Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മനസു നിറഞ്ഞ് മാനസ
കണ്ണുനീരിനും മധുരം, കടാക്ഷം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാനസ രാധാകൃഷ്ണൻ നായികയാകുന്ന ആദ്യ മലയാളചിത്രമാണ് പോളേട്ടന്റെ വീട്. രാഷ്ട്രീയനേതാവും നടനുമായ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനാണു നായകൻ. സണ്ടിക്കുതിരൈ, ബലശാലി തുടങ്ങിയ തമിഴ്ചിത്രങ്ങളിലും മാനസ നായികയായിരുന്നു. ക്രോസ് റോഡാണ് മാനസയുടെ അടുത്ത റിലീസ്. ദിലീപ് നാരായണൻ സംവിധാനം ചെയ്ത പോളേട്ടന്റെ വീട്ടിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാനസയുടെ സിനിമാവിശേഷങ്ങളിലേക്ക്...

സിനിമയിലേക്കുള്ള വഴി..?

ചൈൽഡ് ആർട്ടിസ്റ്റായിട്ടാണു തുടക്കം. രഘുനാഥ് പലേരിയുടെ കണ്ണുനീരിനും മധുരം എന്ന ചിത്രത്തിൽ; ഭാമ, ഇന്ദ്രജിത്ത് തുടങ്ങിയവരൊക്കെ അഭിനയിച്ച പടം. ശശി പരവൂർ സംവിധാനം ചെയ്ത കടാക്ഷം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചിട്ടുണ്ട്. ദുബായിൽ പഠിച്ചു കൊണ്ടിരിക്കവെയാണ് ആ പടം ചെയ്തത്.

വില്ലാളിവീരനിൽ ദിലീപിന്റെ സഹോദരിയുടെ മകളായി അഭിനയിച്ചു. ആദ്യമായി നായികയായതു തമിഴ് ത്രില്ലർ സണ്ടിക്കുതിരൈയിൽ. രാജ്കമൽ ആയിരുന്നു നായകൻ. ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. തമിഴിൽ വില്ലേജ് സ്റ്റോറിക്കു ലഭിക്കുന്ന സപ്പോർട്ട് ആ ചിത്രത്തിനും ലഭിച്ചു. നല്ല റിവ്യൂസാണു കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 6 നായിരുന്നു റിലീസിംഗ്.



പോളേട്ടന്റെ വീട്ടിലേക്കുള്ള വഴി..?

സണ്ടിക്കുതിരൈ കണ്ട ഒരു ആർട്ടിസ്റ്റ് കോഓർഡിനേറ്റർ വഴിയാണ് പോളേട്ടന്റെ വീട്ടിലെത്തിയത്. സാറ എന്നാണ് ഇതിൽ എന്റെ കഥാപാത്രത്തിന്റെ പേര്. കോളജിൽ പഠിക്കുന്ന കുട്ടി. അവളുടെ അച്ഛൻ പോളേട്ടൻ വലിയ പിശുക്കനാണ്. അതിനെചൊല്ലിയുള്ള നിരാശകളും അച്ഛനു സ്നേഹമില്ലെന്നു തോന്നുന്നതുമെല്ലാം സാറയെ വിഷമിപ്പിക്കുന്നു. പക്ഷേ, വീട്ടിൽ നിന്നു കിട്ടാത്തതെല്ലാം കോളജിലെ അമൽ എന്ന കഥാപാത്രത്തിൽ നിന്നു കിട്ടിത്തുടങ്ങുന്നതോടെ അവർ തമ്മിൽ റിലേഷൻഷിപ്പിലെത്തുന്നു. അതിന്റെ പരിണിതഫലങ്ങളാണ് സാറയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

സാറയ്ക്ക് ആവശ്യമുള്ളതെല്ലാം അമലാണു വാങ്ങിക്കൊടുക്കുന്നത്. അമൽ ചെയ്ത കഥാപാത്രത്തിന്റെ അച്ഛൻ ദുബായിക്കാരനാണ്. മക്കൾക്കു ധാരാളം പണം നല്കുന്നതാണ് അയാളുടെ ശീലം. എന്റെ കഥാപാത്രത്തിനു നേർവിപരീത സാഹചര്യത്തിലാണ് അമലിന്റെ കഥാപാത്രം വളരുന്നത്.



പോളേട്ടന്റെ വീട് എന്ന സിനിമയുടെ പ്രത്യേകതകൾ..?

ഫാമിലി എന്റർടെയ്നറാണ്. പ്രായമുള്ളവർക്ക് രസിക്കുന്ന ഫാമിലി സെന്റിമെന്റ്സുണ്ട്. യൂത്തിന് ഇഷ്‌ടമാകുന്ന തരത്തിലുള്ള കോളജ് ലൗ സ്റ്റോറിയുണ്ട്. നല്ല പാട്ടുകളുണ്ട്.

പോളേട്ടന്റെ വീടിന്റെ മുഖ്യ പ്രമേയമെന്താണ്..?

ഒരാൾ പിശുക്കി ജീവിക്കുന്നതു പുറത്തുനിന്നു കാണുന്നവർക്ക് ചീത്ത സ്വഭാവമായിട്ടാവും തോന്നുക. കുടുംബത്തിലുള്ളവർക്കു തന്നെ അതിന്റെ നിരാശയുണ്ടാവും. പക്ഷേ, അങ്ങനെ പിശുക്കുന്നതിലൂടെ ഗുണപരമായി സാധ്യമാകുന്നത് എന്താണെന്നു പോളേട്ടന്റെ വീട് എന്ന സിനിമ പറയുന്നുണ്ട്. പോളേട്ടൻ ചെയ്യുന്ന നന്മയെക്കുറിച്ചാണ് ഈ സിനിമ.

നായകൻ അമലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ..?

ഷൂട്ടിനു വന്നപ്പോഴാണ് അമലിനെ ആദ്യമായി പരിചയപ്പെട്ടത്. രാഷ്്ട്രീയനേതാവും നടനുമൊക്കെയായ രാജ്മോഹൻ ഉണ്ണിത്താൻ സാറിന്റെ മകനൊപ്പം അഭിനയിക്കാനായി എന്നുള്ളത് എനിക്കു നല്ല പ്ലസ് പോയിന്റായിട്ടാണു തോന്നിയത്. കാരക്ടറിന്റെ പേരും അമൽ എന്നുതന്നെയാണ്. നല്ല ജോളി ടൈപ്പാണ്. സപ്പോർട്ടീവാണ്.



ഞങ്ങൾ രണ്ടുപേരും പുതുമുഖങ്ങൾ ആയതിനാൽ ഷോട്ടിനു മുമ്പായി സീൻ വായിച്ചുനോക്കി ഡിസ്കസ് ചെയ്തിരുന്നു. അവസാനം പരസ്പരധാരണയിലെത്തിയ ശേഷം ഷോട്ടിലേക്കു പോകുന്ന രിതിയാണു സ്വീകരിച്ചത്. അമൽ എന്നെ നന്നായി മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ടൈറ്റിൽ കഥാപാത്രം പോളേട്ടനായി അഭിനയിക്കുന്നത്..?

ടൈറ്റിൽ കാരക്ടർ പോളേട്ടനാണു സാറയുടെ അച്ഛൻ. സായികുമാർ അങ്കിളാണ് ആ റോളിൽ വരുന്നത്. ഞങ്ങൾ പുതുമുഖങ്ങളായതിനാൽ ഷോട്ടിനിടെ എക്സ്ട്രാ ടേക്കിലേക്കു പോകുമ്പോഴും മറ്റും അദ്ദേഹം ദേഷ്യപ്പെടില്ലായിരുന്നു. ലൈറ്റിനും കാമറയ്ക്കുമനുസരിച്ച് പെരുമാറുന്നതിനുള്ള ചില ട്രിക്സ് പറഞ്ഞുതന്നിരുന്നു. വീടിന്റെ പശ്ചാത്തലത്തിലുള്ള സീനുകളിലെല്ലാം ഞങ്ങൾ തമ്മിൽ കോംബിനേഷനുകൾ വരുന്നുണ്ട്.



പോളേട്ടന്റെ വീട്ടിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്...?

കെപിഎസി ലളിതയാണ് പോളേട്ടന്റെ അമ്മവേഷത്തിലെത്തുന്നത്. എന്റെ കഥാപാത്രത്തിന്റെ അമ്മവേഷം ചെയ്തിരിക്കുന്നതു സീമ ജി. നായർ. കലാശാല ബാബു, സുധീർ കരമന, ടോണി, നിയാസ്, കുളപ്പുള്ളി ലീല, മുൻഷിവേണു തുടങ്ങിയവരും പോളേട്ടന്റെ വീട്ടിലെ വിവിധ കഥാപാത്രങ്ങളാകുന്നു. കുറേ വലിയ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാനായി. ലിഷോയ് എന്ന ആർട്ടിസ്റ്റാണ് അമലിന്റെ അച്ഛനായി വേഷമിടുന്നത്.



സംവിധായകൻ, നിർമാതാവ് എന്നിവരെക്കുറിച്ച്...?

ഡയറക്ടർ ദിലീപ് നാരായണൻ സാറിന്റെ ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളായതിനാൽ ചില കാര്യങ്ങൾ മനസിലാക്കാൻ പലപ്പോഴും ഞങ്ങൾക്കു കുറേ സമയം വേണ്ടിവന്നു. അപ്പോഴെല്ലാം ദിലീപ് സർ അതു കൃത്യമായി വിശദീകരിച്ചു തന്നിരുന്നു. ഓരോ ഷോട്ടും എങ്ങനെ ചെയ്യണമെന്നു കാണിച്ചുതന്ന് വളരെ സൗഹൃദപരമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ശ്രീരാമ ക്രിയേഷൻസിന്റെ ബാനറിൽ സുകുമാരൻ വി. മാധവനാണു ചിത്രം നിർമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെയും ആദ്യചിത്രമാണ്.

കെപിഎസി ലളിത, സുധീർ കരമന തുടങ്ങിയവർക്കൊപ്പം..?

കെപിഎസി ലളിതാന്റി അധികം സംസാരിക്കില്ല. ഷോട്ട് കഴിഞ്ഞ് ആന്റി റസ്റ്റെടുക്കാൻ പോകും. ഞങ്ങളാരും അവിടെ അധികം ശല്യപ്പെടുത്താൻ പോവില്ലായിരുന്നു. വീട്ടിലെ സീനുകളിലെല്ലാം ഞങ്ങൾക്കു കോംബിനേഷൻ വരുന്നുണ്ട്. സീമ ചേച്ചി ഏറെ ഫ്രണ്ട്ലി ആയിരുന്നു. ഞങ്ങൾക്ക് ഏറെ ഹെൽപ് ചെയ്തിരുന്നു. സുധീർ കരമനയുമായി എനിക്കു കോംബിനേഷൻ സീനുകളില്ല. പക്ഷേ, ഷോട്ടിനുശേഷമുള്ള ഇടനേരങ്ങളിൽ നേരിൽ കണ്ടിരുന്നു.



പോളേട്ടന്റെ വീട്: ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്..?

സിനിമയുടെ മിക്ക സീനുകളും തൃശൂരാണു ഷൂട്ട് ചെയ്തത്. സോംഗ് മാത്രം ഉഡുപ്പിയിൽ; അവിടെ ദ്വീപുപോലെ ഒരു സ്‌ഥലത്ത്. അതൊക്കെ എനിക്കു പുതിയ അനുഭവങ്ങളായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത സഥലങ്ങളൊക്കെ കാണാനായി. വീട്ടിലെ സീനുകളും കോളജ് സീനുകളുമെല്ലാം ജോളി ആയിരുന്നു. വർക്ക് ചെയ്യാൻ ഏറെ കംഫർട്ടബിളായ അന്തരീക്ഷമായിരുന്നു.



ടോളിവുഡ്, മോളിവുഡ് അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം..?

തമിഴിലെയും മലയാളത്തിലെയും സെറ്റ് അനുഭവങ്ങൾ തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മലയാളം നമ്മുടെ മാതൃഭാഷയാണല്ലോ. അതു മനസിലാക്കാനും അതുമായി ചേർന്നു നിൽക്കാനുമൊക്കെ എളുപ്പമാണ്. അതാണ് മലയാളം സെറ്റിലെ ഒരു നേട്ടം. തമിഴിലാകുമ്പോൾ കുറച്ചു സമയംകൂടി വേണ്ടിവരും. ഈ സിനിമയിൽ ഞാൻ തന്നെയാണ് സാറയ്ക്കു ശബ്ദം നല്കിയത്.

തമിഴിൽ ചെയ്യുന്ന ബലശാലി എന്ന ചിത്രത്തിലെ വിശേഷങ്ങൾ..?

തമിഴിലിൽ രണ്ടാമതു ചെയ്ത ചിത്രമാണു ബലശാലി. അതിന്റെ ഡബ്ബിംഗ് കഴിഞ്ഞു. സമുദ്രക്കനി സാറിന്റെ അസോസിയേറ്റായ ശിവ്കാർത്തികാണ് സംവിധാനം. തമിഴിൽ ഞാൻ ശബ്ദം കൊടുക്കുന്ന ആദ്യചിത്രം കൂടിയാണിത്. കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ നായകനാകുന്ന ആദ്യചിത്രമാണ്. കോമഡി സ്റ്റോറിയാണ്. കാണാൻ ഒട്ടും ചന്തമില്ലാത്ത ഒരാളാണ് സാൻഡി ചെയ്യുന്ന കഥാപാത്രം. അയാൾ ബുദ്ധി ഉപയോഗിച്ച് എങ്ങനെ ബലശാലിയാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതിന്റെ പാട്ടുകൾ കൂടി ഷൂട്ട് ചെയ്യാനുണ്ട്.



ബാലതാരത്തിൽ നിന്നു നായികയിലെത്തിയപ്പോൾ..?

ബാലതാരമായിരുന്നപ്പോൾ അഭിനയിക്കുന്നത് എളുപ്പമുള്ള സംഗതിയായിരുന്നു. എന്തു ചെയ്താലും ആളുകൾ അത് അംഗീകരിക്കും. വലിയ ടെൻഷനില്ല. പക്ഷേ, ഒരു ലീഡ് കാരക്ടർ ചെയ്യുമ്പോൾ അതിന്റേതായ ടെൻഷനും ഉത്തരവാദിത്വവുമൊക്കെയുണ്ട്. ഞാൻ വർക്ക് ചെയ്ത സിനിമകളുടെ ടീം നല്ല സപ്പോർട്ടീവായിരുന്നു. എനിക്കു വേഗം മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.

അടുത്ത മലയാളം റിലീസ് ക്രോസ് റോഡിലെ വിശേഷങ്ങൾ...?

അവാർഡ് ജേതാക്കളായ 10 സംവിധായകർ ചേർന്ന് ഒരുക്കുന്ന ക്രോസ് റോഡ് എന്ന ചിത്രമാണ് മലയാളത്തിൽ ഇപ്പോൾ പൂർത്തിയാക്കിയത്. അതിൽ ബാബു തിരുവല്ല സംവിധാനം ചെയ്ത മൗനം എന്ന ചെറു സിനിമയിലാണ് ഞാൻ അഭിനയിച്ചത്. എല്ലാ സിനിമകളും പറയുന്നതു സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ്. സ്ത്രീകൾക്ക് എത്രത്തോളം സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെയുണ്ടെന്നു പറഞ്ഞാലും ഒന്നും പൂർണമല്ലല്ലോ.



എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഒരു ക്രോസ് റോഡ് വരില്ലേ. അതിനെക്കുറിച്ചാണ് ഇതിലെ എല്ലാ ചെറു സിനിമകളും പറയുന്നത്. അതിൽ എന്റെ കഥാപാത്രം ഒരു ടീനേജറാണ്. ഫാമിലിയിൽ ആത്മീയജീവിതത്തിനു പ്രാധാന്യം കൊടുക്കേണ്ടിവരുന്നതുമൂലം ആ പെൺകുട്ടിക്ക് ടീനേജ് ലൈഫ് ബലികഴിച്ചു കന്യാസ്ത്രീ ആകേണ്ടിവരുന്നതാണു മൗനത്തിന്റെ പ്രമേയം. സീമ ജി. നായർ, അനുമോഹൻ തുടങ്ങിയവരുമുണ്ട്. സീമ ചേച്ചിയുമൊത്തു ചെയ്ത രണ്ടാമത്തെ പടമാണ് ക്രോസ്റോഡിലെ മൗനം.



സിനിമയിൽത്തന്നെ തുടരാനാണോ ആഗ്രഹം..?

പഠിത്തം ജിവിതത്തിൽ വളരെ പ്രധാനമാണല്ലോ. ഡോക്ടറാകണമെന്ന ആഗ്രഹം ചെറുതിലേ മുതൽ ഉള്ളതാണ്. അതിനിടെയാണ് എനിക്കു സിനിമയിലെത്താനുള്ള ഭാഗ്യമുണ്ടായത്. സിനിമ എനിക്കു വലിയ പാഷനാണ്. വരുന്ന കാരക്ടേഴ്സ് എല്ലാം ചെയ്യും. റോളുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലിയാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. സ്ക്രിപ്റ്റ് കേൾക്കും. ഇതുവരെ വന്ന കഥാപാത്രളൊന്നുംതന്നെ വലിയ കോംപ്ലിക്കേഷനുകൾ ഇല്ലാത്തതായിരുന്നു. അതിനാൽ വളരെവേഗം തീരുമാനമെടുക്കാനായി.

ഏതുതരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം..?

എനിക്ക് ഇതുവരെ കിട്ടിയ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ആദ്യം പലേരിയങ്കിളിന്റെ പടത്തിൽ അഭിനയിച്ചതു തന്നെ ബോംബ് സ്ഫോടനത്തിൽ കാലു നഷ്‌ടപ്പെട്ട ഒരു കുട്ടിയായിട്ടാണ്. തമിഴിലും എന്റെ കാരക്ടറിൽ നിന്നു പൂർണമായും വിപരീതസ്വഭാവമുള്ള വേഷമാണു കിട്ടിയത്. ഇതുപോലെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുതിയ സിനിമകളുടെ ചർച്ചകൾ തുടരുന്നു.



സിനിമയ്ക്കപ്പുറമുള്ള ഇഷ്‌ടങ്ങൾ..?

അഭിനയത്തിനപ്പുറം എനിക്കു ഡാൻഡ് ചെയ്യാൻ ഇഷ്‌ടമാണ്. ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട്. ഗിറ്റാർ വായിക്കും. ദുബായിലായിരുന്നപ്പോൾ ആശാശരത്തിന്റെ കൈരളി കലാകേന്ദ്രയിലാണു നൃത്തം അഭ്യസിച്ചത്.

സിനിമകൾ കാണുന്ന ശീലമുണ്ടോ..?

എല്ലാ ജോണറുകളിലുമുള്ള സിനിമകൾ കാണാറുണ്ട്. ത്രില്ലറും സസ്പെൻസുമാണ് എനിക്കു പ്രിയപ്പെട്ടത്. എന്നാലും എല്ലാ സിനിമകളും കാണാറുണ്ട്.



വീട്ടുവിശേഷങ്ങൾ..?

പത്താം ക്ലാസുവരെ ദുബായിലായിരുന്നു പഠനം. 11, 12 ക്ലാസുകൾ ചോയ്സ് സ്കൂളിൽ. 12–ാം ക്ലാസ് കഴിഞ്ഞു മെഡിക്കൽ എൻട്രൻസിനുള്ള തയാറെടുപ്പിലാണ്. അച്ഛൻ രാധാകൃഷ്ണൻ വി.കെ. ദുബായിലായിരുന്നു. എൻജിനീയറാണ്. അമ്മ ശ്രീകല രാധാകൃഷ്ണൻ വീട്ടമ്മയാണ്. താമസം കൊച്ചിയിൽ.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.