Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മുഷിപ്പിക്കാത്ത കിനാക്കൾ
ദുഃസ്വപ്നം കണ്ട് ഞെട്ടി എണീറ്റ് ഹോ കണ്ടത് സ്വപ്നം ആയിരുന്നുവെന്ന് വിശ്വാസം വരുന്പോളേക്കും ഉറക്കം ഉറക്കത്തിന്‍റെ വഴിയേ പോയിട്ടുണ്ടാവും. അമ്മാതിരി ഉള്ള കിനാക്കളിലേക്കല്ലേ നവാഗത സംവിധായകൻ പ്രമോദ് മോഹന്‍റെ ഒരായിരം കിനാക്കളാൽ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.

പുതുമയുള്ള പ്രമേയമോ കൈയടക്കമുള്ള തിരക്കഥയോ ഒന്നും ചിത്രത്തിനില്ല. പക്ഷേ, ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവിഷ്കരണ രീതി സംവിധായകൻ ഫലപ്രദമായി ഉപയോഗിച്ചതോടെ ചിത്രം ഒരു രസത്തിനങ്ങ് ഓടിത്തുടങ്ങി. ആ രസത്തിൽ കോമഡിയും ഇത്തിരി ത്രില്ലും പിന്നെ ട്വിസ്റ്റും എല്ലാം കൂടി ഇട്ടങ്ങ് കൂട്ടിയിണക്കിയപ്പോൾ സംഭവം ജോർ.

വഴുതിപ്പോകുക, പിന്നെയും പിടിച്ചുകയറുക എന്ന സർക്കാസം ഇടയ്ക്കിടെ പൊങ്ങിവന്ന് ചിത്രത്തിന്‍റെ ഗ്രിപ്പ് പോകുമോ ഇല്ലയോ എന്നുള്ള തോന്നൽ ഉളവാക്കുന്നുണ്ടെങ്കിലും ഒടുവിൽ ചിത്രം ഒരുവിധത്തിൽ പിടിച്ചുനിന്നു. ഒരുപാട് പേരുടെ കിനാക്കളെ കുറിച്ചാണ് ചിത്രം പറയുന്നത്. അതിൽ പണം മാത്രം ലക്ഷ്യമിടുന്നവർ ഉണ്ട്... മനസാക്ഷിയുള്ളവരുണ്ട്... അതില്ലാത്തവരുമുണ്ട്.



ബിജു മേനോൻ ആൻഡ് ടീം

ബിജുമേനോന്‍റെ വണ്‍മാൻഷോ കളി ഒരുപിടി സിനിമകളെ ഒരുപരിധിവരെ കരകയറ്റിയിട്ടുണ്ട്. എന്നാൽ, ആ കളി ഇവിടെ സംവിധായകൻ ഒന്നു മാറ്റിപ്പിടിക്കുകയാണ്. കലാഭവൻ ഷാജോണ്‍, റോഷൻ മാത്യു തുടങ്ങിയ താരങ്ങളെക്കൂടി നായകനൊപ്പം ഇറക്കിക്കൊണ്ടുള്ള ഒരു കളി. ലണ്ടനിലെ ജോലിയെല്ലാം കളഞ്ഞ് നാട്ടിൽ വേരുറപ്പിക്കാൻ എത്തിയ ശ്രീറാമിന് (ബിജു മേനോന്) പറ്റിയ അക്കിടികൾ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നെ പറയണ്ടാലോ, പലിശയെടുപ്പും തിരിച്ചടവ് മുടക്കം തുടങ്ങിയ മലയാള സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള വിക്രിയകളുമായി കഥ മുന്നോട്ട് പോകുന്നു. ഓരോ കഥാപാത്രങ്ങളും എങ്ങനെയുളളവരാണെന്നതിന്‍റെ സൂചന തുടക്കത്തിലെ സംവിധായകൻ നൽകുന്നുണ്ട്.



ചുമ്മാ ഒരു പോക്ക്

സായ് കുമാറിന്‍റെ ചില നന്പരുകളും റോഷന്‍റെ കടന്നുവരവും പിന്നെ എങ്ങനെയും കാശുണ്ടാക്കാനുള്ള ആലോചനകളുമെല്ലാമായി ആദ്യ പകുതി ചുമ്മാ ഒഴുകിപ്പോകുകയാണ്. ഇതിനിടയിലേക്ക് ലോജിക്കില്ലായ്മ എന്ന സംഗതി സ്ഥാനം പിടിക്കുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. ലോജിക്കില്ലെങ്കിലും പണം ഉണ്ടാക്കാനുള്ള ഈ തന്ത്രം ഒരുപാട് സിനിമകളിൽ പലരൂപത്തിലും ഭാവത്തിലും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. അതേവഴിയെ തന്നെയാണ് സംവിധായകനും യാത്ര ചെയ്യുന്നത്. ജെയ്സണ്‍(റോഷൻ മാത്യു), ഷെറിൻ (ഷാരു വർഗീസ്) പിന്നെ കഥാനായകനും ചേർന്ന് വളരെ കൂളായി പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഒന്നാം പകുതിയിൽ കാണാനാവുക. പലിശക്കാരനായി ചിത്രത്തിൽ സ്ഥാനം പിടിച്ച സായി കുമാറിന്‍റെ ചിരിയും ഗൗരവവും ഇടകലർന്ന പ്രകടനമാണ് ഒന്നാം പകുതിയിലെ ഹൈലൈറ്റ്.



നായികമാർ രണ്ടുണ്ട് പക്ഷേ..

പ്രീതി (സാക്ഷി അഗർവാൾ), ഷെറിൻ (ഷാരു വർഗീസ്) എന്നീ രണ്ടു നായികമാരെ സംവിധായകൻ പരിചയപ്പെടുത്തുന്നുണ്ട്. സാക്ഷി കഥാനായകന്‍റെ ഭാര്യയായി ഒതുങ്ങിക്കൂടിയപ്പോൾ ചിത്രത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ള ഉത്തരവാദിത്തം ഷാരു വർഗീസിനായിരുന്നു. ആ ഉത്തരവാദിത്വം റോഷനോടാപ്പം ചേർന്ന് കക്ഷി വെടിപ്പായി ചെയ്തിട്ടുണ്ട്. കഥ സീരിയസ് മൂഡിലേക്ക് കടക്കുന്നതിനിടയിലും കുത്തിനിറച്ച നർമരംഗങ്ങൾ ചിത്രത്തിൽ കല്ലുകടിയാകുന്നുണ്ട്.

ടാക്സി ഡ്രൈവറായി ചിത്രത്തിൽ എത്തുന്ന വേണു(നിർമാൽ പാലാഴി)വിനാണ് ചിരിപ്പിക്കാനുള്ള ഉത്തരവാദിത്തം സംവിധായകൻ ഏൽപ്പിച്ചത്. കക്ഷി പക്ഷേ, ഇടയ്ക്കിടെ വെറുപ്പിക്കുന്നുണ്ടെങ്കിലും കോമഡിയുടെ ട്രാക്ക് ഒരു പരുവത്തിന് മുന്നോട്ടുകൊണ്ടുപോയി. ഒന്നാം പകുതിയെ പിടിച്ചുനിർത്തുന്നത് ബിജു മേനോൻ സ്റ്റൈലിലുള്ള നന്പറുകളാണ്.. ഇല്ലായെങ്കിൽ ചിത്രം കെട്ടുപൊട്ടിയ പട്ടം പോലെ വട്ടം ചുറ്റിയേനെ.



ട്വിസ്റ്റുകൾ കൂടിപ്പോയി...

രണ്ടാം പകുതിയിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് ഉൗഹിക്കാൻ പറ്റാത്തവിധം വരിഞ്ഞ് മുറുക്കിയ രംഗങ്ങൾ. റോഷനോട് സീരിയസ് വിട്ടൊരു ട്രാക്ക് വേണ്ടായെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പുള്ളി ബലംപിടിച്ചു തന്നെ ആ റോൾ കൈകാര്യം ചെയ്തു. ഒന്നേ... രണ്ട്... മൂന്ന് എന്നവണ്ണം ട്വിസ്റ്റുകൾ കടന്നുവരുന്പോൾ സംഭവം കൊള്ളാലോ എന്നു തോന്നുമെങ്കിലും പിന്നീട് ട്വിസ്റ്റുകൾക്കായി ട്വിസ്റ്റുകൾ തിരുകി കയറ്റിയതോടെ സംഭവം കുളമായി.

ഈ ഘട്ടത്തിൽ സംഘത്തിനൊപ്പം ചേരുന്ന കലാഭവൻ ഷാജോണ്‍ പോലീസുകാരന്‍റെ വേഷം കൈയടക്കത്തോടെ ചെയ്തു. പക്ഷേ, ക്ലൈമാക്സിനോട് അടുക്കുന്പോൾ കടന്നുകൂടുന്ന വലിച്ചുനീട്ടൽ രംഗങ്ങൾ ചിത്രത്തെ പിന്നോട്ട് അടിക്കുന്നുണ്ട്. ഇതിനിടയിലും ബിജു മേനോൻ തന്‍റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ചില നന്പറുകളൊക്കെ കാട്ടി ചിത്രത്തിന് താങ്ങും തണലുമായി നിലകൊണ്ടു.

കോമഡി ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിൽ പശ്ചാത്തല സംഗീതം വേണ്ടത്ര പവർഫുള്ളായിരുന്നില്ല. പക്ഷേ, കളർഫുൾ ഫ്രെയിമുകളാൽ സന്പന്നമായ ചിത്രം ഒറ്റത്തവണ കണ്ട് ചിരിച്ച് തള്ളാനുള്ള സംഗതികളെല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.