Star Chat |
Back to home |
|
വിമർശനങ്ങളെ വിജയംകൊണ്ടു മറികടന്ന് സത്യൻ അന്തിക്കാട് |
|
|
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, മനോബാല തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തിയ ജോമോന്റെ സുവിശേഷങ്ങൾ കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. അച്ഛൻ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഈ കാലഘട്ടത്തിനിണങ്ങിയ സത്യൻ അന്തിക്കാട് ചിത്രമെന്നാണ് കാണികളുടെ വിലയിരുത്തൽ. "റിയൽ ഓഡിയൻസ് കാണാൻ തുടങ്ങുന്പോൾ, മുൻവിധികളില്ലാത്ത പ്രേക്ഷകർ കാണാൻ തുടങ്ങുന്പോൾ വിമർശനങ്ങൾ അപ്രസക്തമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവർ കാണണമെന്നു വിചാരിച്ച സിനിമകൾ അവർ കാണാതെ പോകുന്നില്ല. അതിനു തെളിവാണ് ജോമോന്റെ ഓപ്പണിംഗ് തൊട്ടുള്ള ഈ കളക്ഷനും തിരക്കും. വിമർശനങ്ങൾക്കുള്ള ഏറ്റവും വലിയ മറുപടി നമ്മൾ വിജയിച്ചു കാണിച്ചുകൊടുക്കുക എന്നതാണ്. അതിലേക്കാണു നമ്മൾ വന്നുകൊണ്ടിരിക്കുന്നത്....' ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ച ജോമോന്റെ സുവിശേഷങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും ജോമോന്റെ സുവിശേഷങ്ങൾക്ക് ആദ്യദിനം തന്നെയുണ്ടായ വിമർശനങ്ങളെ എങ്ങനെ കാണുന്നു..? സീനിയേഴ്സായ ആളുകളുടെ പടങ്ങൾ വരുന്പോൾ അതിനെ മാക്സിമം മോശപ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായിട്ടുണ്ട്. സത്യം പറഞ്ഞാൽ ഞാനിപ്പോൾ അതു ശ്രദ്ധിക്കാറില്ല. വല്ലാത്ത ഒരു മാനസികാവസ്ഥയിലുള്ള ആളുകൾ ചെയ്യുന്ന ഒരു ക്രൂരതയാണത്. എന്തോ ഒരു എൻജോയ്മെന്റ്, സാഡിസം. നമ്മൾ അതു നോക്കില്ല. പടം ഇറങ്ങിക്കഴിഞ്ഞല്ലോ. ആളുകൾ തീരുമാനിക്കട്ടെ എന്നു വിചാരിക്കും. ഫ്രസ്ട്രേഷൻ എന്നു പറയുന്നത് ഒരു മാനസികരോഗമാണ്. നമുക്ക് ഒന്നും ചെയ്യാനാവില്ല. ഇതൊക്കെ ആദ്യത്തെ ഒരാഴ്ചത്തേക്ക്. ഒരു കൊല്ലം മുന്‍പു വരേയ്ക്കും ആളുകൾ ഇതൊക്കെ വിശ്വസിച്ചിരുന്നു. ഇപ്പോൾ വലിയ ഒരു ഭൂരിപക്ഷം അതു വിശ്വസിച്ചു പോകാതിരിക്കുന്നില്ല. ഇപ്പോൾ ആളുകൾ മനപ്പൂർവം ചെയ്യുന്നതാണെന്ന തോന്നൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ആരുടെ പടം ആയാലും. ഫ്രസ്ട്രേറ്റഡ് ആയ കുറേ ആളുകൾ ആദ്യസമയം സോഷ്യൽമീഡിയയിലൂടെ തെറി വിളിക്കുന്പോൾ എനിക്കറിയാം മൂന്നോ നാലോ ദിവസം കഴിയുന്പോൾ ഇതു മാറിമറിയാൻ പോവുകയാണെന്ന്. ഞാനിന്നലെ ഓഡിയൻസിനൊപ്പം സിനിമ കണ്ടു. ഓഡിയൻസിനൊപ്പം സിനിമ കാണുന്പോൾ അതിന്റെ പൾസ്, ഒരു മാസ്റ്റർ വേവ് നമുക്കു മനസിലാവും. നല്ല സിനിമകൾ എന്നു വന്നാലും എത്ര തിരക്കിനിടെ വന്നാലും കൈനീട്ടി സ്വീകരിക്കുന്നവരാണു മലയാളികളെന്ന് എനിക്കറിയാം. അനാവശ്യമായ ഒരു സമരാഭാസത്തിലൂടെ ഒരു മാസം കളഞ്ഞു നമ്മുടെ മുന്പിൽ. ക്രിസ്മസ് എന്ന വലിയ അവധിക്കാലം നമുക്കു നഷ്ടമായിപ്പോയി. വാസ്തവത്തിൽ ആ നഷ്ടം പ്രേക്ഷകർക്കു മാത്രമാണ്. കാരണം അവർക്കു ഫ്രീയായി കാണാൻ കിട്ടുന്ന സന്ദർഭങ്ങളിൽ ഫ്രീയായിട്ടു കാണാൻ പറ്റാതെയായി. പക്ഷേ, അവർ കാണണമെന്നു വിചാരിച്ച സിനിമകൾ അവർ കാണാതെ പോകുന്നില്ല. പ്രേക്ഷകർ കാണാൻ വന്നു എന്നുള്ളതാണ് ഏറ്റവും വലിയ സക്സസ്. ഈ കാലഘട്ടത്തിനിണങ്ങിയ ഒരു സത്യൻ അന്തിക്കാട് ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ... തീർച്ചയായും. ഞാനെപ്പോഴും ഒരു സിനിമ കഴിഞ്ഞ് ഒരു ചെറിയ ഗ്യാപ്പിനുശേഷം പടം ചെയ്യുന്ന ഒരാളാണ്. അതായത്, ഫുൾടൈം ഒരു സിനിമക്കാരനല്ല. കൂടുതൽ സമയവും പ്രേക്ഷകനായിട്ടാണിരിക്കുന്നത്. വാസ്തവത്തിൽ ഞാൻ കേരളത്തിലെ ഓരോ പ്രേക്ഷകന്റെയും ഒരു പ്രതിനിധി കൂടിയാണ്. അതുകൊണ്ടാണെന്നു തോന്നുന്നു എനിക്കു തലമുറയുടെ കൂടെ, കാലഘട്ടത്തിന്റെ കൂടെ സഞ്ചരിക്കാൻ പറ്റുന്നത്. അതുകൊണ്ടുതന്നെ ഓരോ സിനിമയെടുക്കുന്പോഴും ആ സമയത്തെ യുവതലമുറയുടെ മനസുംകൂടി അതിൽ ചേരുന്നുണ്ട്. പലരും നമ്മുടെ സിനിമകളെക്കുറിച്ചു പറയുന്നത് ഒരു ഇന്ത്യൻ പ്രണയകഥയായാലും ഇതായാലും ഒക്കെ തലമുറകൾ വ്യത്യാസമില്ലാതെ എല്ലാവരും ആസ്വദിക്കുന്നു എന്നാണ്. ഈ തലമുറയിലെ ചെറുപ്പക്കാരുടെ പ്രായത്തിലുള്ള മക്കൾ എനിക്കുണ്ട്. എന്റെ സുഹൃത്തുക്കളുടെ മക്കൾ എന്റെ മക്കളുടെ സുഹൃത്തുക്കളാണ്. ഇവരുടെയെല്ലാം ഉള്ളിന്റെയുള്ളിൽ റിയലായ സെന്റിമെന്റ്സും സ്നേഹവുമൊക്കെകിടക്കുന്നുണ്ട്. പക്ഷേ, നമ്മൾ അതു തിരിച്ചറിയാറില്ല. പഴയപോലെ ഒരു മകൻ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കാറില്ല, ഇപ്പോൾ. പക്ഷേ അവരുടെ ഉള്ളിൽ അതുണ്ട്. അതു തിരിച്ചറിയുന്നു എന്നുള്ളതാണ് ഈ സിനിമയുടെ ഒരു വിജയം. ന· മനസിലുള്ളവരുടെ കഥ ഒരിക്കലും അങ്ങനെ പരാജയപ്പെടാറില്ല. അച്ഛൻ - മകൻ റിലേഷൻഷിപ്പ് അല്ലെങ്കിൽ അമ്മ-മകൾ റിലേഷൻഷിപ്പ്.. എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഏരിയയാണ്. അത് ഒരിക്കലും ആവർത്തനമാകുന്നില്ല. കാരണം ഈ സിനിമ ഇറങ്ങിയ സമയം സോഷ്യൽമീഡിയയിൽ പെട്ടെന്നു പ്രചരിച്ച ഒരു സംഭവം ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ വിഷയവുമായി ഇതിനു സാമ്യം ഉണ്ടെന്നായിരുന്നു. അങ്ങനെയൊരു സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഇത്രയും സീനിയറായ ഞാനും ഇതിന്റെ സ്ക്രിപ്റ്റ് റൈറ്ററായ ഇക്ബാൽ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്റെ ഛായ വരാവുന്ന സിനിമ ചെയ്യാൻ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകൾ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയിൽ പകർത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം നമ്മൾ ചെയ്യില്ല. ഇതു റിലേഷൻഷിപ്പിന്റെ കഥയാണ്. ഇതു ഞാൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള റിലേഷൻഷിപ്പ്. അച്ചുവിന്റെ അമ്മയിൽ ഉർവശി- മീരാ ജാസ്മിൻ. അവിടെ അമ്മ-മകൾ റിലേഷൻഷിപ്പാണ്. മനസിനക്കരെയിൽ ഇന്നസെന്റും ജയറാമും അച്ഛൻ- മകൻ റിലേഷൻഷിപ്പാണല്ലോ. രസതന്ത്രത്തിൽ ഭരത് ഗോപിയും മോഹൻലാലും. ഇതൊക്കെ സ്നേഹമുള്ള അച്ഛന്റെയും സ്നേഹമുള്ള മക്കളുടെയും കഥയാണ്. അതിന്റെ വിവിധ തലങ്ങളിലൂടെയാണു നമ്മൾ യാത്ര ചെയ്യുന്നത്. അതല്ലാതെ, ഒരു സിനിമയിൽ ഒരച്ഛനും മകനും ഉണ്ടായിപ്പോയി എന്നുള്ളതുകൊണ്ട് ഇനി ലോകത്ത് അച്ഛൻ - മകൻ ബന്ധമുള്ള സിനിമ പാടില്ല എന്നു ചിന്തിക്കാനാവില്ലല്ലോ. ഇത്തരം പ്രചാരണങ്ങൾക്കു മറുപടി പറയാത്തത് അത് അർഥശൂന്യമാണ് എന്നുള്ളതുകൊണ്ടാണ്. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകർ സോഷ്യൽമീഡിയയിൽ ഇൻസ്റ്റന്റായി റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ്. ഞാൻ വിശ്വസിക്കുന്ന പ്രേക്ഷകരൊന്നും ഈ വിമർശകരല്ല. അതുകൊണ്ടാണല്ലോ ഈ സിനിമ കാണാൻ ഇത്രയും കൂടുതൽ ജനക്കൂട്ടം തിയറ്ററുകളിലേക്ക് എത്തുന്നത്. കുടുംബപ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുത്തുകഴിഞ്ഞല്ലോ... അതേ, ഫാമിലി ഏറ്റെടുത്തു. ഞാൻ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നതു ഫാമിലി ഓഡിയൻസിനെ തന്നെയാണ്. അതിനുവേണ്ടി ബോധപൂർവം ഒരു കഥയും കെട്ടിച്ചമയ്ക്കാറില്ല. എനിക്കിഷ്ടപ്പെട്ട സബ്ജക്ടുകൾ എങ്ങനെയോ അതിലേക്കു വന്നുചേരുകയാണു ചെയ്യുന്നത്. ഇത് ഒരു അഭിരുചിയാണ്. എന്റെ അഭിരുചി എന്നുപറയുന്നത് വൃത്തികേടില്ലാതെ കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് കാണാവുന്ന സിനിമ ചെയ്യാൻ സാധിക്കുക എന്നതാണ്. അതിൽനിന്ന് എന്തെങ്കിലുമൊരു സന്ദേശം ഓഡിയൻസിനു കിട്ടാറുണ്ട്. ജോമോന്റെ സുവിശേഷങ്ങൾ കാണുന്പോൾ പ്രത്യേകിച്ചും, തൃശൂരിലെ വ്യവസായികളായ കുടുംബങ്ങളിലുള്ളവർക്കു തോന്നും ഇത്തരം സിനിമകൾ മക്കൾ കൂടി കാണണമെന്ന്. ആദ്യദിവസം താൻ ഇതു കണ്ടിട്ടു പിന്നെ മക്കളെ കൂട്ടി പടം കാണാൻ പോയെന്ന് എന്നോടു ചിലർ പറഞ്ഞു. ഒരു തിരിച്ചറിവിനു വേണ്ടിയാണ് അത്. ഈ പടം ഫാമിലി ഏറ്റെടുക്കുന്നു എന്നു പറയുന്പോൾ നമ്മുടെ ചിന്തകൾ, സങ്കല്പങ്ങൾ ശരിയാണെന്നു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിജയം. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ പ്രമേയത്തിലേക്ക് എത്തിയത്... അടുത്ത സിനിമ എന്താണു ചെയ്യേണ്ടതെന്ന് ഞാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അതുപോലെ കഴിഞ്ഞ ഒരു സിനിമ ചെയ്ത ശേഷമുള്ള ഒരു ഗ്യാപ്പിലാണ് ഞാനും ഇക്ബാൽ കുറ്റിപ്പുറവും കൂടി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇക്ബാൽ ഒരു ഡോക്ടറാണ്, ദുബായിൽ വർക്ക് ചെയ്യുന്നയാളാണ്. വളരെ വ്യത്യസ്തയുള്ള ഒരു അച്ഛന്റെയും മകന്റെയും ആശയം തന്റെ പക്കലുണ്ടെന്ന് ഡോ. ഇക്ബാൽ കുറ്റിപ്പുറം പറഞ്ഞു. അച്ഛൻ എന്നാൽ തല നരച്ചു വലിയ പ്രായമുള്ളത് എന്നല്ല, എന്റെയും ഇക്ബാലിന്റെയും തലമുറയിലുള്ള ഒരച്ഛൻ. അങ്ങനെയാണ് മുകേഷിനെ ആലോചിച്ചത്. ഒരച്ഛന്റെയും മകന്റെയും റിലേഷൻഷിപ്പിനെക്കുറിച്ച് ആലോചിക്കാൻ തീരുമാനിച്ചു. തരക്കേടില്ലാതെ സന്പന്നമായ ഒരു കുടുംബത്തിലെ തലതെറിച്ച ഒരു ചെക്കൻ. അവനാണ് അച്ഛന്റെ കോടാലി. ഏറ്റവും മോശം മകൻ എന്നു വിചാരിച്ചിരുന്ന അവനിലാണ് ഏറ്റവും കൂടുതൽ സ്കിൽ ഉള്ളതെന്നും ഏറ്റവും കൂടുതൽ സ്നേഹം ഉള്ളതെന്നും അച്ഛൻ തിരിച്ചറിയുന്നു. അതായിരുന്നു ഇക്ബാൽ പറഞ്ഞ ആശയം. കേട്ടപ്പോൾത്തന്നെ അതു സിനിമയ്ക്കു നല്ല ഒരു എലമെന്റാണെന്നു തോന്നി. ഈ സിനിമയ്ക്ക് ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയെപ്പറ്റി പറയുന്നതിനെക്കാളും കൂടുതൽ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആരോപണം ഇന്നസെന്റും ഇന്നസെന്റിന്റെ അപ്പനും തമ്മിലുള്ള റിലേഷൻഷിപ്പാണ്. ഇവനാണ് തന്റെ ഏറ്റവും വലിയ കുരിശ് എന്നു തന്നെക്കുറിച്ച് അപ്പൻ പറയാറുള്ളതായി ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട്. കാരണം പഠിക്കില്ല, പക്ഷേ ചേട്ട·ാരൊക്കെ വക്കീലും ഡോക്ടറുമൊക്കെയാണ്. അന്തിമമായി ആ കുടുംബത്തിൽ ആരാണു മിടുക്കനെന്നുള്ളത് നമുക്കറിയാം. ഇന്നസെന്റാണ് ആ കുടുംബത്തിലെ മിടുക്കൻ. ഈ ഡോക്ടറായാലും വക്കീലായാലും അറിയപ്പെടുന്നത് ഇന്നസെന്റിന്റെ ചേട്ടൻ എന്ന രീതിയിലാണ്. അതൊക്കെ നമ്മുടെ കണ്ണിന്റെ മുന്‍പിലുള്ള സത്യങ്ങളാണ്. ഇങ്ങനെ ഒരച്ഛന്റെയും മകന്റെയും കഥ ചെയ്യാമെന്ന് ഇക്ബാൽ പറഞ്ഞപ്പോൾ നമ്മുടെ മനസ് ആ ഒരു രീതിയിൽ ചിന്തിക്കാൻ തുടങ്ങുകയും ഈ കഥയിലേക്ക് എത്തിപ്പെടുകയുമാണുണ്ടായത്. മമ്മൂട്ടിയെ നായകനാക്കി കനൽക്കാറ്റ്, അർഥം, കളിക്കളം, നന്പർ വണ്‍ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്. കിന്നാരം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്നിവയിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ. ജോമോന്റെ സുവിശേഷങ്ങളിൽ മകൻ ദുൽഖർ നായകൻ. അന്ന് അച്ഛൻ, ഇന്നു മകൻ. ദുൽഖറുമായുള്ള അനുഭവങ്ങൾ... ദുൽഖർ ശരിക്കും നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു ഞാൻ കാണുന്പോഴൊക്കെ. മമ്മൂട്ടിയുടെ വീട്ടിൽ പൊകുന്പോൾ അധികം സംസാരിക്കാൻ പോലും നിൽക്കാത്ത ഒരു കുട്ടിയായിരുന്നു ആദ്യമൊക്കെ. ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ദുൽഖറിന്റെയുള്ളിൽ ഇത്രയും നല്ല ഒരു അഭിനേതാവ് ഉണ്ട് എന്നുള്ളത്. സെക്കൻഡ് ഷോ എന്ന പടത്തിലൂടെ ദുൽഖർ വന്നപ്പോൾ ഒരിക്കലും മമ്മൂട്ടി ഒരു സ്റ്റെപ്പ് പോലും മകനെ നായകനാക്കാൻ ചെയ്തിട്ടില്ല എന്ന സത്യം നമുക്കറിയാം. ആദ്യചിത്രം മുതൽ ഞാൻ ദുൽഖറിനെ കൗതുകത്തോടുകൂടി കാണുകയാണ്. കാരണം ഒന്ന് എന്റെ സുഹൃത്തിന്റെ മകനാണ്. പിന്നെ ഒരു ആക്ടർ കടന്നുവരുന്നു. അത് എങ്ങനെയായിരിക്കും എന്നുള്ളത്. ഒരിക്കൽപ്പോലും മമ്മൂട്ടിയുടെ ആക്ടിംഗിന്റെ ഛായ അല്ലാത്തവിധത്തിൽ സ്വന്തമായി ഒരു ശൈലി കുറേ കൊച്ചു സിനിമകളിലൂടെ ഉണ്ടാക്കിയെടുത്തു എന്നുള്ളത് എന്നെ അതിശയിപ്പിച്ചു. ചാർലിയും കലിയും കമ്മട്ടിപ്പാടവും ബാംഗളൂർ ഡെയ്സും ഒക്കെ കണ്ടപ്പോൾ സ്പാർക്കുള്ള ഒരു നടനെ അഭിനയിപ്പിക്കാൻ കൊതിതോന്നും ഒരു ഡയറക്ടർക്ക്. അതിന്റെ വാണിജ്യവിജയത്തിനേക്കാൾ കൂടുതൽ കൊതിപ്പിച്ചത് അയാളുടെ പെർഫോമൻസ്, അയാളുടെ പ്രസന്റേഷൻ എന്നിവയൊക്കെയാണ്. ഫഹദ് ഫാസിലിനെ ഞാൻ ഇന്ത്യൻ പ്രണയകഥയിൽ ഉപയോഗിച്ചതും അങ്ങനെയായിരുന്നു. പുതിയ തലമുറയിലെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്നെ മോഹിപ്പിച്ച നടനാണ് ദുൽഖർ. ഇങ്ങനെ ഒരു വിഷയം ചെയ്യാമെന്നു പറഞ്ഞപ്പോൾ തനിക്കു കഥയൊന്നും കേൾക്കേണ്ട, താൻ റെഡിയാണെന്നു ദുൽഖർ എന്നോടു പറഞ്ഞു. ദുൽഖർ എന്റെ പഴയ സിനിമകളുടെ വലിയ ഒരു പ്രേക്ഷകനാണ്, ആരാധകനാണ്, ആസ്വദിക്കാറുള്ള ആളാണ് എന്നൊക്കെ പിന്നീടാണ് എനിക്കു മനസിലായത്. എന്റെ സിനിമകളിലെ പല ഡയലോഗുകളും ദുൽഖറിനു കാണാപ്പാഠമാണ്. പൊ·ുട്ടയിടുന്ന താറിവിലെയും കളിക്കളത്തിലെയുമൊക്കെ. അങ്ങനെ എന്റെ സിനിമകൾ വാച്ച് ചെയ്യുന്ന ആളായതുകൊണ്ടുകൂടിയായിരിക്കാം, എന്നിലുള്ള വിശ്വാസം കൊണ്ടായിരിക്കാം വാസ്തവം പറഞ്ഞാൽ ഡീറ്റയിൽഡ് ആയ സ്റ്റോറി പോലും കേൾക്കാതെ ദുൽഖർ സമ്മതിച്ചത്. ഷൂട്ടിംഗിനു തലേദിവസമാണു സ്ക്രിപ്റ്റ് പറഞ്ഞുകൊടുക്കുന്നത്. മമ്മൂട്ടിയെയും മമ്മൂട്ടിയുടെ മകനെയും അഭിനയിപ്പിക്കാൻ സാധിച്ചു എന്നുള്ളത് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ വലിയ ഒരു ഭാഗ്യമാണ്. ഞാൻ സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു ജനിച്ച കുട്ടിയാണു ദുൽഖർ. എന്റെ കുറച്ചു സിനിമകളിൽ മാത്രമാണ് മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുള്ളതെങ്കിലും ഫോണിൽ ഏറ്റവുമധികം സംസാരിക്കാറുള്ളതു ഞാനും മമ്മൂട്ടിയുമാണ്. ദുൽഖറുമായി കോണ്ടാക്റ്റ് ചെയ്യാൻ തുടങ്ങിയത് ഈ പടത്തിൽ അഭിനയിക്കാൻ വന്നതിനുശേഷമാണ്. പൊതുവെ ഷൈ ആണ്. ആളുകളുമായി സൗഹൃദം പുതുക്കാൻ വേണ്ടി സൗഹൃദം ഉണ്ടാക്കിവയ്ക്കുന്ന ഒരാളല്ല. എന്റെ മക്കളുമായി വലിയ കൂട്ടാണു ദുൽഖർ. ദുൽഖറിന്റെ എല്ലാം പോസിറ്റീവായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ദുൽഖറിന്റെ കാരക്ടർ, ദുൽഖറിന്റെ പെരുമാറ്റം, സഹകരണം.. ആറു മണിക്കു വേണമെങ്കിൽ ആറു മണിക്കു റെഡിയാണ്, എത്ര നേരം ഷൂട്ട് ചെയ്താലും വിരോധമില്ല. സിനിമ എന്നത് ഒരു പാഷനായി ദുൽഖറിന്റെ ഉള്ളിൽ കിടക്കുന്നു. ദുൽഖർ സൽമാൻ എന്ന വ്യക്തി സിനിമാനടനാകാൻ ജനിച്ച ഒരാളാണ് എന്ന് നാലു ദിവസത്തെ ഷൂട്ടിംഗിനു ശേഷം ഞാൻ മമ്മൂട്ടിയെ വിളിച്ചുപറഞ്ഞു. ഒരു ആക്ടർ ഉള്ളിലുള്ള ആളാണ്. തലേദിവസം തന്നെ സീൻ പഠിച്ചുവച്ചിരിക്കും. സെറ്റിൽ വന്നുകഴിഞ്ഞാൽ ഒരിക്കൽപോലും പ്രോംപ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. അതു വളരെ ഭംഗിയായി, അനായാസമായി ദുൽഖർ പ്രസന്റ് ചെയ്യും. കാമറയുടെ മുന്പിൽ നന്നായി പെരുമാറാൻ സാധിക്കുക എന്നുള്ളതാണ് ഒരു നടന്റെ ഏറ്റവും വലിയ കഴിവെന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ നമ്മൾ മോഹൻലാലിനെ ഇപ്പോഴും ആരാധിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്‍േറതായ ഒരു ശൈലി ഉണ്ടാക്കിയെടുത്തതിലും സിനിമയോടുള്ള കമിറ്റ്മെന്റിലുമാണ് എനിക്ക് അദ്ദേഹത്തോടു ബഹുമാനവും ഇഷ്ടവും തോന്നിപ്പിച്ചത്. സിനിമയോടുള്ള കമിറ്റ്മെന്റ്. എത്ര കഷ്ടപ്പെടാനും മോഹൻലാൽ റെഡിയാണ്. മോഹൻലാലിന്റെ ഹിറ്റ് പടങ്ങളിൽ വന്ന ചില സന്പ്രദായങ്ങൾ ഇപ്പോൾ ദുൽഖറിന്റേതായ രീതിയിൽ ജോമോനിലും കാണാനാകുന്നു... ഞാൻ മോഹൻലാലുമായി താരതമ്യം ചെയ്യുന്നില്ല. ഇതിന്റെ തിരക്കഥ പ്ലാൻ ചെയ്യുന്പോൾ ആദ്യംതന്നെ ദുൽഖറിനെ ഒരു സൂപ്പർ ഹീറോ എന്ന നിലയിൽ കൊണ്ടുവരികയല്ല ചെയ്തത്. മറ്റെല്ലാ കാരക്ടേഴ്സിനെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ വളരെ സാധാരണരീതിയിലാണ് ദുൽഖറിന്റെ ഇൻട്രഡക്ഷൻ പോലും. ആദ്യം ദുൽഖറിനെ വളരെ സാധാരണരീതിയിൽ പരിചയപ്പെടുത്തി. കഥയുടെ കോണ്‍സൻട്രേഷൻ ദുൽഖറിലേക്കു പോകാൻ തുടങ്ങുന്ന ആദ്യത്തെ സീക്വൻസാണ് ബസ്. അതുമുതൽ ഓഡിയൻസ് പടം ഏറ്റെടുത്തു. ഞങ്ങൾ എന്ത് ഉദ്ദേശിച്ചുവോ അതു വിജയിച്ചു. ബസ് തൊട്ടാണ് ദുൽഖറിലേക്കു കഥ ഫോക്കസ് ചെയ്യപ്പെടുന്നത്. ഹ്യൂമറിലൂടെയാണ് അതു കൊണ്ടുവന്നിട്ടുള്ളത്. മോഹൻലാലും ജനങ്ങളുടെ ഉള്ളിലേക്കു കയറിയതു ശുദ്ധമായ നർമത്തിലൂടെയാണ്. എന്റെയും ഫാസിലിന്റെയും പ്രിയദർശന്റെയുമൊക്കെ പടങ്ങളിലൂടെയാണ് മോഹൻലാൽ ആളുകളുടെ ഉള്ളിലേക്കു കയറിയത്. നോക്കെത്താ ദൂരത്തു കണ്ണുംനട്ട് പോലെ അക്കാലത്തെ സിനിമകളിലെ തമാശകളിലൂടെയാണ് മോഹൻലാൽ എന്ന നടൻ ജനങ്ങളുടെ ഉള്ളിലേക്കു കയറിയത്. അതേ സന്പ്രദായമാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. അച്ഛനും മകനും തമ്മിലുള്ള റിലേഷൻഷിപ്പിൽ അതിർത്തിയില്ലാത്ത സൗഹൃദമുണ്ട്. അവർ രണ്ടുപേരും നടക്കാൻ പോകുന്പോൾ പെണ്‍കുട്ടികളെ കാണുന്നതും പഞ്ചാര വർത്തമാനം പറയുന്നതും അച്ഛന്റെ പഴയ സഹപാഠി വന്നു സംസാരിക്കുന്പോൾ ഇവർ തമ്മിലുള്ള സംസാരവുമൊക്കെ ഒരച്ഛൻ - മകൻ സംസാരം എന്നതിനപ്പുറം സുഹൃത്തുക്കൾ തമ്മിലുള്ള സംസാരമായി മാറുന്നുണ്ട്. ഇവനെ ചീത്ത പറയുന്പോഴും താഴെയുള്ള മകനോടുള്ള ഒരു പ്രത്യേക വാത്സല്യം വിൻസെന്റ് എന്ന കഥാപാത്രത്തിലുണ്ടെന്നു നമുക്കു മനസിലാകും. സ്റ്റിൽ ഐ ലവ് യു എന്നു പറഞ്ഞു മകൻ പോകുന്പോൾ അച്ഛൻ റാസ്കൽ എന്നു പറയുന്ന സീനിലൊക്കെ. മോഹൻലാലിന്റെ കഥാപാത്രങ്ങളെ ജനങ്ങളിലേക്ക് എത്തിച്ച ആ പാറ്റേണിലൂടെയാണ് ജോമാനും കൊണ്ടുവന്നിട്ടുള്ളത്. മുകേഷ്- ദുൽഖർ കോംബിനേഷനും ഏറെ അംഗീകരിക്കപ്പെട്ടുവല്ലോ...? എപ്പോഴും സിനിമയുടെ വിജയഘടകങ്ങളിലൊന്നാണ് കോംബിനേഷനുകൾ. മോഹൻലാൽ - ശ്രീനിവാസൻ ഒരു സക്സസ്ഫുൾ കോംബിനേഷൻ ആയിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സ·നസുള്ളവർക്കു സമാധാനം...തുടങ്ങിയ ചിത്രങ്ങളിൽ. അതുപോലെ മോഹൻലാലും ജഗതി ശ്രീകുമാറും കിലുക്കം പോലെയുള്ള ചിത്രങ്ങളിൽ. അച്ചുവിന്റെ അമ്മയിൽ ഉർവശിയും മീര ജാസ്മിനും. കൗതുകമുള്ള കോംബിനേഷനുകൾ സിനിമയുടെ വിജയത്തിന്റെ ഒരു ഫോർമുലയാണ്. ഫഹദ് ഫാസിലും അമല പോളും വ്യത്യസ്തയുള്ള ഒരു കോംബിനേഷനാണ്. അതു നായകനും നായികയുമാവാം. ചേട്ടനും അനിയനുമാവാം. സുഹൃത്തുക്കളാവാം. ഈ സിനിമയിൽ അത് അച്ഛൻ- മകൻ കോംബിനേഷൻ. മുകേഷും ദുൽഖറും വന്നപ്പോൾ അതു സക്സസ് ആകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പായിരുന്നു. മുകേഷ് അപാര ടൈമിംഗ് ഉള്ള നടനാണ്. വളരെ നർമബോധമുള്ള, ശരീരം കൊണ്ടും ശബ്ദം കൊണ്ടും വളരെപ്പെട്ടന്ന് വികാരങ്ങൾ പ്രകടിപ്പിക്കുന്ന നടനാണ്. ടൈമിംഗിന്റെ ആശാനാണ്. ദുൽഖറാണെങ്കിൽ സ്വാഭാവികമായ അഭിനയത്തിന്റെ വക്താവാണ്. ഈ രണ്ടുപേരുടെയും കോംബിനേഷൻ സക്സസ് ആകുമെന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. ആ കോംബിനേഷൻ സിനിമയുടെ വിജയത്തിനു വലിയ ഗുണം ചെയ്തിട്ടുണ്ട്. നഗരത്തിലെ ഒരു അപൂർണപ്രണയവും സഫലമാകുന്ന ഒരു നാടൻപ്രണയവുമുണ്ട് ഈ സിനിമയിൽ... ജോമോന്റെ ചപലമായ ചിന്തകളിൽ നിന്നാണ് ആദ്യത്തെ പ്രണയം. വെറും കൗതുകത്തിനപ്പുരം അതിനു വളരെ വലിയ ഡെപ്ത്തില്ല. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു പറയുന്ന രീതിയിൽ ഇന്നത്തെ ചെറുപ്പക്കാരുടെ ഒരഭിനിവേശമാണ് ആ പ്രണയം. അതു ഉള്ളിലേക്ക് ഡീപ്പ് ആയി കയറിവരുന്നതും സിറ്റ്വേഷനുകളിലൂടെ വികസിക്കുന്നതും ആയിരുന്നില്ല. അത്തരം പ്രണയങ്ങളാണു ചെറുപ്പക്കാരുടെ ഇടയിൽ കൂടുതലും ഉണ്ടാകുന്നത്. അതു പ്രണയിക്കാൻ വേണ്ടിത്തന്നെ പ്രണയിക്കുന്നതാണ്. ഉപരിപ്ലവമായ പ്രണയമാണ്. രണ്ടാമത്തേത് അങ്ങനെയല്ല. റിയൽ പ്രണയം നമ്മുടെ ഉള്ളിലേക്ക് എത്തുന്നതു പ്രണയമായിട്ടല്ല. ഒരു വ്യക്തി നമ്മുടെ ജീവിതത്തിൽ വളരെ പ്രിയപ്പെട്ട ഒരാളായി മാറുന്നു. നമ്മൾ അതു പ്രണയമാണെന്നു തിരിച്ചറിയുന്നതു ചിലപ്പോൾ വളരെ ലേറ്റായിട്ടാവും. അതാണു നിത്യജീവിതത്തിലെ റിയൽ പ്രണയം. ഒരു പെണ്‍കുട്ടി അല്ലെങ്കിൽ ഒരു ആണ്‍കുട്ടി നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരാളായി പലപല സംഭവങ്ങളിലൂടെ കയറിവരികയും അതു പ്രണയമാണെന്നു അവസാനം തിരിച്ചറിയുകയും ചെയ്യുന്ന ഒരു രീതി. അതാണു സെക്കൻഡ് ഹാഫിൽ ഐശ്വര്യയും ദുൽഖറിന്റെയും കഥാപാത്രങ്ങൾക്കിടയിൽ വരുന്നത്. അവർ തമ്മിലുള്ള സീനുകളിൽ ഒരിക്കലും പ്രണയം ഞാൻ കണ്‍വേ ചെയ്തിട്ടില്ല. ഡീപ്പായിട്ടുള്ള ഒരു സൗഹൃദം മാത്രമേയുള്ളു. ചില ലുക്കിൽ, പാട്ടിലെ ചില നോട്ടങ്ങളിൽ മാത്രമാണ് ജോമോന്റെ മനസിലുള്ള പ്രണയം കുറച്ചു സൂചിപ്പിച്ചിട്ടുള്ളത്. മറ്റേ പ്രണയം അങ്ങനെയല്ല. അവളെ വീഴ്ത്താനായി അവൻ പോകുന്നു. അവൾ സുന്ദരിയാമെന്നു പറയുന്നു. അത്തരം ചപലമായ കുട്ടിത്തമുള്ളതാണ് ആദ്യത്തെ പ്രണയം. മറ്റേത് ജീവിതസാഹചര്യങ്ങളിൽ നിന്ന് കുടുംബത്തിനു വേണ്ടി ഏറെ കഷ്ടപ്പെടുന്ന തീവ്രത അനുഭവിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ ജീവിതത്തിലുള്ള ഒരു സത്യസന്ധത അവനിൽ ഉണർത്തുന്ന പ്രണയമാണ് അത്. അവളുടെ ഒരു കംപാനിയൻഷിപ്പ് അവന് എനർജി കൊടുക്കുന്നുണ്ട്. അവളാണ് ബിസിനസ് ചെയ്യുന്പോൾ അവനെ ഇൻസ്പയർ ചെയ്യുന്നത്. ആ സൗഹൃദം പ്രണയമായി രൂപാന്തരപ്പെടുന്നത് അവസാനം മാത്രമാണ്. അതിനർഥം അതു ലോംഗ് ലൈഫുള്ള പ്രണയം എന്നാണ്. ഒന്ന് ഉപരിപ്ലവമായ പ്രേമമാണ്. മറ്റേത് മനസിന്റെ ആഴത്തിൽ നിന്നുവരുന്ന പ്രണയമാണ്. അനുപമയിലേക്കും ഐശ്വര്യയിലേക്കും എത്തിയത്... അനുപമയിലേക്കു വളരെ പെട്ടെന്നാണ് എത്തിയത്. കാരണം പ്രേമം എന്ന സിനിമയിലെ കുറച്ചു ചെറുപ്പക്കാരെ കൊതിപ്പിച്ച പെണ്‍കുട്ടിയാണ് അനുപമ. പ്രേമം എന്ന സിനിമ തന്നെയാണ് എന്നെ അനുപമയിലേക്ക് എത്തിച്ചത്. അല്ലാതെ എനിക്ക് അനുപമയെ പരിചയമില്ലായിരുന്നു. കുറച്ചു സീനുകളേ ഉണ്ടായിരുന്നുവെങ്കിലും അവളുടെ ചിരിയും നടത്തവും കൗമാരക്കാരെ പ്രത്യേകിച്ചും അല്ലെങ്കിൽ, കൗമാരം കടന്നു യുവത്വത്തിലേക്കു കടക്കുന്ന ചെറുപ്പക്കാരിൽ ഒരുപാട് ഇഷ്ടം തോന്നിച്ച സിനിമയായിരുന്നു പ്രേമം. പ്രേമത്തിലെ ആ ഇമേജ് തന്നെയാണ് അനുപമയെ എന്റെ ചിത്രത്തിലേക്കു കാസ്റ്റ് ചെയ്യാനുണ്ടായ ആദ്യത്തെ കാരണം. പിന്നെ അനുപമയുടെ ചിരി, നടത്തം, പിന്നെ അനുപമ ചെയ്ത സിനിമയിൽ കാണുന്നവർക്കൊക്കെ അവളോടു പ്രണയം തോന്നുന്ന വിധത്തിലുള്ള ആ കാരക്ടർ. അത്തരം ഒരു നിഷ്കളങ്കത ആ കുട്ടിയുടെമുഖത്തുണ്ട്. അവളുടെ മുഖത്തിന്റെ നിഷ്കളങ്കത. വിടർന്നുവരുന്ന പൂവിന്റെ മൃദുലതയുള്ള രൂപലാവണ്യമാണ് അനുപമയ്ക്കുള്ളത്. പിന്നെ നിഷ്കളങ്കമായ ചിരി. ആ കാരക്ടറിന്റെ ഉള്ളിലും ഒരു നിഷ്കളങ്കതയുണ്ട്. അമ്മ വലിയ ബിസിനസുകാരിയാണെങ്കിലും കാതറിൻ നിഷ്കളങ്കയായ പെണ്‍കുട്ടിയാണ്. ഒരിക്കലും അവൾ അതിരുകൾ കടക്കുന്നില്ല. അനുപമയുടെ രൂപവും പ്രേമത്തിനുശേഷം മറ്റു സിനിമകളിൽ അനുപമ വരാത്തതുകൊണ്ടുള്ള ഫ്രഷ്നസും ഗുണം ചെയ്തിട്ടുണ്ട്. പ്രേമത്തിനുശേഷം ഈ സിനിമയിലാണ് അനുപമയെ കാണുന്നത്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്പോൾത്തന്നെ ഇവളുടെ മുഖമാണു വന്നത്. മേരി എന്നു തന്നെയാണ് ആദ്യം ഞങ്ങൾ തിരക്കഥയിൽ എഴുതിത്തുടങ്ങിയതും. ജോമോൻ മേരിയെ കാണാൻ പോയി എന്നുംമറ്റും. ഐശ്വര്യ രാജേഷിലേക്ക് എത്തിയത് ഒരുപാടു ബുദ്ധിമുട്ടിയാണ്. കുറച്ചേ ഉള്ളൂ എങ്കിലും അതു വളരെ സത്യസന്ധമായി ചെയ്യേണ്ട ഒരു റോൾ ആണ്. കുറേ പുതുമുഖങ്ങളെ നോക്കി. അന്യഭാഷക്കാർ അധികം വേണ്ടെന്നുതോന്നി. പക്ഷേ, തമിഴിന്റെ കൾച്ചർ ഉള്ള, അന്യനാടുമായി ബന്ധമുണ്ടെന്നു തോന്നുന്ന അപ്പിയറൻസുള്ള പെണ്‍കുട്ടിയെ ആണു വേണ്ടിയിരുന്നത്. തമിഴിന്റെ ഒരു ചെറിയ ഛായ ഫീൽ ചെയ്യണം. നമ്മൾ നോക്കിയ കുട്ടികളിലൊന്നും അതു പൂർണമായി എത്തിയില്ല. ദുൽഖറിന്റെ പെയറായി സാധാരണ ഒരാളെയല്ല കാസ്റ്റ് ചെയ്യേണ്ടത് എന്നു തോന്നി. റിയൽ ലൈഫിലുള്ള ഒരു പെണ്‍കുട്ടി എന്നു പറയുന്പോൾ ആ സൗന്ദര്യത്തിന് ഒരു പരിധി ഉണ്ടാകുമല്ലോ. തമന്ന പോലെ, തൃഷ പോലെ ഒരു പോളിഷ്ഡ് സൗന്ദര്യമല്ലാതെ ഡൗണ്‍ ടു എർത്തായിട്ടുള്ള ഒരു രൂപത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് കാക്കമുട്ടൈയിലെ നായികയെ ഫിക്സ് ചെയ്യാം എന്നു തീരുമാനിച്ചത്. മലയാളികളെ ഏറെ ആകർഷിച്ച ചിത്രമാണ് കാക്കമുട്ടൈ എന്ന തമിഴ്പടം. അതിൽ രണ്ടു കുട്ടികളുടെ അമ്മയായി ഐശ്വര്യ രാജേഷ് വളരെ നന്നായി വളരെ സ്വാഭാവികമായി അഭിനയിച്ചിട്ടുണ്ടായിരുന്നു. തമിഴും മലയാളവുമൊക്കെ സംസാരിക്കുന്ന ആർട്ടിസ്റ്റ് ആയിരുന്നു. ഇതിലെ റോളും ഐശ്വര്യ വളരെ ഈസിയായി ചെയ്തു. പെരുമാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോബാലയെക്കുറിച്ച്... തമിഴിലെ വളരെ പ്രശസ്തനായ ഡയറക്ടറായിരുന്നു മനോബാല. 45 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത്, വിജയകാന്ത് തുടങ്ങി തമിഴിലെ സൂപ്പർ സ്റ്റാറുകളെ വച്ചു പടങ്ങൾ സംവിധാനം ചെയ്തയാളാണ്. രജനീകാന്തിന്റെ ആദ്യകാല പടമായ ഉൗർകാവലൻ, വിജയകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം എൻ പൊണ്ടാട്ടി എനിക്കു മട്ടുംതാൻ എന്നിവയൊക്കെ ഡയറക്ട് ചെയ്തതു മനോബാലയാണ്. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്നു. കുറേ വർഷങ്ങളായി അദ്ദേഹം അഭിനയിക്കുന്നു. മലയാളത്തിൽ രഞ്ജിപണിക്കർ, ബാലചന്ദ്രമേനോൻ തുടങ്ങിയവർ ആക്ടേഴ്സായി മാറിയതുപോലെ തമിഴിൽ ആക്ടറായി മാറിയ ഡയറക്ടറാണു മനോബാല. അദ്ദേഹത്തിന്റെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. എനിക്കു വളരെ ഇഷ്ടപ്പെട്ട ആക്ടറാണ്. തമിഴിലെ നടന്മാരുടെ ബഹളങ്ങളില്ലാതെ അണ്ടർപ്ലേ ചെയ്യുന്ന ഒരാളാണ് മനോബാല. വളരെ സോഫ്റ്റായി സംസാരിക്കും. ഒരിക്കലും ഓവറാകാതെ തന്‍േറതായ സ്റ്റൈലിൽ ചെയ്യുന്ന ഒരു ആക്ടർ. വളരെ പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന, അതിലൂടെ അപാരമായ ഹ്യൂമറസായി പ്രസന്റ് ചെയ്യുന്ന ഒരാൾ. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം പല തമിഴ് സിനിമകളിലും കണ്ടിട്ട് എൻജോയ് ചെയ്തിട്ടുണ്ട് ഞാൻ. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. ഇന്റലിജന്റായ ആളുകൾക്കേ നല്ല റൈറ്റേഴ്സാകാൻ പറ്റുകയുള്ളൂ. അദ്ദേഹം അത്തരത്തിലുള്ള ഒരാളാണ്. അഭിയും ഞാനും എന്ന പടം കാണുന്പോഴൊക്കെ അത് അറിയാം. തമിഴിലെ നല്ല ഡയറക്ടേഴ്സിന്റെ പല പടങ്ങളിലും മനോബാല സജീവസാന്നിധ്യമാണ്. ഇപ്പോൾ പുതിയ ഒരു പടം പ്രൊഡ്യൂസ് ചെയ്തുകൊണ്ടിരിക്കുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്റെ സിനിമകൾ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണാറുള്ള ആളാമെന്ന് അദ്ദേഹം ജയറാമിനൊടൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ളതുകൊണ്ടുമാത്രം ഡേറ്റ് ഉണ്ടാക്കി വന്നതാണ് മനോബാല. വാസ്തവത്തിൽ ഫ്രീ ആയ ഒരാളല്ല. തമിഴ്നാട്ടിൽ ഈ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അവിടെ ദുൽഖർ സൽമാനു കുറേ ഫാൻസുണ്ട്. അവിടെ മനോബാലയുടെ സാന്നിധ്യം സിനിമയ്ക്കു വലിയ പ്ലസ് പോയന്റായി മാറിയിട്ടുണ്ടെന്നാണു പറയുന്നത്. ദുൽഖർ- ജേക്കബ് ഗ്രിഗറി കോംബിനേഷൻ വർക്കൗട്ട് ആയല്ലോ....? കാസ്റ്റിംഗ് എന്നത് സിനിമയുടെ ജീവനാഡിയാണ്. എന്റെ മകനും ഈ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറുമായ അഖിൽ സത്യനാണ് ഈ സിനിമയുടെ കാസ്റ്റിംഗ് കൈകാര്യം ചെയ്തത്. തിരക്കഥ വായിച്ചശേഷം ഓരോ കഥാപാത്രത്തിനും രണ്ടു മുന്നു പേരെ നിർദേശിച്ചു. അതിൽ നിന്ന് ഒരാളെ ഞാൻ സെലക്ട് ചെയ്യുകയായിരുന്നു. ദുൽഖറും ഗ്രിഗറിയും തമ്മിലുള്ള കെമിസ്ട്രി എബിസിഡി മുതൽ വർക്കൗട്ട് ആകുന്നതാണല്ലോ. അതിനപ്പുറം റിയൽ ലൈഫിലും ഇവർ നല്ല സുഹൃത്തുക്കളാണ്. സ്വാഭാവികമായും ആ സൗഹൃദം, ആ കെമിസ്ട്രി സിനിമയിലും വർക്കൗട്ടാവും. ഞാൻ കണ്ടിട്ടുള്ളതിൽ വളരെ ജെന്റിൽമാനാണു ഗ്രിഗറി. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല. ഒരു സ്ഥലത്ത് ഒരു പേപ്പർ ചുരുണ്ടു കിടക്കുന്നുണ്ടെങ്കിൽ അതെടുത്തു വേസ്റ്റ് ബോക്സിൽ കൊണ്ടിടും. അങ്ങനെ സ്വന്തം ജീവിതത്തിൽ ഒരുപാടു വൃത്തിയും കൃത്യതയും സൂക്ഷിക്കുന്ന നല്ല ഒരു മനുഷ്യനാണ്. അതുകൂടെ നമ്മളെ ആകർഷിക്കുമല്ലോ. ഒരു നല്ല നടനായതുകൊണ്ടുമാത്രം പോരല്ലോ. ഒരു നല്ല നടൻ നല്ല മനുഷ്യനും കൂടി ആയിരിക്കണം. ഗ്രിഗറിയുടെ സീനുകളൊക്കെ ഹ്യൂമറിനുവേണ്ടി തല്ലിപ്പഴുപ്പിച്ച സീനുകളല്ല. അതൊക്കെ റിയൽ കാരക്ടറാണ്. തന്നെ മുഷ്താഖ് ചതിക്കുന്പൊഴും അത് വില്ലത്തരമല്ലെന്നും ഇഡിയോട്ടിസമാണെന്നും ജോമോൻ മനസിലാക്കുന്നു. തന്നേക്കാൾ ഇഡിയറ്റായ ഒരാളെ താൻ കണ്ണടച്ചു വിശ്വസിച്ചുപോയി എന്നാണ് ജോമോൻ അപ്പനോടു പറയുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ആകർഷണങ്ങളിലൊന്ന് പാട്ടുകളാണല്ലോ... മെലോഡിയസായ പാട്ടുകൾ വേണമെന്നാണ് എപ്പോഴും ഞാൻ ചിന്തിക്കുന്നത്. നമ്മുടെ സമകാലിക സിനിമകളിൽ പാട്ടുകൾ പലപ്പോഴും പശ്ചാത്തല സാന്നിധ്യമായി മാത്രം മാറുന്ന ഒരവസ്ഥയുണ്ട്. സിനിമ കാണുന്നുവെങ്കിലും അതിലെ പാട്ടുകൾ പലപ്പോഴും നമുക്ക് ഓർമ കിട്ടാറില്ല. ഓലഞ്ഞാലിക്കുരുവീ, മലരേ, ആലുവാപ്പുഴയുടെ തീരത്ത്.. തുടങ്ങിയവയാണ് അടുത്തകാലത്ത് ഓർമയിൽ നിൽക്കുന്ന പാട്ടുകൾ. പാട്ടുകൾ ഹിറ്റാകണമെന്ന് എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. നല്ല സോംഗ്സ് ഉണ്ടാകണമെന്നാണു ഞാൻ വിദ്യാസാഗറിനോടു പറഞ്ഞത്. സിറ്റ്വേഷനും പിക്ചറൈസേഷനുമൊക്കെ ഞാൻ നോക്കിക്കോളാം. തിയറ്ററിനു പുറത്തും നമുക്കു പാടാൻ തോന്നുന്ന, കേൾക്കാൻ തോന്നുന്ന പാട്ടുകൾ ഉണ്ടാകണം- ഞാൻ പറഞ്ഞു. അദ്ദേഹം ജനുവിനായ ഒരു മനുഷ്യനാണ്. നോക്കി നോക്കി നിന്നു... എന്ന പാട്ട് റഫീക് അഹമ്മദ് എഴുതിയ ശേഷമാണ് വിദ്യാസാഗർ അതിന് ഈണം നല്‍കിയത്. ഫോക്ക് ടച്ചുള്ള ഒരു പ്രണയഗാനം വേണമെന്നാണ് റഫീക് അഹമ്മദിനോടു ഞാൻ പറഞ്ഞത്. അവർപോലുമറിയാതെ അവരുടെ മനസിൽ പ്രണയം വിടരുന്നു. അതാണു ഞാൻ പറഞ്ഞ സിറ്റ്വേഷൻ. അങ്ങനെയാണ് നോക്കി നോക്കി നോക്കി നിന്നു മന്താരപ്പൂവിരിയണതെങ്ങനാണെന്ന്.. എന്ന പാട്ടുണ്ടായത്. മന്ദാരപ്പൂ പ്രണയമാണ്. എഴുതി ട്യൂണ്‍ ചെയ്തതു കൊണ്ടാണ് വരികളിൽ അപകടങ്ങളൊന്നുമില്ലാത്തത്. നോക്കിനോക്കി നോക്കി നിന്നു എന്ന പാട്ടുപാടിയ അഭയ് ജോധ്പുർകറിനെ സംഗീതസംവിധായകൻ വിദ്യാസാഗറാണു കൊണ്ടുവന്നത്. മറ്റു പാട്ടുകൾ രണ്ടും ട്യൂണ്‍ ചെയ്തശേഷം എഴുതിയതാണ്. എപ്പോഴും വരികൾ എഴുതി ട്യൂണ്‍ ചെയ്താൽ നല്ല സംഗീതസംവിധായകനുണ്ടെങ്കിൽ മനസിൽ നിൽക്കുന്ന പാട്ടുകളുണ്ടാകുമെന്ന് വീണ്ടും ഓർമിപ്പിക്കുന്നതാണ് നോക്കി നോക്കി എന്ന പാട്ട്. വരികളെഴുതി ട്യൂണ്‍ ചെയ്യുന്ന രീതിയിലേക്കു മലയാളസിനിമ മാറണം. നീലാകാശം എന്ന പാട്ട് നജിം അർഷാദിനൊപ്പം പാടിയതു സുജാത. സുജാത പാടുന്പോൾ ആ വോയ്സിന്റെ മാധുര്യം ഇപ്പോഴും സുജാതയുടെ മകളു പാടുന്നതിനെക്കാൾ ഉയരത്തിൽ നിൽക്കുകയാണ്. 50 വയസു കഴിഞ്ഞെങ്കിലും സുജാതയുടെ ശബ്ദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ടീനേജറുടെ ശബ്ദത്തിലാണു സുജാത പാടിയത്. ശിവജി ഗുരുവായൂരിനു ശ്രദ്ധേയമായ വേഷങ്ങളിലൊന്നുതന്നെയാണ് ജോമോന്റെ സുവിശേഷങ്ങളിലെ രാവുണ്ണി... കാസ്റ്റിംഗിൽ ഏറെ സമയമെടുത്ത് ആലോചിച്ചതു രാവുണ്ണി എന്ന കഥാപാത്രത്തിനു വേണ്ടിയാണ്. മുകേഷിന്റെ സുഹൃത്തായിരിക്കണം, നമുക്കു കാണുന്പോൾ ഒരിഷ്ടം തോന്നണം, അഭിനയിക്കാൻ നല്ല വശമായിരിക്കണം, എന്നാൽ അഭിനയമാണെന്നു തോന്നാതിരിക്കണം. ഒരുപാട് ആളുകളെ മനസിൽ ആലോചിച്ചതിനുശേഷമാണ് അതു ശിവജിയിലേക്ക് എത്തിയത്. ശിവജി വന്നപ്പോൾത്തന്നെ മുടി വെട്ടാൻ പറ്റുമോ എന്നു ചോദിച്ചു. ഇതുവരെ താൻ വെട്ടിനോക്കിയിട്ടില്ല എന്നു ശിവജി. എങ്കിൽ വെട്ടിനോക്കൂ എന്നു ഞാൻ. അങ്ങനെ ശിവജി മുടി പറ്റെവെട്ടി. ആ കാരക്ടർ വളരെ പെട്ടെന്നു ശിവജിക്കു മനസിലായി. കാരണം, അദ്ദേഹം ഒരു സ്റ്റേജ് ആക്ടറാണല്ലോ. ഉള്ളിൽ ആ കാരക്ടർ കയറി. നല്ല നടന്മാരുടെ നിരയിലേക്കുള്ള ശിവജിയുടെ വരവ് അറിയിക്കുന്നതാണ് രാവുണ്ണി എന്ന കഥാപാത്രം. ഭരത് ഗോപിയുടെയും ഒടുവിൽ ഉണ്ണികൃഷ്ണന്റെയും നെടുമുടി വേണുവിന്റെയുമൊക്കെ നിരയിലേക്ക് എത്താവുന്ന ഒരാക്ടറാണ് ശിവജി ഗുരുവായൂർ. മറ്റു കഥാപാത്രങ്ങളെക്കുറിച്ച് പരാമർശിക്കുന്പോൾ.. ഇന്ദു തന്പിയുടേത് പോസീറ്റീവായ ചേട്ടത്തിയമ്മയുടെ വേഷമാണ്. പോസിറ്റീവ്നെസ് ആദ്യം മുതൽതന്നെ ആ കാരക്ടറിൽ കൊണ്ടുവന്നിട്ടുണ്ട്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ കാരക്ടറൈസേഷനാണ് അതൊക്കെ. തിരുവാതിര അധ്യാപിക മാലതി ടീച്ചർ ഒരു ക്രിസ്ത്യൻ കഥാപാത്രമായി വരുന്നു. തിരുപ്പൂർ മില്ലിൽ ജോമോനോടു കന്പനിയുടെ സത്യസ്ഥിതി അറിയിക്കുന്ന തൊഴിലാളിയായി വേഷമിട്ടത് ഇസ്മയിൽ അഗ്രികൾച്ചറൽ ഓഫീസറാണ്. നാടകനടനാണ്. കണ്ടിട്ടു സെലക്ട് ചെയ്തതാണ്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഡോ. ഇക്ബാൽ കുറ്റിപ്പുറവുമായി വീണ്ടും ഈ തലമുറയിലെ ബ്രില്യന്റായ സ്ക്രിപ്റ്റ് റൈറ്റേഴ്സിൽ ഒരാഴാണ് ഇക്ബാൽ കുറ്റിപ്പുറം. തിരക്കഥ പൂർണമായും അദ്ദേഹത്തിന്റേതു തന്നെ. ഇക്ബാൽ എഴുതാത്ത ഒരുവരി പോലും ഈ സിനിമയിലില്ല. ഞങ്ങൾ രണ്ടുപേരും ഡിസ്കസ് ചെയ്തിട്ടാണ് അതിന്റെ തിരക്കഥയുണ്ടാക്കിയത്. അദ്ദേഹം അതു ഭംഗിയായി എഴുതിയിട്ടുണ്ട്. ശ്രീനിവാസനും ലോഹിതദാസും രഘുനാഥ് പലേരിയുമൊക്കെയാണല്ലോ എന്റെ മനസിനോടു കൂടുതൽ ചേർന്നുനിൽക്കുന്ന റൈറ്റേഴ്സ്. ആ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇക്ബാൽ കുറ്റിപ്പുറം. ഇന്നസെന്റ് വീണ്ടും സത്യൻ അന്തിക്കാട് സിനിമയിൽ.. വാസ്തവത്തിൽ പ്രാഞ്ചിയേട്ടനുശേഷം ഇന്നസെന്റ് എന്ന നടനിലെ ഇന്നസെന്റിനെ കണ്ടത് ഈ സിനിമയിലാണെന്ന് കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ആക്ടിംഗിലെ ഒരു കുട്ടിത്തം ഉണ്ടല്ലോ. ഞാൻ അളിയനോടു പറയില്ല എന്ന മട്ടിൽ. അത്തരം നന്പറുകൾ ഈ സിനിമയിലൂടെ കാണാം. ഈ സിനിമയിലെ ഫ്രഞ്ച് മദാമ്മയെക്കുറിച്ച്... വെറോണി എന്നാണ് ആ ഫ്രഞ്ച് ലേഡിയുടെ പേര്. പോണ്ടിച്ചേരിയിൽ അരബിന്ദാശ്രമത്തിനു സമീപം ആരോവിൽ എന്ന മേഖലയിൽ 20 വർഷമായി താമസിച്ചു ഡ്രാമ പഠിപ്പിക്കുകയാണ്. കലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വെറോണിയെ എന്റെ അസോസിയേറ്റ് അഖിൽ സത്യൻ തേടിപ്പിടിച്ചു കണ്ടെത്തിയതാണ്. ഇംഗ്ലീഷും ഫ്രഞ്ചും മാത്രമേ സംസാരിക്കുകയുള്ളൂ. ഓഡിഷൻ നടത്തി സെലക്ട് ചെയ്തതാണ്. ഇതിന്റെ നിർമാതാവ് സേതു മണ്ണാർക്കാടിനെക്കുറിച്ച്... സേതു വർഷങ്ങളായി എന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായി വർക്ക് ചെയ്തയാളാണ്. സത്യസന്ധമായി വർക്ക് ചെയ്യുന്നയാളാണ്. സേതുവിനൊപ്പമുള്ള പലരും ഇന്നു പ്രൊഡ്യൂസേഴ്സായി മാറിയല്ലോ. ആന്റോ ജോസഫ്, വിനോദ് ഷൊർണൂർ ഒക്കെ പ്രൊഡക്ഷൻ കണ്ട്രാളേഴ്സ് ആയിരുന്നു. അദ്ദേഹവും ഇപ്പോൾ ഹാപ്പിയാണ്. മലയാളത്തിലേക്കു നമുക്കു നല്ലൊരു പ്രൊഡ്യൂസറിനെക്കൂടി കിട്ടി. ഇനി നല്ല സിനിമയെ സ്നേഹിക്കുന്ന ആളുകൾ കടന്നുവരുമെന്നും സേതുവിന്റെ ബാനറിൽ നല്ല സിനിമകൾ ഉണ്ടാക്കുമെന്നും ഞാൻ വിചാരിക്കുന്നു. വിനോദയാത്രയ്ക്കു ശേഷം സത്യൻ അന്തിക്കാടിനൊപ്പം എസ്. കുമാർ വിഷ്വലി ഈ സിനിമ ഇത്രയും ഭംഗിയായതിനു പിന്നിൽ എസ്. കുമാർ എന്ന ഛായാഗ്രാഹകന്റെ സംഭാവനകൾ ഏറെയാണ്. നമ്മൾ കാണാത്ത ഒരു സൗന്ദര്യം കുമാർ വയ്ക്കുന്ന ഫ്രെയിമിലൂടെ കാണാനാവും. പഠിക്കുന്ന കാലത്ത് കിലുക്കം എന്ന സിനിമയിലെ ഉൗട്ടിയുടെ സൗന്ദര്യം കണ്ടിട്ട് ഉൗട്ടി കാണാൻ പോയ തനിക്ക് ആ സൗന്ദര്യം നേരിട്ടു കണ്ടപ്പോൾ കിട്ടിയില്ല എന്നും എസ്. കുമാറിന്റെ കാമറക്കണ്ണുകളിലൂടെ നോക്കിയാലേ ഉൗട്ടിക്ക് ആ ഭംഗി ഉണ്ടാവൂ എന്നും ഛായാഗ്രാഹകനായ ജോമോൻ ടി.ജോണ്‍ പറഞ്ഞിട്ടുണ്ട്. എസ്. കുമാറിന്റെ കാമറക്കണ്ണിലൂടെ നോക്കിയപ്പോഴാണ് ഈ സിനിമ ഇത്രയും ഭംഗിയുള്ളതായി മാറിയത്. പ്രത്യേകിച്ചും തിരുപ്പൂർ എന്ന ലൊക്കേഷൻ. ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, മോഹൻലാൽ ടീം വീണ്ടും വരുന്നു എന്നു കേൾക്കുന്നു. അത് എന്നു സഫലമാകും...? ഞാനും ശ്രീനിവാസനും മോഹൻലാലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണത്. എപ്പോഴാണ് വരികയെന്നു പറയാനാവില്ല. എന്തായാലും ഞങ്ങൾ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. മിക്കവാറും അധികം വൈകാതെ അതു നടന്നേക്കാം. അത്രയേ പറയാറായിട്ടുള്ളൂ. ഒരു സിനിമ വരുന്നതു വളരെ പെട്ടെന്നായിരിക്കും. പക്ഷേ, ഓരോ സിനിമയ്ക്കുമുള്ള മുന്നൊരുക്കങ്ങൾ കുറേക്കാലം മുന്‍പു തുടങ്ങുന്നതാണ്. അങ്ങനെ വലിയ ഒരു മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. അതു സക്സസ് ആയിക്കഴിഞ്ഞാൽ അധികം വൈകാതെ അതു നടക്കും.ഞങ്ങൾ ഒന്നിച്ച് ഒരു കോംബിനേഷനു വേണ്ടിയുള്ള സാധനം ചിന്തിക്കുന്നുണ്ട്. സീരീസ് പടങ്ങളുടെ തുടർച്ച ആണോ അല്ലയോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ അതൊരു ഫ്രഷ് സിനിമയായി മാറാം. എല്ലാം നടന്നുകിട്ടേണ്ടേ. കുറേ ഭാഗ്യം കൂടിയുണ്ടാവണം അതിൽ. മോഹൻലാൽ റെഡിയാണ്. ശ്രീനിവാസനും റെഡിയാണ്. ശ്രീനിവാസന്റെ സൗകര്യം കൂടി നോക്കിയിട്ട് അത് എഴുതാനുള്ള സമയംകൂടി ഉണ്ടായാൽ മതി. ഒന്നുകിൽ പ്രിയദർശന്റെ പടത്തിലൂടെ അല്ലെങ്കിൽ എന്റെ പടത്തിലൂടെ മോഹൻലാലും ശ്രീനിവാസനുമൊക്കെ ഒന്നിച്ചുവരും. ഞങ്ങൾ രണ്ടാളും ശ്രമിക്കുന്നുണ്ട്. ഞാനും ശ്രമിക്കുന്നുണ്ട്. പ്രിയദർശനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ഇതിൽ ഒന്ന് ഉണ്ടാവും. ടി.ജി. ബൈജുനാഥ്
|
|
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
|
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
|
|
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
|
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
|
|
ഹക്കിം ദാ ഇവിടെയുണ്ട്
|
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
|
|
രണ്ടാം വരവായി ശങ്കരാഭരണം
|
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
|
|
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
|
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
|
|
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
|
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. 'ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്
|
|
സീക്രട്ട് തുറന്ന് അനുമോഹന്‍
|
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്... കു
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്റെ ആകെയുള്ള അറിവ്. അങ്ങ
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
|
|
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
|
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്റെ മനഃസാക്ഷിയെ പിടിച്ചുല
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
|
|
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
|
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു. പോസ്റ്റ് പ്രൊ
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്റെ ‘പ്രേമലു’. ഓപ്പറേഷന് ജാവ, സൂപ്പര്‍ ശര
|
|
വാലിബകഥയിലെ അയ്യനാരാശാൻ
|
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്സില
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
|
|
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
|
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റില
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അ
|
|
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
|
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
|
|
കമൽ അന്നും ഇന്നും വൈറലാണ്
|
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
|
|
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
|
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജിത്തിന്റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്റെ സമ്പൂര്ണവിജയമാ
|
|
ഷാജോണിന്റെ ആട്ടക്കഥ!
|
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന് നരേന് മകന് ഒരു വയസുകാരന് ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
|
|
|
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
|
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്റര്ടെയ്നർ വാതില്‍, റാഹ
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര് ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്ശന്. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്റെ വിസ്മയ
|
|
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
|
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
|
|
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
|
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്. ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
|
|
|
|
|