Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘അമ്മപ്പൂ’വിന്റെ സ്നേഹത്തണലിൽ മിഥുൻ ഈശ്വർ
സൗത്ത് ഇന്ത്യയിലെ പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘10 കൽപ്പനകൾ’ തിയറ്ററുകളിലേക്ക്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം. അടുത്തിടെ പാട്ടു നിർത്തിയ എസ്.ജാനകി അവസാനം പാടിയ അമ്മപ്പൂവിനും.. എന്ന പാട്ടാണ് ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. 10 കൽപ്പനകൾക്കു പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയ യുവ സംഗീതസംവിധായകൻ മിഥുൻ ഈശ്വറിന്റെ സംഗീതവിശേഷങ്ങളിലൂടെ...

സംഗീതലോകത്തേക്കുള്ള വഴി...?

കോഴിക്കോടാണ് എന്റെ നാട്. അച്ഛൻ മധു കെ. മ്യുസിഷനാണ്, അദ്ദേഹമാണ് എന്റെ അധ്യാപകനും ഗുരുവും. അറിയപ്പെടുന്ന ഒരു കീബോർഡിസ്റ്റാണ്. ചെറുപ്പം മുതൽ മ്യൂസിക്കിലാണ് പഠിച്ചു വളർന്നത്. ആ സംഗീത പശ്ചാത്തലം അന്നേയുണ്ട്. ആദ്യം പഠിക്കാൻ തുടങ്ങിയതു കീബോർഡ്. പിന്നീടു വെസ്റ്റേൺ പിയാനോ, വയലിൻ, ഗിറ്റാർ... അങ്ങനെ ഉപകരണങ്ങളിലൂടെയാണു ഞാൻ സംഗീതം പഠിച്ചുതുടങ്ങിയത്. ഫറൂഖ് കോളജിലായിരുന്നു ഡിഗ്രി ബിബിഎ ചെയ്തത്. മൂന്നു വർഷം കലാപ്രതിഭയായിരുന്നു. തുടർന്നു മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്തു. അതിനിടെ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു പിയാനോയിലും വയലിനിലും ടോപ്പ് ഗ്രേഡ് വിന്നറായി. അതിന്റെ പരീക്ഷ നടന്നതു തൃശൂർ ചേതന സ്റ്റുഡിയോയിലായിരുന്നു. പിഎച്ച്ഡി ചെയ്യാൻ ലണ്ടനിൽ പോകണമെന്നുണ്ട്.




സംഗീതപഠനത്തിലെ വഴികൾ...?

ഹിന്ദുസ്‌ഥാനിയിലാണു പഠിച്ചുതുടങ്ങിയത്, അച്ഛനിൽ നിന്ന്. പിന്നീട് ഏറെ അധ്യാപകരിൽ നിന്നു സംഗീതം പഠിച്ചിട്ടുണ്ട്. തൃശൂർ ചേതന സ്റ്റുഡിയോയിലെ പിയാനോ മാസ്റ്റർ ഫാ. തോമസ്, പ്രസാദ് കുര്യൻ എന്നിവരിൽ നിന്നു വെസ്റ്റേൺ പഠിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള മൈക്കിൾ ഫെല്ലറ്റ് എന്ന വയലിൻ അധ്യാപകനിൽ നിന്നും ടി. എച്ച്. ലളിത എന്ന പ്രശസ്തയായ ഇന്ത്യൻ വയലിനിസ്റ്റിൽ നിന്നും പഠിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ശങ്കരനാരായണൻ എന്ന സാറിൽ നിന്നുമാണ് വോക്കൽ പഠിച്ചത്. ഏറെയും ചെയ്തിരിക്കുന്നതു വയലിൻ ഫ്യൂഷൻ കച്ചേരികളാണ്.





സംഗീതസംവിധാനത്തിലേക്ക് എത്തിയത്..?

മ്യൂസിക് ഡയറക്ഷൻ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. യാദൃച്ഛികമായി വന്നതാണ്. ഞാൻ അറിയപ്പെടുന്നതു വയലിൻ പ്ലേയറായിട്ടാണ്. വയലിൽ ഫ്യൂഷൻ വായിക്കുന്നത് ഏറെപ്പേർക്ക് അറിയാം. പഠനകാലത്തുതന്ന ഒരുപാടു ചിത്രങ്ങൾക്കു ഞാൻ കീബോർഡ് പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ട്. തമിഴിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. കണ്ണൻ താമരക്കുളത്തിന്റെ സുറൈയാടൽ എന്ന ചിത്രത്തിൽ. അടുത്തിടെ നൗഷാദ് നിർമിച്ച കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തിൽ രണ്ടു പാട്ടുകളൊരുക്കി. പറയുവാനറിയാതെ, തിര, തിര...എന്നീ പാട്ടുകൾ. തിര തിര എന്ന പാട്ടിന് ഏറെ റീച്ച് കിട്ടി.




ഡോൺ മാക്സിലേക്കും 10 കൽപ്പനകളിലേക്കും എത്തിയത്...?

തമിഴ്നാട്ടിൽ എത്തിയ കാലത്തുതന്നെ ഡോൺമാക്സുമായി പരിചയപ്പെട്ടിരുന്നു. പിന്നീടതു സൗഹൃദമായി. ഞങ്ങൾക്ക് ഒരേ മനസായിരുന്നു. 2015ൽ ഞാൻ ചെയ്ത അയാം നോട്ട് ലോൺലി എന്ന ഇംഗ്ലീഷ് വയലിൽ ട്രാക്ക് ആൽബം ഡോൺ മാക്സിന് ഇഷ്‌ടമായി. അതിനു ശേഷമാണ് രണ്ടു പാട്ടുകൾ കംപോസ് ചെയ്യാൻ എന്നോടു പറഞ്ഞത്. പിന്നീടു നാലു പാട്ടുകൾ കൂടി കംപോസ് ചെയ്തു. ഡോൺ ചേട്ടന് എല്ലാം ഇഷ്‌ടപ്പെട്ടു. 10 കൽപ്പനകളാണ് ഞാൻ പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയ ആദ്യ മലയാളചിത്രം.

അയാം നോട്ട് ലോൺലി എന്ന ആൽബത്തെക്കുറിച്ച്...?

സോണി മ്യൂസിക് എന്റർടെയൻമെന്റിന്റെ ലേബലിൽ 2015ൽ ഞാൻ സംഗീതംചെയ്ത ഇംഗ്ലീഷ് ആൽബമാണ് അയാം നോട്ട് ലോൺലി. ദുബായിൽ വർക്ക് ചെയ്യുന്ന ചങ്ങനാശേരി സ്വദേശി അനിൽ ചാക്കോയാണ് അതു നിർമിച്ചത്. ഏറെ റീച്ച് ലഭിച്ച ഒരു വർക്കായിരുന്നു അത്. ഞാൻ അതിൽ അഭിനയിച്ചിരുന്നു. വേൾഡ് മ്യൂസിക് അവാർഡിന് അയാം നോട്ട് ലോൺലി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് മ്യൂസിക് വീഡിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു.



അയാം നോട്ട് ലോൺലി ഒരു ഇംഗ്ലീഷ് ട്രാൻസ് ട്രാക്കാണ്. വയലിനിസ്റ്റിനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണത്. അവൾ ജീവിക്കുന്നതുതന്നെ അവന്റെ സംഗീതത്തിലാണ്. അതായിരുന്നു അതിന്റെ തീം. സോണി മ്യൂസിക്കിന് മികച്ച അഭിപ്രായം നോടിക്കൊടുത്ത ഒരു ട്രാക്കായിരുന്നു അത്.

10 കല്പനകളിലെ സംഗീതം, പാട്ടുകൾ...?

ഫാമിലി ത്രില്ലറാണ് 10 കൽപ്പനകൾ. ഇപ്പോൾ നടക്കുന്ന ഒരു സംഭവവുമായി ബന്ധമുള്ള സിനിമയാണ്. കുടുംബങ്ങൾക്ക് ഏറെ ഇഷ്‌ടമാകുമെന്നു പ്രതീക്ഷിക്കുന്നു. ഡോൺ മാക്സ് സ്റ്റൈലിൽ മേക്ക് ചെയ്ത ഒരു വ്യത്യസ്തചിത്രമാണിത്.

ആറു പാട്ടുകളുണ്ട് പത്തു കൽപ്പനകളിൽ. കൂടാതെ, ബാക്ക് ഗ്രൗണ്ട് സ്കോറിൽ ചെറിയ ബിറ്റ് സോംഗുകളുണ്ട്. കോപ്പയിലെ കൊടുങ്കാറ്റിൽ പാട്ടുകളെഴുതിയ റോയി പുറമടമാണ് ഇതിലും പാട്ടുകളെഴുതിയത്.



അമ്മപ്പൂവിനും എന്ന തുടങ്ങുന്ന പാട്ടു പാടിയതു ജാനകിയമ്മ. ഏതോ ഏതോ... എന്ന പാട്ടു പാടിയത് യേശുദാസ്. ഈ ചിത്രത്തിന്റെ കഥയുമായി വളരെ ബന്ധമുള്ള ഒരു പാട്ടാണത്. ദാസേട്ടന്റെ നല്ല പാട്ടുകളിലൊന്നായി അതു മാറുമെന്നാണു പ്രതീക്ഷ. ഋതുശലഭമേ എന്ന പാട്ടാണ് ശ്രേയ ഘോഷാൽ പാടിയത്. റൊമാന്റിക് സോംഗാണ്.



നിത്യ ബാലഗോപാൽ എന്ന പുതിയ ഗായികയെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. വിജയ് യേശുദാസും നിത്യ ബാലഗോപാലും ചേർന്നാണ് കണ്ടോ, കണ്ടോ എന്ന പാട്ടു പാടിയത്. മുൾമുന എന്നു തുടങ്ങുന്ന പാട്ടു ഞാനാണു പാടിയത്. മിഴി നനയും എന്ന പാട്ടു പാടിയത് ഞാനും നിത്യ ബാലഗോപാലും ചേർന്നാണ്. പത്തു കൽപ്പനകൾ എന്ന തുടങ്ങുന്ന ഗാനമാണ് മീരാജാസ്മിൻ പാടിയത്.



ജാനകിയമ്മയെക്കൊണ്ടു പാടിക്കാനുള്ള അവസരമുണ്ടായത്...?

10 കൽപ്പനകളുടെ വർക്ക് നടക്കുന്നതിനിടെയാണ് കോഴിക്കോട്ടുവച്ച് നടന്ന ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തത്. അച്ഛനായിരുന്നു അതിന് ഓർക്കസ്ട്രേഷൻ ചെയ്തത്. ജാനകിയമ്മയുടെ രണ്ടു മൂന്നു പാട്ടുകൾ ചേർത്ത് ഒരു മെഡ്ലി ഞാൻ സൊളോ ചെയ്തിരുന്നു. അമ്മയ്ക്ക് അതിഷ്‌ടമായി. പിറ്റേന്നു ഞാൻ ജാനകിയമ്മയെ കാണാൻപോയി. അന്നു പാടിക്കുന്ന കാര്യം തീരുമാനിച്ചിരുന്നില്ല. എന്നാൽ ഒരു ബന്ധം നിലനിർത്തിയിരുന്നു. പിന്നീടു ഞാൻ ഡോൺ ചേട്ടനെ കണ്ടപ്പോൾ ഒരു താരാട്ടുപാട്ടിന്റെ സിറ്റ്വേഷൻ എന്നോടു പറഞ്ഞു. ഞാൻ ജാനകിയമ്മയുടെ പേരു മനസിൽ കണ്ടപ്പോഴേക്കും ഡോൺ ചേട്ടനും നമുക്ക് ഈ പാട്ടിന് ജാനകിയമ്മയെ ട്രൈ ചെയ്താലോ എന്നു പറഞ്ഞു.



കംപോസിംഗ് കഴിഞ്ഞ പാട്ടിന്റെ ട്യൂൺ ജാനകിയമ്മയ്ക്ക് അയച്ചുകൊടുത്തു. ട്യൂൺ അമ്മയ്ക്ക് ഇഷ്‌ടമായി. പാടാൻ സമ്മതിച്ചു. അടുത്തിടെയായി അമ്മ ഒരുപാടു പാട്ടുകൾ ഒഴിവാക്കിയിരുന്നു. പ്രൊഡ്യൂസേഴ്സിനും റോയി പുറമടത്തിനുമൊപ്പം ഹൈദരാബാദിൽ പോയാണു പാട്ടു റിക്കോർഡ് ചെയ്തത്. അബുദാബിയിൽ വച്ചായിരുന്നു പാട്ടുകളുടെ ലോഞ്ച്. ജാനകിയമ്മ പാടിയ അമ്മപ്പൂവിനും എന്ന പാട്ട് ആദ്യദിനം തന്നെ എറെ ശ്രദ്ധിക്കപ്പെട്ടു.

അമ്മപ്പൂവിനും– ജാനകിയമ്മയ്ക്ക് ഒപ്പമുള്ള റിക്കാർഡിംഗ് അനുഭവങ്ങൾ...?

ഏറെ സന്തോഷമുള്ള ദിവസമായിരുന്നു അത്. ഹൈദരാബാദിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിംഗ്. ഞാൻ തന്നെയാണു ട്രാക്ക് പാടിവച്ചിരുന്നത്. അതു കേട്ടപ്പോൾത്തന്നെ അമ്മയ്ക്ക് ഒത്തിരി ഇഷ്‌ടമായി. വാക്ക്മാനിൽ പാട്ടു റിക്കോർഡ് ചെയ്തശേഷം ഒരു മണിക്കൂർ സ്റ്റുഡിയോയിലിരുന്നു കേട്ടുകേട്ടു നല്ലതുപോലെ മനസിലുറച്ചശേഷമായിരുന്നു പാടിയത്. വേഗം റിക്കോർഡിംഗ് കഴിഞ്ഞു.

മുമ്പു പാടുന്നതുപോലെതന്നെ അമ്മ ഇപ്പോഴും പാടുന്നുണ്ടെന്നാണ് റിക്കോർഡിംഗ് കഴിഞ്ഞപ്പോൾ തോന്നിയത്. പ്രായം ഒഴിച്ചു നിർത്തിയാൽ പഴയ ക്വാളിറ്റിയിൽത്തന്നെ കൂളായിട്ടാണ് അമ്മ പാടിയത്. അന്നു കോഴിക്കോട്ടു വന്നപ്പോൾ ആറു പാട്ടുകളാണു പാടിയത്. ഫംഗ്ഷനു മാത്രമായി വന്ന അമ്മയെക്കൊണ്ട് ആറു പാട്ടുകൾ പാടിക്കുകയായിരുന്നു!

‘ഇത് എന്റെ അവസാന ഗാനമായിരിക്കാം‘ എന്ന് ഞങ്ങൾ ഒരു വീഡിയോ ബൈറ്റ് എടുത്തപ്പോൾ അമ്മ പറഞ്ഞു. ഇത്രയും നന്നായി പാടുന്ന അമ്മ പാട്ടു നിർത്തരുതെന്നും ഇനി ഒരുപാടുകാലം നന്നായി പാട്ടുപാടാനാകുമെന്നും ഞങ്ങൾ പറഞ്ഞു. ഇതുപോലെ ഒരു നല്ല പാട്ടിനു വേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്നും നല്ലൊരു പാട്ടിലൂടെ നിർത്തണമെന്നായിരുന്നു ആഗ്രഹമെന്നും ജാനകിയമ്മ അന്നു പറഞ്ഞിരുന്നു.




അമ്മപ്പൂവിനും പുറത്തിറങ്ങിയ ശേഷം ജാനകിയമ്മയെ കണ്ടിരുന്നോ...?

പാട്ടു നിർത്തുന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ഞാൻ ജാനകിയമ്മയെ വിളിച്ച് കുറേത്തവണ സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ട്. ഒരിക്കലും വിഷമിക്കേണ്ടെന്നും ഇതു സന്തോഷിക്കേണ്ട സമയമാണെന്നുമാണ് അപ്പോൾ ജാനകിയമ്മ എന്നോടു പറഞ്ഞത്.

പാട്ടിറങ്ങി രണ്ടു ദിവസത്തിനുശേഷം ചെന്നൈ ഷിർദിസായി ബാബ ക്ഷേത്രത്തിൽ വച്ച് ജാനകിയമ്മയെ കണ്ടിരുന്നു. ഇത്രയും പാട്ടുകൾ പാടിക്കഴിഞ്ഞു. നല്ലൊരു പാട്ടുപാടി നിർത്തുകയും ചെയ്തു. എനിക്കു വലിയ സന്തോഷമുണ്ട്. ഇനി എനിക്കു വിശ്രമിക്കണം. മനസിൽ തോന്നി പറഞ്ഞതാണ്. അല്ലാതെ ആരെങ്കിലും നിർബന്ധിച്ചതു കൊണ്ടല്ല പാട്ടു നിർത്തുന്നുവെന്നു പറഞ്ഞത്– ജാനകിയമ്മ എന്നോടു പറഞ്ഞു.

പാട്ടുനിർത്താൻ തീരുമാനിച്ചശേഷം വലിയ സംഗീത സംവിധായകരുടെ ഉൾപ്പെടെ ഒമ്പതു പാട്ടിന്റെ റിക്കോർഡിംഗ് വന്നതായി അമ്മ എന്നോടു പറഞ്ഞു. എന്റെ പാട്ടു കഴിഞ്ഞപ്പോൾത്തന്നെ ഇനി പാടില്ലെന്നു മനസുകൊണ്ട് ഉറപ്പിച്ചിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

അമ്മ തമിഴ്പാട്ട് പാടി നിർത്തിയില്ലല്ലോ എന്ന വിഷമം തമിഴ്നാട്ടിലുള്ള പലരും വിളിച്ചുപറയുന്നുണ്ടെന്ന് ജാനകിയമ്മ പറഞ്ഞു. എസ്പിബി സാർ ഉൾപ്പെടെ ഒരുപാടു പേർ വിളിച്ചിരുന്നതായും അമ്മ പറഞ്ഞു. ജാനകിയമ്മ നന്നായി മലയാളം സംസാരിക്കും. പക്ഷേ, ഞാൻ അമ്മയുമായി തമിഴിലാണു സംസാരിക്കുന്നത്.



സംഗീതസംവിധായകൻ എന്ന നിലയിൽ പത്തു കൽപ്പനകളിൽ ഫ്രീഡം ലഭിച്ചിരുന്നോ..?

ഡയറക്ടർ ഡോൺമാക്സ് എനിക്ക് ഏറെ ഫ്രീഡം തന്നിരുന്നു. ഷട്ടർ ബഗ്സിന്റെ ബാനറിൽ ചിത്രം നിർമിച്ച ജിജി അഞ്ചാനി, മനു പദ്മനാഭൻ, ജേക്കബ് കോയിപ്പുറത്ത്, ബിജു തുടങ്ങിയവരും ഈ സിനിമയിലെ സംഗീതത്തെ സപ്പോർട്ട് ചെയ്തിരുന്നു. ഇഷ്‌ടപ്പെട്ട സിംഗേഴ്സിനെ ഉപയോഗിച്ചു പാടിക്കാനുള്ള പെർമിഷൻ അവർ തന്നിരുന്നത് ഏറെ അനുഗ്രഹമായി.

കംപോസിംഗ് രീതിയെക്കുറിച്ച്..?

മ്യൂസിക് ചെയ്തുതുടങ്ങുമ്പോൾത്തന്നെ വരികൾ ഏതു തരത്തിൽ വേണമെന്നു മനസിൽ ഒരു ധാരണയുണ്ടാവും. ഡമ്മി ലൈൻസ് വച്ചാണു ട്യൂൺ ചെയ്തു തുടങ്ങുന്നത്. പിയാനോ, വയലിൻ എന്നിവയുടെ സ്വാധീനം എനിക്കു കൂടുതലായതിനാൽ കംപോസ് ചെയ്യുമ്പോൾ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഡയറക്ടറുടെ മനസിലുള്ളത് എന്താണെന്നു കൃത്യമായി പഠിച്ചശേഷം ചെയ്യുന്നതിനാൽ എല്ലാത്തരം പാട്ടുകളും അനായാസം ചെയ്യാനാകുന്നുണ്ട്.

വരികൾക്കു മേൽ സംഗീതം ആധിപത്യം പുലർത്തുന്ന പ്രവണതയെക്കുറിച്ച് എന്താണ് അഭിപ്രായം..?

വരികൾക്കു പ്രാധാന്യം കൊടുക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. വരികളാണു ഗാനത്തിന്റെ ജീവനെന്നു ഞാൻ വിശ്വസിക്കുന്നത്. മലയാളികൾ വരികൾക്ക് ഒരുപാടു പ്രാധാന്യം കൊടുക്കുന്നുണ്ട്. വോക്കലിനു പ്രാധാന്യം കൊടുത്താണ് പത്തു കൽപ്പനകളിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്.



ടെക്നോളജിയുടെ ആധിപത്യം പാട്ടുകളുടെ തനിമ നഷ്‌ടപ്പെടുത്തുന്നുണ്ടോ...?

ഓഡിയൻസിന് മികച്ച ആസ്വാദന അനുഭവം നല്കുന്നതിനു ടെക്നോളജിയുടെ മേന്മകൾ ഉപയോഗിക്കാം. പക്ഷേ, അതുണ്ടെങ്കിൽകൂടി പാട്ടുകളിൽ വരികൾക്കു പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.

സംഗീതസംവിധാനത്തിനു പ്രചോദനം..?

യാനി എന്ന സംഗീതജ്‌ഞനാണ് സംഗീതത്തിൽ എനിക്കു പ്രചോദനമാകുന്നത്. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

സംഗീതസംവിധാനവുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ...?

എല്ലാ ഭാഷകളിലുമുള്ള സിനിമകൾ ചെയ്യണമെന്നുണ്ട്. എന്റേതായ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം. ക്രിയേറ്റിവിറ്റിക്കു സാധ്യതകളുള്ള നല്ല ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഇൻഡിപെൻഡന്റ് ആൽബങ്ങൾ ചെയ്യണമെന്നുണ്ട്.

യേശുദാസ് ഉൾപ്പെടെയുളള ലെജൻഡ്സ് ആയ ഗായകരെ കുടുതൽ ഉപയോഗപ്പെടുത്താൻ ആലോചനകളുണ്ടോ..?

ലെജൻഡ്സ് ആയ ഗായകർക്കു പാട്ടുകൾ നല്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. ദാസേട്ടനെക്കൊണ്ടു ഞാൻ മൂന്നു പാട്ടുകൾ ഞാൻ പാടിച്ചിട്ടുണ്ട്. ചിത്രചേച്ചിയുമായി ഞാൻ മുമ്പു വർക്ക് ചെയ്തിട്ടുണ്ട് ഞങ്ങളുടെ ഫാമിലി സുഹൃത്താണ്. അച്ഛൻ ചിത്രചേച്ചിക്കൊപ്പം കുറേ ഓർക്കസ്ട്രേഷൻ ചെയ്തിട്ടുണ്ട്.

തമിഴിൽ വൈരമുത്തു സാറിനൊപ്പം ഞാൻ ഒരാൽബം ചെയ്യുന്നുണ്ട്. അഞ്ചു പാട്ടുകൾ ചെയ്തു കഴിഞ്ഞു. കൊളംബസ് പ്രൊഡക്്ഷൻസ് ആണ് അതിന്റെ നിർമാതാക്കൾ. ജാനകിയമ്മ, ചിത്രചേച്ചി തുടങ്ങിയ ലെജൻഡ്സിനെക്കൊണ്ടു പാടിക്കാനും മുമ്പു തീരുമാനിച്ചിരുന്നു. അതിൽ രണ്ടു പാട്ടു പാടിത്തരണമെന്ന് ജാനകിയമ്മയോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് അമ്മ പാട്ടു നിർത്തുന്നു എന്ന തീരുമാനമെടുത്തത്. അതിൽ വിഷമമുണ്ട്. ആ ആൽബം ലെജൻഡ് സിംഗേഴ്സിനെ മാത്രം ഉൾപ്പെടുത്തി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.




വീട്ടുവിശേഷങ്ങൾ...?

സംഗീതകുടുംബമാണ്. അമ്മ പങ്കജവും സംഗീതപ്രേമി തന്നെ. കവിതകൾ എഴുതാറുണ്ട്. ചേട്ടൻ ജിതിൻ മ്യൂസിക് ഡയറക്ടറാണ്. തെലുങ്കിലാണു ചെയ്യുന്നത്. ഹാരിസ് ജയരാജിന്റെ സൗണ്ട് എൻജിനിയറായിരുന്നു. ഇപ്പോൾ സ്വന്തമായി സംഗീതസംവിധാനം ചെയ്യുന്നു. ഹൈദരാബാദിലാണ്. രണ്ടര വർഷമായി ചെന്നൈ ടി. നഗറിലാണു താമസം. കീബോർഡ് പ്രോഗ്രാമിഗും മറ്റു വർക്സുമുള്ളതിനാലാണ് ഇവിടെ സെറ്റിലായത്. അച്ഛനും അമ്മയും കോഴിക്കോടു തന്നെയാണ്.

പുതിയ പ്രോജക്ടുകൾ...?

മലയാളത്തിലും തമിഴിലും രണ്ടു വീതം ബിഗ് ബജറ്റ് ചിത്രങ്ങൾക്കു സംഗീതം ചെയ്യാൻ കരാറായിരിക്കുകയാണ്. ഉടൻ തന്നെ ആ പ്രോജക്ടുകളുടെ ചിത്രീകരണം തുടങ്ങും. നിർമാതാവ് രവിചന്ദ്രന്റെ കൊളംബസ് പ്രൊഡക്്ഷൻസിന്റെ ബാനറിൽ ഹിന്ദി–തമിഴ് പ്രൊജക്ടും പരിഗണയിലാണ്. കന്നടയിലും ഒരു ചിത്രം ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുന്ന സിനിമകളിലെ പാട്ടുകൾക്ക് എന്തെങ്കിലും സ്പെഷാലിറ്റി കൊടുക്കണമെന്നുണ്ട്. പത്തു കൽപ്പനകളിലെ പാട്ടുകൾ പോലെതന്നെ ഉടൻ ചെയ്യുന്ന തമിഴ്, മലയാളം പ്രോജക്ടുകളിലെ പാട്ടുകൾക്കും ചില സ്പെഷാലിറ്റികൾ ഉണ്ടാവും.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.