Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
നിരാശപ്പെടുത്തി ജെമിനി...
ഒരു ഷോർട്ട് ഫിലിമിന് പാകത്തിനുള്ള കഥയെ ഉൗതിപെരുപ്പിച്ചാൽ സംഭവിക്കാവുന്ന ദുരന്തമേ "ജെമിനി' എന്ന് കൊച്ചുസിനിമയ്ക്കും സംഭവിച്ചുള്ളു. ഇഴഞ്ഞിഴഞ്ഞ് ഒരു പരുവത്തിലായ ചിത്രം. രണ്ടു മണിക്കൂറിലേറെ തള്ളിനീക്കാൻ വെന്പൽകൊള്ളുന്ന സംവിധായകന്‍റെ (പി.കെ ബാബുരാജ്) ത്വര ഒരുപാട് രംഗങ്ങളിൽ കാണാനാവും. എന്തിനാണ് കക്ഷി ഇത്തരത്തിൽ ഒരു സാഹസത്തിന് തയാറായതെന്നേ അറിയേണ്ടതുള്ളു.




"ദൃശ്യം' കണ്ടവരാരും കൊച്ചുകാന്താരിയായ എസ്തറിനെ മറക്കാൻ ഇടയില്ല. അളിഞ്ഞ സെന്‍റിമെൻസ് രംഗങ്ങളുടെ കുത്തൊഴുക്കിനിടയിലും എസ്തറിന്‍റെ തന്മയത്വത്തോടെയുള്ള പ്രകടനമാണ് ചിത്രത്തിന് അല്പമെങ്കിലും ജീവവായു നല്കുന്നത്. എസ്തറിലെ അഭിനേത്രിയെ തേച്ചുമിനുക്കിയാൽ വരുംകാലത്ത് മലയാള സിനിമയ്ക്ക് മികച്ച ഒരു നടിയെ ആയിരിക്കും ലഭിക്കുക. ചിത്രം നന്നേ ബോറടിപ്പിക്കുമെങ്കിലും എസ്തർ ശരാശരിക്കും മുകളിലുള്ള പ്രകടനം പുറത്തെടുത്ത് നിലതെറ്റി ഒഴുകിയ കഥയ്ക്ക് കൈത്താങ്ങായി മാറുന്നുണ്ട്.



അച്ചടക്കമില്ലാത്ത കഥയ്ക്ക് ഒട്ടും യോജിക്കാത്ത തിരക്കഥാ ഭാഷ്യം രചിച്ചിടത്ത് തന്നെ ഈ ചിത്രത്തിന്‍റെ ഗതി നിർണയിക്കപ്പെട്ടു. ഡോ. ബിനു പുരുഷോത്തമന്‍റെ തിരക്കഥ വെറും കാട്ടിക്കൂട്ടലാണെന്ന് സാരം. സ്പെഷൽ ഗേളെന്ന് പട്ടം ചാർത്തിയാണ് ജെമിനിയെ (എസ്തർ) ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ജെമിനി സ്പെഷൽ ഗേളാണെന്ന് ഓർമിപ്പിക്കാനായി ഓരോരുത്തരെ നിയോഗിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ സ്വരുമയില്ലായ്മയും അതിലൂടെ മക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരുപാട് ചിത്രങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വിഷയമാണ്. അതേ വിഷയം തന്നെ വീണ്ടും പരീക്ഷിക്കാൻ എടുക്കുന്പോൾ അവതരണത്തിലെങ്കിലും പുതുമ കൊണ്ടുവരാൻ സംവിധായകൻ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ തട്ടിക്കൂട്ടിയ തിരക്കഥയ്ക്ക് അനുസരിച്ച് എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്നുള്ള വെന്പലിൽ കാണിച്ചുവച്ചതെല്ലാം ശരാശരിക്കും താഴെയുള്ള മെലോഡ്രാമകൾ മാത്രമായി. ചുരുക്കത്തിൽ, പാതിവെന്ത കലാസൃഷ്ടിയായാണ് ജെമിനി തിയറ്ററുകളിലെത്തിയത്.



കഥാപാത്രങ്ങളുടെ പൂർണതയില്ലായ്മ തന്നെയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാന്പാറെന്ന പോലെ ഒരുപിടി കഥാപാത്രങ്ങൾ. ജെമിനിയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയിൽ അവളുടെ പ്രത്യേകതകളും പോരായ്മകളും അക്കമിട്ടു നിരത്തിയാണ് ചിത്രത്തിന്‍റെ പോക്ക്. അതിനിടയിൽ അല്ലറചില്ലറ ഫ്ളാഷ് ബാക്കുകൾ, പിന്നെ വീണ്ടും കഥയിലേക്കുള്ള തിരിച്ചുവരവ്. ജെമിനി വഴക്കാളി മാത്രമല്ല നല്ലകുട്ടിയാണെന്നു കൂടി കാണിക്കാനായി അവളുടെ ഉള്ളിലെ കഴിവിനെ അധ്യാപിക പുറത്തുകൊണ്ടുവരുന്നതോടെ കഥയ്ക്ക് അല്പം വേഗം കൂടുന്നുണ്ട്. പിന്നെയങ്ങോട്ട് ജെമിനിയുടെ വിജയവഴികളുടെ പാതയിലേക്കാണ് കാണികളെ സംവിധായകൻ ക്ഷണിക്കുന്നത്.



കഠിന വഴികളിലൂടെ കടന്നാലേ വിജയം ഉണ്ടാകു എന്നു കാണിക്കാനായി ജെമിനിയെ കുടുംബാന്തരീക്ഷത്തിലെ കല്ലുകടികൾക്കിടയിൽ തളച്ചിടാനുള്ള ശ്രമവും സംവിധായകൻ നടത്തുന്നുണ്ട്. ശോകവും സന്തോഷവും ഉണ്ടാകുന്പോഴെല്ലാം പാട്ടുകൾ കടന്നുവരുന്നുണ്ടെങ്കിലും ചിത്രത്തിന് കൃത്യമായ ഒഴുക്കില്ലാത്തതിനാൽ അവ എവിടെയെല്ലാമോ തട്ടിത്തടഞ്ഞ് നിൽക്കുന്ന കാഴ്ചയും കാണാനാവും. രണ്‍ജി പണിക്കരുടെ രംഗപ്രവേശത്തോടെ ചിത്രം അല്പം ചൂടുപിടിക്കുന്നുണ്ടെങ്കിലും വീണ്ടും സെന്‍റിമെൻസ് രംഗങ്ങൾ കുത്തിനിറച്ച് ചിത്രത്തിന്‍റെ വേഗം സംവിധായകൻ നന്നേ കുറയ്ക്കുന്നുണ്ട്.



പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ വേവലാതികൾ മിതത്വത്തോടെ അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രത്തിന്‍റെ പോക്കിന് അല്പം വേഗം കൂടിയേനെ. പൂർണതയില്ലാത്ത രംഗങ്ങളും ഒട്ടും പഞ്ചില്ലാത്ത സംഭാഷണങ്ങളും അമിതാഭിനയവുമെല്ലാം ഒന്നിനോടൊന്ന് ചേർന്നു നിന്നപ്പോൾ ചിത്രം ശരാശരിക്കും താഴെയിലേക്ക് കൂപ്പുകുത്തി. മൊത്തത്തിലുള്ള ഒഴുക്കില്ലായ്മ ചിത്രത്തിന്‍റെ ക്ലൈമാക്സിനെയും ബാധിച്ചു. കൈവിട്ടുപോയ ചിത്രത്തിന് പിന്നെയെന്തോന്ന് ക്ലൈമാക്സ് എന്ന മട്ടിലുള്ള മറ്റൊരു കാട്ടിക്കൂട്ടൽ കൂടി കടന്നുവരുന്നതോടെ ചിത്രം പൂർണം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.