Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കവിതയുടെ സുഗന്ധമുള്ള പാട്ടുകൾ
പാട്ടുകളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്‌ടം കൊണ്ടാണ് മൂന്നാറിലെ സുഗന്ധദ്രവ്യ വ്യാപാരി റോയ് പുറമടം പാട്ടുകളുടെ സുഗന്ധം തേടിയിറങ്ങിയത്. എസ്.ജാനകി അവസാനമായി പാടിയ അമ്മപ്പൂവിനും എന്ന പാട്ടുൾപ്പെടെ ഡോൺമാക്സ്ചിത്രം 10 കല്പനകൾക്കുവേണ്ടി എഴുതിയ പാട്ടുകളെല്ലാം ഹിറ്റായതിന്റെ സന്തോഷത്തിലാണ് റോയ് പുറമടം.

‘‘10 കൽപ്പനകളിലെ പാട്ടുകൾക്കു മികച്ച അഭിപ്രായമാണ്. ഈ പാട്ടുകൾ ഇറങ്ങിയതോടെ എവിടെച്ചെന്നാലും ആളുകൾ സ്നേഹത്തോടെ സംസാരിക്കുന്നുണ്ട്.’’പാട്ടുവഴിയിൽ പിന്നിട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് റോയ് പുറമടം.

സിനിമയിലേക്കുള്ള വഴി..?

ചെറുപ്പം മുതൽ പാട്ട് വലിയ ഇഷ്‌ടമായിരുന്നു. റേഡിയോയിൽ പാട്ടുകൾ കേട്ടിരുന്നു. അത് യേശുദാസിനോടുള്ള ആരാധനയായി. ചെറിയ രീതിയിൽ പാട്ടുകൾ എഴുതിത്തുടങ്ങി. കലയുമായി ബന്ധമുള്ളതല്ല എന്റെ തൊഴിൽ. 25 വർഷമായി മൂന്നാറിൽ സുഗന്ധദ്രവ്യങ്ങൾ, ടീ, ചോക്ലേറ്റ് എന്നിവയുടെ ബിസിനസാണ്; ചെറിയ രീതിയിൽ ചോക്ലേറ്റ് ഫാക്ടറിയുണ്ട്. പാട്ട് ഇഷ്‌ടമായതിനാൽ ബിസിനസിനിടയിലും മൊബൈലിൽ പാട്ടുകേൾക്കും. വീട്ടിൽ എപ്പോഴും പാട്ടുണ്ടാവും. വീട്ടുകാർക്കും പാട്ടിനോട് ഏറെയിഷ്‌ടം.

ചെങ്ങന്നൂരിലെ പാട്ടുപെട്ടി സ്റ്റുഡിയോസിന്റെ ഉടമ സുരേഷ് വലിയവീടൻ വഴിയാണ് യേശുദാസിനെ പരിചയപ്പെട്ടത്. ദാസേട്ടനുമായി നല്ല അടുപ്പമായി. അങ്ങനെയിരിക്കെ അദ്ദേഹത്തെക്കൊണ്ടു പാടിക്കാനായി ഒരു ക്രിസ്തീയ ഭക്‌തിഗാനമെഴുതി. പക്ഷേ, അദ്ദേഹം സിനിമയ്ക്കുപുറത്ത് തരംഗിണിയുടെ വർക്കുകളല്ലാതെ മറ്റ് ആൽബങ്ങൾക്കു പാടുന്ന പതിവില്ലായിരുന്നു. തുടർന്ന് കെ.ജി. മാർക്കോസും സുജാതയുമൊക്കെ പാടി പ്രയർ എന്ന പേരിൽ ആ ആൽബം പുറത്തിറങ്ങി. അതിലെ കാൽവരിക്കുന്നിലെ പൊന്നേശു..എന്ന പാട്ട് ഏറെ ഹിറ്റായി. പിന്നീടു വന്ന പ്രാർഥന എന്ന ആൽബത്തിലെ ഹൃദയജാലക വാതിൽ... എന്ന പാട്ടും ഹിറ്റ്ചാർട്ടിലായിരുന്നു.

കുറേ വർഷം മുമ്പ് മൂന്നാറിൽ ലൊക്കേഷൻ തേടിവന്ന മമ്മി സെഞ്ചുറി പ്രയറിലെ പാട്ടുകളെഴുതിയതു ഞാനാണന്നു തിരിച്ചറിഞ്ഞതോടെയാണ് എനിക്കു സിനിമയിൽ പാട്ടെഴുതാനുള്ള വഴിതെളിഞ്ഞത്. അങ്ങനെ കൂടാരം എന്ന സിനിമയിൽ പാട്ടെഴുതാൻ അവസരം കിട്ടി. കൈതപ്രം വിശ്വനാഥനായിരുന്നു സംഗീതം. അദ്ദേഹത്തിന്റെ ട്യൂണിൽ എഴുതിയ ആദ്യ ഗാനം ആർദ്രമായ് നിൻ നീലമിഴികളിൽ.... ദാസേട്ടനാണു പാടിയത്. പൂമുല്ലക്കാവിൽ എന്ന അടുത്ത പാട്ടു പാടിയതു കെ.എസ്. ചിത്ര. സിനിയർ മാൻഡ്രേക്ക്, ഒരു നുണക്കഥ, പകിട പകിട പന്ത്രണ്ട്, സെലിബ്രേഷൻ, കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ സിനിമകളിലാണു തുടർന്നു പാട്ടെഴുതിയത്.



10 കൽപ്പനകളിൽ പാട്ടെഴുതാനുള്ള അവസരം...?

ഒരു നുണക്കഥ, 12 എഎം എന്നീ സിനിമകളിലും ഈസൽ എന്ന ദേശഭക്‌തിപ്രധാനമായ തമിഴ് ആൽബത്തിലുമാണ് മിഥുനുമൊത്ത് നേരത്തേ വർക്ക് ചെയ്തത്. അടുത്തിടെ കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തിലാണ് മിഥുൻ ഈശ്വറിന്റെ ഈണങ്ങളിൽ വരികളെഴുതിയത്. കോപ്പയിലെ കൊടുങ്കാറ്റിൽ യേശുദാസാണ് പറയുവാനറിയാതെ എന്ന പാട്ടു പാടിയത്.

മിഥുനാണ് എന്നെ ഡോൺമാക്സിനു പരിചയപ്പെടുത്തിയത്. ശ്രേയാഘോഷാൽ, ജാനകിയമ്മ എന്നിവർക്കു പാടാനുള്ള പാട്ടുകളുടെ സിറ്റ്വേഷനാണ് ആദ്യം പറഞ്ഞുതന്നത്. അങ്ങനെ ഋതുശലഭമേ, അമ്മപ്പൂവിനും എന്നീ പാട്ടുകൾ എഴുതി. തുടർന്ന് വിജയ് യേശുദാസ്, നിത്യ ബാലഗോപാൽ എന്നിവർ ചേർന്നുപാടിയ കണ്ടോ കണ്ടോ...എന്ന പാട്ടെഴുതി. യേശുദാസ് പാടിയ ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ എന്ന പാട്ടാണ് പിന്നീട് എഴുതിയത്.

എസ്. ജാനകി, യേശുദാസ്, ശ്രേയാ ഘോഷാൽ തുടങ്ങിയവർക്കൊപ്പമുള്ള റിക്കാർഡിംഗ് അനുഭവങ്ങൾ...?

അമ്മപ്പൂവിനും എന്ന പാട്ടിന്റെ ട്രാക്ക് ജാനകിയമ്മയ്ക്ക് മിഥുൻ അയച്ചുകൊടുത്തു. അതിന്റെ ഈണവും താളവുമൊക്കെ അമ്മയ്ക്ക് ഇഷ്‌ടമായി. ഹൈദരാബാദിലായിരുന്നു റിക്കാർഡിംഗ്. പാട്ടുപാടിക്കഴിഞ്ഞു പുറത്തുവന്ന അവർ വലിയ സന്തോഷത്തിലായിരുന്നു. നല്ല വരികളും സംഗീതവുമാണെന്നും പാട്ട് സൂപ്പർഹിറ്റാകുമെന്നും ജാനകിയമ്മ പറഞ്ഞു. ഇനി താൻ പാടുമോ എന്നറിയില്ലെന്നു പറഞ്ഞ് അവർ ഇമോഷണലായി.



പാട്ടുനിർത്തുകയാണെന്ന് അപ്പോൾ ജാനകിയമ്മ പറഞ്ഞില്ല. ഇനി എത്ര വർഷം വേണമെങ്കിലും പാടാനുള്ള കപ്പാസിറ്റി അമ്മയ്ക്കുണ്ടെന്നു പാട്ടുകേട്ടാലറിയാം. ഈ പ്രായത്തിൽ അത്ര ഹൈ പിച്ചിൽ അത്രയും ഫീലിൽ പാടുന്നവർ മലയാളത്തിൽ വേറെയുണ്ടാവില്ല. വളരെ നല്ല ഒരമ്മയാണ് അവർ; സ്നേഹമുള്ള ഒരമ്മ. സംസാരിക്കാനായതു ജീവിതത്തിലെ വലിയ ഭാഗ്യം.

അതുപോലെതന്നെയായിരുന്നു ശ്രേയാഘോഷാലും; ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളെന്ന അഹങ്കാരവും ജാഡയുമൊന്നുമില്ലാത്ത ഒരു ഗായിക. മലയാളത്തിൽ ഇതുവരെ പാടിയ പാട്ടുകളിൽ ഇഷ്‌ടമുള്ള പാട്ടുകളിലൊന്നാണ് ഋതുശലഭമേ എന്ന് അവർ പറഞ്ഞു. ശ്രേയയ്ക്കൊപ്പം ഉദയ് രാമചന്ദ്രനും ചേർന്നാണ് ഈ പാട്ട് പാടിയത്.



ദാസേട്ടൻ പാടിയ ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഹൈപിച്ചിലുള്ള പാട്ടാണ്. ഈ പ്രായത്തിൽ ഉയർന്ന പിച്ചിലുള്ള അത്തരം പാട്ടുകൾ ദാസേട്ടനു മാത്രമേ പാടാനാവുകയുള്ളൂ. ഒരു ഫാമിലിയുടെ സന്തോഷം നിറയുന്ന ഒരു പാട്ട് ഇടുക്കിയുടെ പശ്ചാത്തലത്തിൽ വേണം എന്ന നിർദേശത്തിലാണ് വിജയ് യേശുദാസും നിത്യാ ബാലഗോപാലും ചേർന്നു പാടിയ പാട്ടെഴുതിയത്. കണ്ടോ കണ്ടോ..കണ്ടോ...മഞ്ഞല നീന്തണ കണ്ടോ...തുടങ്ങിയ വരികളിൽ അതു വരുന്നുണ്ട്.

അച്ഛനും മകനും – യേശുദാസും വിജയ് യേശുദാസും– ഒരേ ചിത്രത്തിൽ പാടി എന്നതാണ് ഈ സിനിമയ്ക്ക് അവകാശപ്പെടാവുന്ന ഒരു പ്രത്യേകത. അടുത്തകാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ മികച്ച ഗായകരുടെ പാട്ടുകളുള്ള സിനിമയാണു 10 കല്പനകൾ.

ഡോൺമാക്സ്, മിഥുൻ ഈശ്വർ എന്നിവർക്കൊപ്പമുള്ള അനുഭവം..?

ഡോൺ മാക്സ് മികച്ച ഡയറക്ടറാണ്. സംഗീതത്തെക്കുറിച്ചു നല്ല കാഴ്ചപ്പാടുള്ളയാളാണ്. പുതിയ സംവിധായകരിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ്.



മലയാള ചലച്ചിത്രഗാനശാഖയെ പഴയകാല പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുപോകുന്ന യുവ സംഗീതസംവിധായകനാണ് മിഥുൻ ഈശ്വർ. കീബോർഡിലും വയലിനിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഋതുശലഭമേ എന്ന പാട്ടിന്റെ സംഗീതം മിഥുന്റെ പ്രായത്തിലുള്ള ഒരു സംഗീതസംവിധായകനിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറമാണ്. അമ്മപ്പൂവിനും, ഋതുശലഭമേ എന്നീ പാട്ടുകൾ എനിക്കേറെയിഷ്‌ടം.



യേശുദാസ്, എസ്.ജാനകി ഉൾപ്പെടെയുള്ള മികച്ച ഗായകർ ഈ ചിത്രത്തിൽ ഒന്നിച്ചുവന്നതിനു പിന്നിൽ...?

പാട്ടുകൾക്കു പ്രാധാന്യം കൊടുത്ത ചിത്രമാണു 10 കല്പനകൾ. രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നല്ല പാട്ടുകളുള്ളത് ഇതിലാണ്. 10 കൽപ്പനകളുടെ നിർമാതാക്കൾക്ക് പാട്ടുകളോടും യേശുദാസിനോടും എസ്. ജാനകിയോടുമൊക്കെയുള്ള സ്നേഹയും ആരാധനയുമാണ് ഇത്രയും മികച്ച ഗായകൻ ഈ ചിത്രത്തിൽ ഒന്നിച്ചുവരാനുള്ള പ്രധാന കാരണം. മികച്ച ഗായകർ തന്നെ ഇതിലെ പാട്ടുകൾ പാടണമെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു.



പാട്ടുകളിൽ ടെക്നോളജിയുടെ സ്വാധീനം ഗുണപരമാണോ...?

ഒരാളുടെ ശബ്ദത്തിൽ ടെക്നോളജിക്ക് ഒന്നും ചെയ്യാനാവില്ല. ചില പിച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നല്ലാതെ, അല്ലെങ്കിൽ മൂടി നിൽക്കുന്ന ശബ്ദം തെളിച്ചുകൊണ്ടുവരാം. അല്ലാതെ, ടെക്നോളജി കൊണ്ട് ഒരാളുടെ ശബ്ദം നന്നാക്കിയെടുക്കാനാവില്ല. അങ്ങനെ സാധ്യമായിരുന്നുവെങ്കിൽ എല്ലാവരുടെയും ശബ്ദം യേശുദാസിന്റെ പോലെയാക്കാമായിരുന്നല്ലോ!

ഇന്നത്തെ ശ്രോതാക്കൾ വരികൾക്കു വലിയ പ്രാധാന്യം കൊടുക്കാത്തവരാണെന്നു കരുതുന്നുണ്ടോ...?

60 ശതമാനം ശ്രോതാക്കളും വരികൾ ശ്രദ്ധിച്ചു പാട്ടുകേൾക്കുന്നവരാണ്. പിന്നെയുള്ള 40 ശതമാനം ചെറുപ്പക്കാരാണ്; അവർ ഒച്ച മാത്രം കേട്ടുപോകുന്നവരാണ്. അവർക്കുവേണ്ടിയിട്ടാണ് ഇപ്പോൾ മിക്കവരും പാട്ടുകളൊരുക്കുന്നത്. ആകാശവാണി എഫ്എമ്മിലും മറ്റും ശ്രോതാക്കൾ ആവശ്യപ്പെടുന്ന പാട്ടുകൾ പരിശോധിച്ചാൽ പഴയ പാട്ടുകൾക്കാണ് ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ളതെന്നു മനസിലാവും. ആദ്യകാലങ്ങളിൽ രചന, സംഗീതം എന്നാണു പറഞ്ഞിരുന്നത്. ഇപ്പോൾ രചയിതാക്കളെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. അവരെ ആരും പ്രമോട്ട് ചെയ്യില്ല.



പുതിയ ട്രെൻഡിന് അനുസരിച്ചുള്ള പാട്ടുകൾ എഴുതണമെന്നാണോ ആഗ്രഹം...?

പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന പാട്ടുകൾ എഴുതണമെന്നാണ് ആഗ്രഹം. അല്ലാതെ പുതിയ ഒരു ട്രെൻഡിനോടും താത്പര്യമില്ല. നമുക്കു മുമ്പ് ഒരു തലമുറ ഉണ്ടായിരുന്നല്ലോ. അവർക്ക് ഇഷ്‌ടമുള്ള പാട്ടുകൾ തന്നെയല്ലേ വാസ്തവത്തിൽ ഇപ്പോൾ നമ്മളും കേൾക്കാൻ ഇഷ്‌ടപ്പെടുന്നത്.

സംഗീതത്തിൽ പുതിയ ട്രെൻഡ്, പഴയ ട്രെൻഡ് എന്നൊന്നുമില്ല. പഴയ സംഗീതസംവിധായകരും എഴുത്തുകാരും ഉപയോഗിച്ച രീതി ചെയ്യാൻ അറിവില്ലാത്തവരും അതിനുള്ള കഴിവില്ലാത്തവരും പുതിയ എന്തെങ്കിലും ചെയ്തുകഴിയുമ്പോൾ അതു പുതിയ ട്രെൻഡാണെന്നു പറയുകയാണ്.

നമ്മുടെ ശ്വാസത്തിനു സംഗീതമുണ്ട്. ഹൃദയമിടിപ്പിനു സംഗീതമുണ്ട്. കാറ്റിനു സംഗീതമുണ്ട്. കാറ്റിന്റെ ട്രെൻഡ് മാറിക്കഴിഞ്ഞാൽ കൊടുങ്കാറ്റാവും. അതു തന്നെയാണ് ഇന്നു പലപ്പോഴും സിനിമാസംഗിതത്തിനു സംഭവിക്കുന്നതും.

ഇന്നത്തെ പല പാട്ടുകളിലും വരികൾക്കു മേലെയാണു സംഗീതത്തിനു സ്‌ഥാനം. ഇതിനോടുള്ള പ്രതികരണം?

വരികൾക്കു മുകളിലേക്കു സംഗീതം പോകുന്നതിൽ വാസ്തവത്തിൽ വലിയ വിഷമമുണ്ട്. പേര്, പ്രശസ്തി എന്നതിനപ്പുറം ഗാനരചനയിലൂടെ ആത്മസംതൃപ്തിയാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ല പാട്ടുകളുണ്ടാവണം. പുതിയ ചിത്രങ്ങളുടെ ചർച്ചകൾ തുടരുന്നു.



വീട്ടുവിശേഷങ്ങൾ...?

ഭാര്യ റെജിമോൾ. വീട്ടമ്മ. മക്കൾ അമലയും എയ്ഞ്ചലയും. അമല പ്ലസ് വണിലും എയ്ഞ്ചല പത്തിലും പഠിക്കുന്നു. രണ്ടുപേരും പാട്ടുകാരാണ്. സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ആൽബങ്ങളിൽ പാടാറുണ്ട്. അമലയാണ് ഈ സിനിമയിൽ ജാനകിയമ്മ പാടിയ അമ്മപ്പൂവിനും എന്ന പാട്ടിനു ട്രാക്ക് പാടിയത്.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.