തിയ ചിത്രമാണ് ജോൺപോൾ ജോർജിന്റെ ഗപ്പി. സിനിമയിലെത്തിയിട്ട് അഞ്ചു വർഷം. അതിനിടെ 20 സിനിമകൾ. ഇരുപതാമത്തെ സിനിമയാണു ഗപ്പി. വൈപ്പിൻ എടവനക്കാട് കെപിഎംഎച്ച്എസിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ചേതൻ. മാസ്റ്റർ ചേതൻ സംസാരിക്കുന്നു, ഇഷ്‌ടമേഖലയായ സിനിമയെക്കുറിച്ചും സിനിമാവിശേഷങ്ങളെക്കുറിച്ചും...

തുടക്കം ബാച്ച്ലർ പാർട്ടി

ആദ്യസിനിമ അമൽ നീരദിന്റെ ബാച്ച്ലർ പാർട്ടി. ജോമോൻ എന്ന എന്റെ കസിനാണ് അമൽസാറിന് എന്നെ പരിചയപ്പെടുത്തിയത്. അന്നു സിനിമയെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. പക്ഷേ, ഇന്ററസ്റ്റഡ് ആയിരുന്നു. ആസിഫ്അലിയുടെ ചെറുപ്രായം ചെയ്താണു സിനിമയിലേക്കു വന്നത്. അതായിരുന്നു ആദ്യത്തെ ആക്ടിംഗ് എക്സ്പീരിയൻസ.് വാസ്തവത്തിൽ ഇപ്പോഴും എനിക്കു സിനിമയിൽ പരിചയമായിത്തുടങ്ങുന്നതേയുള്ളൂ.





ബ്ലാക്ക് ഫോറസ്റ്റും അഞ്ചു സുന്ദരികളും

ജോഷി മാത്യു സാറിന്റെ ബ്ലാക്ക് ഫോറസ്റ്റിൽ മികച്ച വേഷമായിരുന്നു. അഞ്ചു സുന്ദരികളിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുപാൽ സാറിന്റെ ഒഴിമുറിയിലും ആസിഫ് അലിയുടെ ചെറുപ്രായം അവതരിപ്പിച്ചു. തീവ്രം, എബിസിഡി, വിക്രമാദിത്യൻ, ചാർലി, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലെത്തി.





ഗപ്പി കംഫർട്ടബിൾ

ഗപ്പിക്കു തിയറ്ററിൽ മികച്ച അഭിപ്രായമായിരുന്നു. ഡിവിഡി വന്നപ്പോഴാണു കുറച്ചുകൂടി നല്ല പ്രതികരണങ്ങൾ വന്നുതുടങ്ങിയത്. എഡിറ്റർ ദിലീപേട്ടനുമൊപ്പം കലൂരിൽ വച്ചാണ് ഗപ്പിയുടെ സംവിധായകൻ ജോൺപോൾ ചേട്ടനെ ആദ്യം കാണുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തു കാണിക്കും. കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞു തന്നതിനുശേഷമേ ചെയ്യിപ്പിക്കുകയുള്ളൂ. സിനീന്റെ മൂഡിലേക്ക് എന്നെ മാറ്റിയെടുത്തു. ജോണേട്ടന് ആർട്ടിസ്റ്റുകളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നു നന്നായി അറിയാം. ഒരു ചേട്ടനെപ്പോലെ ആയിരുന്നു പെരുമാറ്റം. അതിനാൽ ഏറെ കംഫർട്ടബിൾ ആയിരുന്നു.





ടൊവിനോ നല്ല കമ്പനി

ഞാൻ തീവ്രത്തിൽ അഭിനയിക്കുമ്പോൾ ടൊവിനോ ചേട്ടൻ അതിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഞാൻ എബിസിഡിയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം അതിൽ വില്ലനായിരുന്നു. ചാർലിയിലും ഒരുമിച്ചുണ്ടായിരുന്നു. പക്ഷേ, അന്നൊന്നും നേരിൽ കണ്ടിരുന്നില്ല. ഗപ്പിയുടെ സെറ്റിലാണ് ആദ്യമായി കാണുന്നതും നല്ല കമ്പനിയാകുന്നതും.





രോഹിണിച്ചേച്ചി നല്ല സപ്പോർട്ട്

ഗപ്പിയിൽ രോഹിണിച്ചേച്ചിയുടെ മകനായി അഭിനയിച്ചു. ഏറെ എഗ്സൈറ്റഡ് ആയിരുന്നു. ഞാൻ മുമ്പുകണ്ട പല സിനിമകളിലൂടെ ഇഷ്‌ടമുള്ള ഒരു നടിയാണു രോഹിണിചേച്ചി. ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയതു വലിയ ഭാഗ്യമെന്നു കരുതുന്നു. നല്ല സപ്പോർട്ടായിരുന്നു. ആക്ടിംഗിലെ സംശയങ്ങളും കൺഫ്യൂഷനുകളും വരുമ്പോൾ അതു കൃത്യമായി ക്ലിയർ ചെയ്തു തന്നിരുന്നു. ചേച്ചിക്ക് ഒപ്പമുള്ള അഭിനയം ഏറെ കംഫർട്ടായിരുന്നു.





അലൻസിയർ ചേട്ടൻ

അലൻസിയർ ചേട്ടനുമായും ആദ്യമായാണ് ഒരുമിച്ച് അഭിനയിച്ചത്. പക്ഷേ, എന്നെ നേരത്തേ അറിയും എന്ന രീതിയിലാണ് ചേട്ടൻ പെരുമാറിയത്. ആക്ടിംഗിലും സെറ്റിലും അദ്ദേഹവുമായും കംഫർട്ടബിൾ ആയിരുന്നു. ഗപ്പിയുടെ സെറ്റിൽ എല്ലാവരും എല്ലാ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. സുധീർ കരമന, നോബിച്ചേട്ടൻ എന്നിവരും നന്നായി സപ്പോർട്ടു നല്കിയിരുന്നു.

നല്ല കാരക്ടർ വന്നാൽ ഓകെ

ഇനി കുറച്ചുനാൾ പഠിത്തം കൂടി ശ്രദ്ധിക്കണമെന്നുണ്ട്. പത്താം ക്ലാസിലാണ്. സ്റ്റേറ്റ് സിലബസ്. മലയാളം മീഡിയം. അതിനിടെ നല്ല കാരക്ടറുകൾ വരികയാണെങ്കിൽ തീർച്ചയായും ചെയ്യും. നല്ല സിനിമകളിൽ നല്ല കാരക്ടറുകൾ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.





സ്കൂൾ ലൈഫ് അടിച്ചുപൊളി

സ്കൂളിൽ എല്ലാവരും നല്ല സപ്പോർട്ടാണ്. സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ ക്ലാസുകൾ കുറേ നഷ്‌ടമാവും. പക്ഷേ, അധ്യാപകരും കൂട്ടുകാരുമൊക്കെ ഹെൽപ് ചെയ്യും. സ്കൂൾ ലൈഫ് അടിച്ചുപൊളിയാണ്. സിനിമാപരമായ കാര്യങ്ങളൊക്കെ മാറ്റിവച്ചിട്ടു സ്കൂളിൽ നടക്കുന്ന കാര്യങ്ങളാണു കൂട്ടുകാരുമായി ചർച്ചചെയ്യാറുള്ളത്. ഗപ്പിയിൽ കണ്ടതുപോലെ തന്നെയാണു ഞാൻ. വീട്ടിലെത്തിയാൽ ക്രിക്കറ്റ് കളിക്കാൻ പോകും.

തിയറ്ററിൽ പോകാനിഷ്‌ടം

സിനിമ തിയറ്ററിൽ പോയി കാണാനാണ് എനിക്കിഷ്‌ടം. പക്ഷേ, തിയറ്ററിൽ പോയി കാണാനുള്ള സാഹചര്യം വൈപ്പിനിൽ കുറവാണ്. അടുത്തുള്ള തിയറ്ററുകളിൽ കണ്ടാൽ അതിന്റെ ഒരു രസമുണ്ടാവില്ല. സിനിമ നന്നായി കാണണമെങ്കിൽ എറണാകുളത്തു പോകണം. അതിനാൽ ഇറങ്ങുന്ന എല്ലാ സിനിമകളും അപ്പപ്പോൾ കാണാറില്ല. ഡിവിഡിയും മറ്റും ഇറങ്ങുമ്പോഴാണ് ഏറെയും കാണുന്നത്.

തമിഴ് സിനിമ ഫേവറിറ്റ്

കൂട്ടുകാർക്കൊപ്പമാണു സിനിമകൾ കാണാൻ പോകാറുള്ളത്. തിയറ്ററുകളിൽ എന്റെ സിനിമ ഓടുന്നുണ്ടെങ്കിലും വേറെ പല സിനിമകളും കാണാൻ കയറും. തമിഴ് സിനിമകൾ കുറച്ചുകൂടുതലായി കാണാറുണ്ട്. അടുത്തിറങ്ങിയവയിൽ തനി ഒരുവൻ ഫേവറിറ്റ് സിനിമയാണ്. ടിവിയിൽ തമിഴ്ചാനലുകളും സിനിമകളും കണ്ടാണു ഞാൻ തമിഴ് പഠിച്ചത്. തമിഴിൽ നിന്ന് ഇതേവരെ ഓഫറുകൾ വന്നിട്ടില്ല. വന്നാൽ ഉറപ്പായും ചെയ്യും.





മിനോണുമായി രൂപസാദൃശ്യം

101 ചോദ്യങ്ങളിൽ അഭിനയിച്ച മിനോണുമായുള്ള രൂപസാദൃശ്യം പലരും പറയാറുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വന്നിട്ടില്ല. പക്ഷേ, പല ഫങ്ഷനുകളിലും കാണാറുണ്ട്. നല്ല കമ്പനിയാണു മിനോൺ.

കഥാപാത്രമാകുന്നത് സെറ്റിൽ

ഞാൻ സെറ്റിലെത്തുമ്പോൾ മാത്രമാണ് കഥാപാത്രമായി മാറുന്നത്. കഥാപാത്രത്തെക്കുറിച്ചു നേരത്തേ സൂചന കിട്ടാറുണ്ടെങ്കിലും സ്പോട്ടിലെത്തുമ്പോൾ മാത്രമാണു ഞാൻ കാരക്ടറായി മാറുന്നത്.

ലാലേട്ടന് ഒപ്പം

ലൈല ഓ ലൈല, ഒപ്പം എന്നീ സിനിമകളിൽ ലാലേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങൾക്കൊപ്പം നല്ല കാരക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ദൈവം കനിയുകയാണെങ്കിൽ നടക്കും.

വലിയ ആക്ടറാകണം

പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. വലിയ ഒരു ആക്ടറായി മാറുകയെന്നതാണ് വലിയ സ്വപ്നം.





വീട്ടിൽ നിന്നു നല്ല സപ്പോർട്ട്

അച്ഛൻ ജയലാൽ. പ്രൈവറ്റ് കമ്പനിയിൽ ലോജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. അച്ഛനാണ് സിനിമാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എല്ലാ കാര്യങ്ങളും പറഞ്ഞുതരും. അമ്മ മനുജ. സിവിൽ സപ്ലൈസിൽ വർക്ക് ചെയ്യുന്നു. മൂത്ത സഹോദരി ചിരുത സേക്രഡ് ഹാർട്ടിൽ ഡിഗ്രി മൂന്നാംവർഷം.

പുതിയ സിനിമകൾ

രഞ്ജൻ പ്രമോദിന്റെ ‘രക്ഷാധികാരി ബൈജു’ എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനുശേഷം ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഏതാനും സംവിധായകർ ചേർന്നൊരുക്കുന്ന ചെറുസിനിമകൾ കോർത്തിണക്കിയ ക്രോസ് റോഡ് എന്ന പ്രോജക്ടിൽ. പുതുമുഖം നയന സൂര്യൻ സംവിധാനം ചെയ്യുന്ന ‘പക്ഷികളുടെ മാനം’ എന്ന ചിത്രത്തിൽ. ശ്രുതി മേനോനും ചേതനുമാണു മുഖ്യവേഷങ്ങളിൽ.

*************************************

ചേതന്റെ അച്ഛൻ ജയലാൽ പറയുന്നു....


ഗപ്പിക്കുവേണ്ടി മൂന്നു സിനിമ ഉപേക്ഷിച്ചു

ചേതന്റെ കുരുത്തക്കേടുകൾ കണ്ടിട്ടാണ് സിനിമയിലേക്കു വിളിച്ചതെന്ന് അച്ഛൻ ജയലാൽ. ചെറുതിലെ ഇവൻ മിമിക്രിയൊന്നും ചെയ്തു കണ്ടിട്ടില്ല. ഒരു സിനിമയോടെ നിർത്തിക്കോണം എന്നു പറഞ്ഞിട്ടാണ് ബാച്ച്്ലർ പാർട്ടിക്കു വിട്ടത്. മൂലമ്പള്ളിയിലായിരുന്നു ഷൂട്ടിംഗ. വെളുപ്പിനു നാലരയ്ക്കു ഷൂട്ടിംഗ് സ്‌ഥലത്തേക്കു പുറപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ചേതൻ. വണ്ടി ഇടയ്ക്കുവച്ചു പഞ്ചറായി. ആകെ വിഷമിച്ചു നിൽക്കുമ്പോൾ ഒരു വണ്ടി ഞങ്ങളുടെ അടുത്തുവന്നു നിന്നു...ഒരാൾ പറഞ്ഞു..ഇതാണു ലൊക്കേഷൻ. ഞങ്ങളുടെ വണ്ടി പഞ്ചറായ സ്‌ഥലത്തു തന്നെയായിരുന്നു ലൊക്കേഷൻ. അത് ഇവന്റെ ടൈം. അന്നു ലൊക്കേഷനിലെ സ്റ്റാറായിരുന്നു അവൻ. ആദ്യം അഭിനയിക്കാൻ വിടുന്നതിനു ഞാൻ അല്പം താത്പര്യക്കുറവു കാണിച്ചെങ്കിലും എല്ലാം വന്നുചേർന്ന അവസരമായി എനിക്കു തോന്നി...’ ജയലാൽ തുടർന്നു പറഞ്ഞു.

‘മധുപാലിന്റെ ഒഴിമുറിയി സെറ്റിൽവച്ച് ചേതൻ ഡ്രാമാ സ്കൂളിൽ പോയിട്ടുണ്ടോ എന്ന് മധുപാൽ സാർ എന്നോടു ചോദിച്ചു. ഇല്ലെന്നു ഞാൻ. അവനെയൊന്നു ശ്രദ്ധിക്കു...അവനിൽ എന്തോ ഉണ്ട്. മധുപാൽസാറും അമൽസാറും പറഞ്ഞപ്പോഴാണ് ഞാൻ അവന്റെ സിനിമാഭിനയം കാര്യമായി എടുത്തത്. ഒഴിമുറി കണ്ടതോടെ എനിക്ക് അതിൽ വ്യക്‌തത വന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത് ഗപ്പി വരെയെത്തി...’ജയലാൽ ചേതന്റെ വിശേഷങ്ങൾ തുടർന്നു.

‘ഗപ്പി കണ്ടിട്ടു വന്ന് കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുകയായിരുന്നു ചേതൻ. സിനിമയിൽ കണ്ടത് അവന്റെ റിയൽ രീതികൾ തന്നെ. ഞങ്ങൾ തനി നാട്ടിൻപുറത്തുകാരാണ്. ഒരു വ്യക്‌തിയുടെ ഏറ്റവും വലിയ അവകാശം അവന്റെ കുട്ടിക്കാലമാണ്. സിനിമയിലെത്തിയെന്നു കരുതി അതു നശിപ്പിക്കാൻ ഞാൻ തയാറല്ല. കുട്ടിക്കാലം അവനിഷ്‌ടമുള്ളതുപോലെ അടിച്ചുപൊളിക്കുന്നു. ഫ്രീയായിട്ടു വിട്ടിരിക്കുകയാണ്. അതിനിടെ വരുന്ന കാരക്ടർ റോളുകൾ സ്വീകരിക്കുന്നു. ജോൺപോൾ കഥ പറഞ്ഞപ്പോൾ ഗപ്പി ഇവന് ഒരു അസറ്റായിരിക്കുമെന്നു തോന്നി. മൂന്നു സിനിമകൾ ഉപേക്ഷിച്ചിട്ടാണു ഗപ്പി സ്വീകരിച്ചത്. ചേതൻ എന്നു വിളിക്കുന്നതിലും കുടുതൽ അവനെ ഗപ്പി എന്നാണ് ആളുകൾ വിളിക്കുന്നത്. അതു വലിയ സന്തോഷം തരുന്നുണ്ട്... ’ജയലാൽ പറഞ്ഞു.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.