Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സിനിമാപടം പിടിച്ചു സിനിമാനടനായ അരുൺ പുനലൂർ
ശ്രദ്ധേയ ഫ്രീലാൻസ് ഫോട്ടോഗ്രഫറും സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫറുമായ അരുൺ പുനലൂർ സിനിമാഭിനയരംഗത്തേക്ക്. ഡോ.ബിജു സംവിധാനം ചെയ്ത ‘കാടുപൂക്കുന്ന നേരം’ എന്ന സിനിമയിലൂടെയാണ് അരുൺ പുനലൂരിന്റെ സിനിമാപ്രവേശം. സിനിമ ഇന്നു തിയറ്ററുകളിലെത്തി. തികച്ചും പച്ചയായ ഒരു മനുഷ്യൻ – ജീവിതത്തിലും അഭിനയത്തിലും. അതാണ് അരുൺ പുനലൂർ. ഒരിക്കൽ പരിചയപ്പെട്ടവർ അതു നിഷേധിക്കുമെന്നു തോന്നുന്നില്ല. അരുൺ പുനലൂരിന്റെ ജീവിത വഴികളിലേക്ക്, സിനിമാ വിശേഷങ്ങളിലേക്ക്...

കാടു പൂക്കുന്ന നേരത്തിലെ വേഷം...

സോഫിയ പോൾ നിർമിച്ചു ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് സെറ്റിലെത്തിയത്. അച്ചൻകോവിൽ, കോന്നി അടവി വനങ്ങളിലായിരുന്നു ഷൂട്ട്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഷൂട്ട് ചെയ്തു. ഷൂട്ടിനിടെയാണ് അസിസ്റ്റന്റ് ഡയറക്ടറായ ഷിജിത്ത് ഈ സിനിമയിൽ ഒരു ആദിവാസിയുടെ വേഷം ചെയ്യാൻ പറയുന്നത്. പൂർണമായും വിവസ്ത്രനായി അഭിയിക്കേണ്ടിവരുമെന്ന് ആദ്യമേ പറഞ്ഞു. ഏതൊരു ജോലി ചെയ്യുമ്പോഴും അതിനോടു കമിറ്റഡ് ആകണമല്ലോ. കഥയുടെ സന്ദർഭത്തിന് ആവശ്യമായതിനാൽ ചെയ്യാമെന്നു ഞാൻ പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്നതായി സംശയിച്ചു പോലീസ് കസ്റ്റഡിയിലാകുന്ന ആദിവാസി യുവാവിന്റെ വേഷത്തിലാണു ഞാൻ ചിത്രത്തിൽ വരുന്നത്.



ഡോ.ബിജുവിന്റെ മകൻ ഗോവർധനാണ് ഇതിൽ എന്റെ മകനായി അഭിനയിച്ചത്. ഗോവയിൽ ഇന്ത്യൻ പനോരമയിൽ ഈ സിനിമ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ തിരക്കഥാകൃത്ത് ദീദി ദാമാദരൻ, സിനിമാ പത്രപ്രവർത്തകൻ പ്രേംചന്ദ് തുടങ്ങി ധാരാളംപേർ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ‘നീ അഭിനയിക്കും എന്നത് അറിയില്ലായിരുന്നു, പക്ഷേ, ചെയ്തതു നന്നായിട്ടുണ്ട് ’– അവർ പറഞ്ഞു. ആ വാക്കുകൾ വലിയ പ്രചോദനവും പ്രോത്സാഹനവുമായി കാണുന്നു,

വ്യാസന്റെ ‘അയാൾ ജീവിച്ചിരിപ്പുണ്ട്...’

തുടർന്ന് തിരക്കഥാകൃത്തും നിർമാതാവുമൊക്കെയായ വ്യാസൻ എടവനക്കാട് സംവിധാനം ചെയ്ത ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. ആ സിനിമയിൽ പ്രമോഷണൽ സ്റ്റിൽസും മേക്കിംഗ് വീഡിയോയും ചെയ്തതു ഞാനാണ്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും വിജയ് ബാബുവുമാണ് നായകന്മാർ. ഗോവയിലായിരുന്നു ഷൂട്ടിംഗ്. വ്യാസൻ ചേട്ടനുമായി പരിചയത്തിലായതു ഗോവയിൽവച്ചാണ്. അന്നു മുതൽ സിനിമയെപ്പറ്റി സംസാരിക്കുമ്പോൾ എന്നെങ്കിലും സിനിമ ചെയ്യുമ്പോൾ നമ്മളെല്ലാവരും ഒരുമിച്ചുണ്ടാകണം എന്ന താത്പര്യം പങ്കുവച്ചിരുന്നു. അങ്ങനെയാണ് ഈ പടത്തിലേക്ക് അദ്ദേഹം വിളിച്ചത്.



മണികണ്ഠന് ഒപ്പമുള്ള അനുഭവങ്ങൾ..

കമ്മട്ടിപ്പാടം എന്ന ആദ്യചിത്രം കൊണ്ടുതന്നെ ആളുകളെ എഗ്സൈറ്റ് ചെയ്യിപ്പിച്ച ആളാണു മണികണ്ഠൻ. അഭിനയത്തിന്റെ വലിയ ഒരു മാസ്റ്ററാണു മണികണ്ഠൻ. മണികണ്ഠനും ഞാനുമുള്ള സീനായിരുന്നു. ഒറ്റ ടേക്ക് കഴിഞ്ഞപ്പോൾത്തന്നെ നേരത്തേ അഭിനയിച്ചു ശീലമുണ്ടോ എന്നു മണികണ്ഠൻ എന്നോടു ചോദിച്ചു. ഒന്നു രണ്ടു ചെറിയ വേഷങ്ങൾ ചെയ്തതായി ഞാൻ. എക്സ്പീരിയൻസുള്ള ഒരാൾ ചെയ്തപോലെ തോന്നിയെന്നു മണികണ്ഠൻ എന്നോടു പറഞ്ഞു. അത് എനിക്കു കിട്ടിയ വലിയ അംഗീകാരം പോലെ തോന്നി. അത്രയും വലിയ ഒരു നടനൊപ്പം ഒരു റോൾ ചെയ്യുമ്പോൾ എന്റെ ഭാഗത്തുനിന്നു തെറ്റൊന്നും വരാതെ നന്നായി ചെയ്യാൻ ഞാനും ശ്രദ്ധിച്ചിരുന്നു

ഫോട്ടോഗ്രഫിയിലേക്കുള്ള വഴി...

പുനലൂരിനടത്ത് വിളക്കുവെട്ടത്താണ് എന്റെ നാട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമാട്ടോഗ്രാഫർ ആവുക എന്നതായിരുന്നു വലിയ സ്വപ്നം. അങ്ങനെ ഒരു സുഹൃത്തിനൊപ്പം ചെന്നൈയിലേക്കു പോയി. അവിടെ പലതരം ജോലികൾ ചെയ്തു. ചാൻസ് തേടി പലരുടെയും വീടുകളിൽ എത്രയോ തവണ ഞാൻ പോയിട്ടുണ്ട്. ഒരു സ്റ്റിൽ ഫോട്ടോഗ്രഫറുടെ അസിസ്റ്റന്റായി. ഒടുവിൽ ചിക്കൻപോക്സ് പിടിപെട്ട് ഞാൻ നാട്ടിലേക്കു വണ്ടികയറി. വീണ്ടും പുനലൂരിൽ. ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായി. ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയിലായിരുന്നു തുടക്കം.

നിരവധി സിനിമാ മാസികകൾക്കും ദീപിക ഉൾപ്പെടെയുള്ള എല്ലാ മുഖ്യ പത്രങ്ങൾക്കും വേണ്ടി അക്കാലത്തു ഫ്രീലാൻസായി പ്രവർത്തിച്ചിരുന്നു. അത്തരം പരിചയങ്ങളാണ് സിനിമയിൽ സ്റ്റിൽസ് ഫോട്ടോഗ്രഫറാകുന്നതിനു വഴിതുറന്നത്. പിന്നെ അക്കാലത്തു ടെലിവിഷൻ സീരിയലുകൾക്കുവേണ്ടിയും സ്റ്റിൽസ് എടുത്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സ്റ്റിൽസ് അക്കാലത്ത് എടുത്തിട്ടുണ്ട്. കെ.ജി.ജോർജ് സാറിന്റെ ഇലവങ്കോടുദേശം എന്ന സിനിമയുടെ ഒരു ഷെഡ്യൂൾ തെന്മലയിലായിരുന്നു. എനിക്ക് ആ നാട് അറിയാവുന്നതിനാലും ചെന്നൈയിലായിരുന്നപ്പോൾ ഉള്ള പരിചയം കൊണ്ടും പി. എ. ലത്തീഫ് എന്നെ ആ സിനിമയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വിളിച്ചു. ഇലവങ്കോടു ദേശത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം.

ആദ്യമായി സിനിമ സ്റ്റിൽ ഫോട്ടോഗ്രഫറായത്...

പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനുമൊക്കെയായ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമരങ്ങൾ എന്ന സിനിമയിലാണ് ആദ്യമായി സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ചു തുടങ്ങിയത്. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമായിരുന്നു ദലമർമരങ്ങൾ.



ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത വഴി ഡോ.ബിജുവിലേക്ക്...

ആറു ഡോക്കുമെന്ററികൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. 2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ 10 അവാർഡുകൾ ഡോക്കുമെന്ററികൾക്കു കിട്ടിയിട്ടുണ്ട്. ഫോട്ടോഗ്രഫിക്കു ദേശീയതലത്തിൽ രണ്ടാം സ്‌ഥാനവും സംസ്‌ഥാനതലത്തിൽ രണ്ടു തവണ ഒന്നാം സ്‌ഥാനവും കിട്ടിയിട്ടുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയെക്കുറിച്ച് ഞാൻ ഒരു ഡോക്കുമെന്ററി ചെയ്തിരുന്നു. ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത. അതു പ്രദർശിപ്പിച്ച ഒരു ഡോക്കുമെന്ററി ഫെസ്റ്റിവലിൽ ഡോ.ബിജു ജൂറി അംഗമായിരുന്നു. അതിനുശേഷമാണ് അദ്ദേഹവുമായി പരിചയത്തിലായത്.

തുടർന്നു കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫറായി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം സൗണ്ട് ഓഫ് സൈലൻസിലും ഞാനായിരുന്നു സ്റ്റിൽ ഫോട്ടോഗ്രഫർ. ഹിന്ദി, പഹാഡി, ടിബറ്റൻ ഭാഷകളിലാണു ചിത്രം. ഹിമാചലിൽ ആയിരുന്നു ഷൂട്ടിംഗ്. ഏറെ ക്ലേശകരമായിരുന്നു അവിടെത്തെ ഷൂട്ടിംഗ്. വണ്ടിപോലും ചെല്ലാത്ത സ്‌ഥലത്തായിരുന്നു ലൊക്കേഷൻ. സാധനങ്ങളൊക്കെ ചുമന്നും ട്രാക്ടറിലൊക്കെ യാത്ര ചെയ്തുമാണ് ലൊക്കേഷനിലെത്തിയിരുന്നത്. ആ സിനിമയുടെയും മേക്കിംഗ് വീഡിയോ ഞാൻ ഷൂട്ട് ചെയ്തിരുന്നു.



ആദ്യം അഭിനയിച്ചത് ഷോർട്ട്ഫിലിമിൽ...

അതേ. 2016ൽ അഭിലാഷ് പുരുഷോത്തമൻ സംവിധാനം ചെയ്ത അകംപുറം എന്ന ഷോർട്ട് ഫിലിമിൽ. അതിന്റെ തിരക്കഥാ രചനയിൽ ഞാനും പങ്കാളിയായിരുന്നു. സിനിമാ, സീരിയൽ താരങ്ങളായ ശരത്തിനും പ്രേംലാലിനും ഒപ്പമായിരുന്നു അഭിനയിച്ചത്. അതായിരുന്നു അഭിനയത്തുടക്കം. ആരും മോശമെന്നു പറഞ്ഞില്ല, അതാണ് അഭിനയത്തിൽ ആത്മവിശ്വാസം നല്കിയത്.



സോഷ്യൽമീഡിയയിലൂടെ ചാരിറ്റി പ്രവർത്തനം....

ചില നിലപാടുകളുണ്ട്. അതിലൂടെ സോഷ്യൽമീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയെ ഗുണപരമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ചു. ചാരിറ്റിപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിനുള്ള ഒരു ഇടം എന്ന രീതിയിൽ ഫേസ്ബുക്ക് പ്രയോജനപ്പെടുത്തി. രോഗികളുടെയും അവശത അനുഭവിക്കുന്നവരുടെയും ചികിത്സാ സഹായം ആവശ്യമുള്ളവരുടെയും കഥകൾ പോസ്റ്റുകളായി. സഹായധനം സമാഹരിക്കുന്നതിനു ഫേസ്ബുക്ക് കൂട്ടായ്മകളുണ്ടാക്കി. നാട്ടിലും വിദേശത്തുമുള്ള ധാരാളംപേർ ഒപ്പം നിന്നു.

20,000 ൽപ്പരം ഫോളോവേഴ്സാണ് ഫേസ്ബുക്കിലുള്ളത്. അതിലൂടെ കിട്ടിയ സൗഹൃദങ്ങൾ ചാരിറ്റി വർക്കുകൾക്ക് ഏറെ ഉപയോഗപ്പെടുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രക്‌തം ആവശ്യമുള്ളവർക്ക് വിവിധ രക്‌തദാനസംഘങ്ങളുടെ സഹായത്തോടെ അതു സംഘടിപ്പിച്ചു നല്കുന്നതിനും ശ്രമിക്കുന്നു. ഫേസ്ബുക്കിനെ എങ്ങനെ ഗുണപരമായി ഉപയോഗിക്കാം എന്നതിന്റെ ശ്രമങ്ങളാണ് ഇതെല്ലാം.

ഇപ്പോൾ നടനായി..ഇനി എന്താണു പ്ലാൻ..

ആറാം ക്ലാസിൽ ക്ലാസ് കട്ട് ചെയ്ത് ആദ്യത്തെ തമിഴ്പടം കാണുന്ന കാലം മുതൽ സിനിമയോടു തുടങ്ങിയ ഒരാവേശമാണ്. സ്ക്രീനിൽ വരണമെന്നുള്ളത് അന്നേ വലിയ മോഹമായിരുന്നു. എന്റെ ജീവിതസാഹചര്യങ്ങൾ പലപ്പോഴും അതിനിറങ്ങിത്തിരിക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചു. അതിനാൽ മോഹങ്ങളൊക്കെ അടക്കിവച്ചു. ഇപ്പോൾ ദൈവം അതിനു ചാൻസ് മുന്നിൽകൊണ്ടുവച്ചപ്പോൾ അതു വേണ്ടെന്നുവച്ചില്ല.

സിനിമയിൽ സ്റ്റിൽസ് എടുത്തു തുടങ്ങിയ പലരും ഛായാഗ്രാഹകരും സംവിധായകരുമൊക്കെയായിട്ടുണ്ട്. എന്നാൽ, അഭിനയരംഗത്തേക്കു വന്നവർ ചുരുക്കമാണ്. ഇനി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫറായി തുടരാൻ താത്പര്യമില്ല. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തു മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ചലച്ചിത്രമേളകളിലും സ്‌ഥിരമായി പങ്കെടുക്കുന്നു. ഐഎഫ്എഫ്കെയിൽ 11–ാമത്തെ വർഷമായിരുന്നു ഇത്തവണ. ഗോവയിൽ അഞ്ചു ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.

ടി.ജി.ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.