Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സ്പൈഡറിൽ വില്ലനാണ് താരം..!
വില്ലൻ ചിത്രത്തിൽ പൂണ്ടുവിളയാടുന്പോൾ തണ്ടിക്ക് തണ്ടിയായിട്ടുള്ള നായകനെ സിനിമയിലേക്ക് എടുത്തിടാൻ സംവിധായകൻ വിമുഖത കാട്ടിയത് എന്തുകൊണ്ട്...‍? ഈ ചോദ്യം "സ്പൈഡർ' കണ്ടിറങ്ങുന്ന ഏതൊരാളുടെ മനസിലുണ്ടാകും. പ്രമേയവും ആവിഷ്കാരവും പിന്നെ കഥയും പുതുവഴിയിലൂടെ സഞ്ചരിക്കുന്പോൾ നായകൻ മാത്രം ക്ലീഷേ മട്ടിലുള്ള അവതരണശൈലി കൊണ്ട് നന്നേ മടുപ്പിക്കുന്നുണ്ട്. മഹേഷ് ബാബുവിനു സ്പൈഡറിലെ നായകപട്ടം നൽകിയത് എ.ആർ. മുരുഗദോസ് എടുത്ത ഏറ്റവും മോശപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണെന്ന് പറയേണ്ടി വരും.



തമിഴകത്ത് സർവസാധാരണമായി കണ്ടുവരാറുള്ള ചേരുവകളെ (കുത്തിക്കയറ്റിയ പാട്ടുകൾ, നായികയുടെ ഗ്ലാമറസ് പരിവേഷം) അകറ്റി നിർത്താനൊന്നും സംവിധായകൻ ശ്രമിച്ചിട്ടില്ല. മറിച്ച്, ഇത്തരം സംഗതികൾക്ക് അമിത പ്രാധാന്യം നൽകിയാണ് സൈക്കോ ത്രില്ലർ സ്പൈഡർ ഒരുക്കിയിരിക്കുന്നത്.

നന്മയുടെയും തിന്മയുടെയും ചിലന്തിവലകൾക്കിടയിൽ അകപ്പെട്ട സമൂഹത്തെയാണ് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുക. നന്മയുടെ വല നെയ്ത് മുന്നേറുന്ന നായകനെ ആദ്യമേ തന്നെ കാട്ടിത്തന്ന് ചിത്രത്തിന് സുഖതാളം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധത, മനസിലെ നന്മ.. ഇവ രണ്ടും നായകനിൽ സന്നിവേശിപ്പിച്ച് സിനിമാ ലോകത്തെ പതിവുകളിലൂടെയാണ് മുരുഗദോസും സഞ്ചരിക്കുന്നത്. മുഖത്ത് ഒരുതരത്തിലുള്ള ഭാവങ്ങളും വിരിയാത്ത ചോക്ലേറ്റ് ബോയ് മഹേഷ് ബാബുവിന് കാന്പുള്ള കഥാപാത്രം നല്കി ഒന്ന് ഉയർത്തിക്കൊണ്ടുവരാനുള്ള സംവിധായകന്‍റെ ശ്രമം നന്നേ പാളിപ്പോകുന്നുണ്ട് ചിത്രത്തിൽ.




ഇന്‍റലിജെൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായാണ് മഹേഷ് ബോബു ചിത്രത്തിൽ എത്തുന്നത്. ഉദ്യോഗക്കയറ്റം കിട്ടാനുള്ള യോഗ്യതകളെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് നായകൻ അതിന് മുതിരുന്നില്ലായെന്നുള്ള കാര്യങ്ങളെല്ലാം കേൾക്കുന്പോൾ ശരിക്കും ചിരിവരും (സിനിമയല്ലേ ഇതല്ല, ഇതിനപ്പുറം കേൾക്കേണ്ടിയും കാണേണ്ടിയും വരുമെന്ന് കരുതിയാൽ മതി). നന്മയുള്ളപ്പോൾ തിന്മയും ഉണ്ടാകണമല്ലോ.. ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. നഗരത്തിൽ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റി വില്ലനിലേക്ക് സിനിമ ചായുന്നതോടെ സംഗതി സീരിയസായി തുടങ്ങും.



കഥയുടെ നട്ടെല്ല് പറയുന്നത് ചിത്രത്തിലെ വില്ലനാണെന്ന് പറയേണ്ടി വരും. സുഡലയെന്ന വില്ലനായി എസ്.ജെ. സൂര്യ ചിത്രത്തിലെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ഈ കഥാപാത്രം മറ്റാരു ചെയ്താലും ഇത്രത്തോളം ഭംഗിയാകില്ലായെന്ന് നിസംശയം പറയാം. ഇരൈവിയിലെ പ്രകടനത്തേക്കാൾ രണ്ടുപടി മുന്നിൽ നിൽക്കുന്ന അഭിനയ മികവാണ് എസ്.ജെ. സൂര്യ സപൈഡറിൽ പുറത്തെടുത്തിരിക്കുന്നത്. സുഡലയുടെ ബാല്യകാലത്തിലേക്ക് കഥ വഴിമാറുന്നതോടെ ചിത്രം മികച്ച അഭിനയമുഹൂർത്തങ്ങളാൽ സന്പന്നമായി തുടങ്ങും. പിന്നീട് ഇങ്ങോട്ടുള്ള കാഴ്ചകളെല്ലാം കണ്ണുംനട്ടിരുന്നു കാണേണ്ടതു തന്നെയാണ്.




ആദ്യ പകുതിക്ക് മുൻപായുള്ള സുഡലയുടെ രംഗപ്രവേശത്തോടെ നായകൻ-വില്ലൻ പ്രതികാര കഥയെന്ന പതിവ് ക്ലീഷേയിലേക്ക് സിനിമ വഴിമാറിപ്പോകുന്നുണ്ട്. പക്ഷേ, രണ്ടാം പകുതിയിൽ ഉടനീളം എസ്.ജെ. സൂര്യ തന്‍റെ മികച്ച പ്രകടനം പുറത്തെടുത്തതോടെ നായകൻ വെറും നിഴലായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നായികയ്ക്കു വേണ്ടിയൊരു നായിക സ്പൈഡറിലും ഉണ്ട്. പുള്ളിക്കാരിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പതിവുപോലെ നായകനെ പ്രേമിക്കുക എന്ന ചുമതല മാത്രമാണ് നായികയ്ക്ക് ഉണ്ടായിരുന്നത്.



പീറ്റർ ഹെയ്നിന്‍റെ ശിക്ഷണത്തിലുള്ള ആക്ഷൻ രംഗങ്ങൾക്ക് പഴയ പ്രൗഢിയില്ലായെന്ന് സ്പൈഡറിലെ ആക്ഷൻ രംഗങ്ങൾ സാക്ഷ്യം പറയും. ഹാരിസ് ജയരാജിന്‍റെ സംഗീതത്തിനും സന്തോഷ് ശിവന്‍റെ കാമറക്കണ്ണുകൾക്കും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മാന്ത്രികത തീർക്കാൻ സാധിക്കാതെ വന്നതോടെ ചിത്രം ബാലൻസിംഗ് തെറ്റി വല്ലാതെ കിതയ്ക്കുന്നുണ്ട്. ഒന്നുറപ്പിച്ച് പറയാം, സ്പൈഡറിൽ എസ്.ജെ. സൂര്യയില്ലായിരുന്നുവെങ്കിൽ ചിത്രം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് തലകുത്തി വീണേനെ.

(എസ്.ജെ. സൂര്യ നിങ്ങളുടെ അഭിനയം അസാധ്യം തന്നെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.