Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പ്രശാന്ത് നാരായണൻ; ബോളിവുഡിൽ നിന്ന് ഒരു മലയാളി വില്ലൻ
സ്ത്രീകൾക്കെതിരേ കൊടുംക്രൂരതകൾ കാട്ടുന്നവർക്കുള്ള സമൂഹമന:സാക്ഷിയുടെ ശക്‌തമായ മുന്നറിയിപ്പാണ് ഡോൺമാക്സ് സംവിധാനം ചെയ്ത 10 കല്പനകൾ. കേരളസമൂഹം ഈയടുത്തകാലത്തു സാക്ഷ്യം വഹിക്കാനിടയായ ചില ദുരന്തസംഭവങ്ങളുമായി ചേർത്തുവായിക്കുമ്പോൾ സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള സിനിമ എന്ന നിലയിൽ പ്രേക്ഷകർ 10 കല്പനകളെ ഏറ്റെടുത്തിരിക്കുന്നു. ഈ സിനിമയിൽ വിക്ടർ എന്ന വില്ലൻ കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ അനുഭവതീവ്രത പകർന്ന ബോളിവുഡ് താരം പ്രശാന്ത് നാരായണൻ സംസാരിക്കുന്നു...

10 കൽപ്പനകളിലേക്ക് എത്തിയത്..?

ഡിഷ്കിയോൺ എന്ന ഹിന്ദിചിത്രമുൾപ്പെടെ ഞാൻ അഭിനയിച്ച പല സിനിമകളും ഡോൺമാക്സ് കണ്ടിരുന്നു. കഥയെഴുതിയപ്പോൾ അദ്ദേഹത്തിന് ഇതിലെ വിക്ടർ എന്ന റോളിന് ഞാൻ യോജിക്കുമെന്ന തോന്നലുണ്ടായി. അങ്ങനെ ഈ ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ മനു മുംബൈയിൽ വന്ന് കഥ പറഞ്ഞു, എനിക്കിഷ്‌ടമായി. ഡോൺമാക്സിനെ ആദ്യമായാണു പരിചയപ്പെടുന്നത്. കഥ അവതരിപ്പിക്കുന്ന രീതി തന്നെയാണ് എനിക്കു പ്രചോദനം; സ്ക്രിപ്റ്റും പ്രധാനം.



10 കല്പനകളിലെ റോൾ സ്വീകരിച്ചതിനു പിന്നിൽ...?

സാധാരണയായി കുറേ ആളുകൾ വരും, കഥ പറയും. പക്ഷേ, അതിൽ എത്രത്തോളം എനിക്കു സംഭാവന ചെയ്യാനുണ്ടാവും എന്നതിലാണ് എന്റെ ശ്രദ്ധ. പലപ്പോഴും സിനിമകളിൽ ചില ആക്ടേഴ്സിന് ഒന്നും ചെയ്യാനുണ്ടാവില്ല. ഷൂട്ടിംഗിനു വന്ന് എന്തെങ്കിലുമൊക്കെ ചെയ്തുപോകുന്ന രീതി എനിക്കു താത്പര്യമില്ല. കുറച്ച് പ്രയത്നമൊക്കെ ആവശ്യമുള്ള റോളുകളാണ് എനിക്കിഷ്‌ടം. 10 കല്പനകളിലെ വിക്ടർ എന്ന കഥാപാത്രത്തിന് അത്തരം ചില പ്രയത്നങ്ങൾ ഇതിന്റെ കഥ ആവശ്യപ്പെടുന്നുണ്ടായിരുന്നു. കഥയിൽ ഏറെ പ്രാധാന്യമുള്ള റോളാണ്. അതിനാൽ നല്ല ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട വേഷം.

ഉത്തരവാദിത്വമുണ്ടാകുമ്പോൾ നന്നായി ചെയ്യണമെന്ന ഒരു തോന്നൽ വ്യക്‌തിപരമായി ഉണ്ടാവും. അല്ലെങ്കിലും, വെറുതേ ഒരു ചെറിയ റോൾ ചെയ്യുന്നത് എനിക്കിഷ്‌ടമല്ല. കുറച്ച് ഉത്തരവാദിത്വബോധത്തോടെ ഒരു റോൾ ചെയ്യുന്നതിന്റെ ആനന്ദം ഒന്നുവേറെ തന്നെ.

അനൂപും മീരയുമുണ്ടെന്ന് ആദ്യമേ അറിഞ്ഞു. സ്ക്രിപ്റ്റിന്റെ ഘടന, ജോഗ്രഫിക്കൽ ഏരിയ... ആദ്യം തന്നെ എനിക്കിഷ്‌ടമായി. കഥ കേട്ടുകഴിഞ്ഞാൽ ഒരു തീരുമാനത്തിലെത്തുന്നതിന് ഏറെ നേരത്തെ ചിന്തയൊന്നും വേണ്ടിവരില്ല. ഒരു പ്രോജക്ട് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം... അതു സഹജമായിത്തന്നെ ഉണ്ടാവും. ഡോൺമാക്സിൽ നിന്ന് ഈ പടത്തിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോൾത്തന്നെ ചെയ്യണം എന്ന ഒരു ഫീലിംഗ് വന്നു.

വിക്ടർ എന്ന കഥാപാത്രത്തേക്കുറിച്ച്...?

വിക്ടറിന്റെ പ്രവൃത്തികൾക്കെല്ലാം ഒരു രഹസ്യസ്വഭാവമുണ്ട്. പൊതുസമൂഹത്തിൽ സാധാരണപോലെ ഇടപെടുകയും എന്നാൽ താൻ ഇരകളാക്കുന്ന പെൺകുട്ടികൾക്കുമുമ്പിൽ മാത്രം സ്വഭാവവൈകൃതം തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു കഥാപാത്രം. അതു കാണിച്ചശേഷം അവരെ കൊല്ലുന്നതാണ് വിക്ടറിന്റെ രീതി. അതുകൊണ്ട് വേറെയാർക്കും അയാളുടെ രഹസ്യങ്ങളൊന്നും അറിയാനുമാവില്ല. വിക്ടർ എന്താണു ചെയ്യുന്നത്, എങ്ങനെയാണു ചെയ്യുന്നത്..ആർക്കും അതൊന്നുമറിയില്ല. ഒന്നിനും ഒരു തെളിവുമുണ്ടാകില്ല.



വിക്ടർ എന്ന വേഷം ചെയ്തപ്പോഴുള്ള അനുഭവങ്ങൾ...?

ആർട്ടിസ്റ്റിക്കായ ആളാണ് വിക്ടർ. പാട്ടും വരയുമൊക്കെ ഇഷ്‌ടങ്ങളിൽപ്പെടും. വളരെ ഡീറ്റയിലായി ഒരോ കാര്യവും വരയ്ക്കുന്ന ഒരു കാരക്ടറായിട്ടാണ് ഞാൻ വിക്ടറിനെ ട്രീറ്റ് ചെയ്തത്. അതിനാൽ ഈ പടത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി ഞാൻതന്നെ എന്റെ കളറിംഗ് ബുക്കിൽ വരച്ച സ്കെച്ചുകൾ മുംബൈയിൽ നിന്നു കൊണ്ടുവരികയായിരുന്നു. സെറ്റിലെത്തിയപ്പോഴാണ് ഇതു പടത്തിനുവേണ്ടി ഉപയോഗിക്കാമെന്ന് ഡോൺമാക്സിനോടു പറഞ്ഞത്.

ഞാൻ സെറ്റുകളിൽ കളറിംഗ് ബുക്ക് കൊണ്ടുപോകാറുണ്ട്. ഷൂട്ടിന്റെ ഇടവേളകളിൽ അനാവശ്യമായി വർത്തമാനം പറഞ്ഞു സമയംകളയാതെ കളറിംഗ്ബുക്കിലെ പ്രിന്റ് ചെയ്ത ഷേപ്പുകളിൽ മനസിന് ഇഷ്ടമുള്ള നിറങ്ങളിടുന്നു. മൈ സീക്രട്ട് ഗാർഡൻ എന്നാണ് അതിന്റെ ടൈറ്റിൽ. പൂക്കൾക്കും ഇലകൾക്കും പൂമ്പാറ്റകൾക്കുമെല്ലാം നമ്മുടേതായ ഭാവനയിലുള്ള നിറങ്ങൾ നല്കുന്നു. ആയിരക്കണക്കിനു കളർപേനകളും മറ്റും എന്റെ പക്കലുണ്ട്. യോജ്യമായത് ഉപയോഗിക്കുന്നു.



പെർഫോമൻസിലൂടെ നായകതുല്യപദവി നേടിയ വില്ലൻ..അതുതന്നെയല്ലേ വിക്ടർ എന്ന കഥാപാത്രത്തെക്കുറിച്ചു പറയേണ്ടത്....?

ഉത്തരവാദിത്വമുള്ള ഒരു റോൾ വരുമ്പോൾ നായകനെന്നോ വില്ലനെന്നോ ഒന്നുമില്ല. വേഷം ആത്യന്തികമായി ഓഡിയൻസിനെ രസിപ്പിക്കണം. അവരിൽ കൗതുകമുണ്ടാക്കണം. ഏതു പടം ചെയ്യുമ്പൊഴും അതിൽ ഞാൻ വില്ലനാണോ ഹീറോയാണോ എന്നൊന്നും നോക്കില്ല. അതൊന്നും എനിക്കു പ്രശ്നമല്ല. ഞാൻ ചെയ്യുന്നതു പ്രേക്ഷകരെ രസിപ്പിക്കുന്നതാവണം എന്ന് ആഗ്രഹമുണ്ട്.

ഇപ്പോഴത്തെ ഓഡിയൻസിന് ഏറെ മാറിയിരിക്കുന്നു. ഇന്റർനെറ്റും വിദേശചാനലുകളുമൊക്കെ കാണുന്നവരാണ്. അതിനാൽ എല്ലാ നടന്മാരും സംവിധായകരും മാറ്റങ്ങൾ ഉൾക്കൊള്ളണം. ഇല്ലെങ്കിൽ, പ്രേക്ഷകരുടെ താത്പര്യങ്ങൾ തിരിച്ചറിയുന്നതിനു പ്രയാസമാവും. അതിനാൽ സിനിമയിലുള്ള എല്ലാവരും അവരവരുടെ ജോലിയിൽ കുറച്ചു പ്രോഗ്രസീവായി ചിന്തിക്കണം. 15 വർഷത്തിനുശേഷവും എന്റെ വർക്കുകൾ ഒരാൾക്ക് ഇഷ്‌ടമാകണം. അതാണ് എന്റെ ലക്ഷ്യം. ഭാഷയെതുമാകട്ടെ, എന്റെ നല്ല വർക്കുകളുടെ ഒരു ഡിവിഡി കളക്ഷൻ ഉണ്ടാകണമെന്നാണ് ആഗ്രഹം.

ആദ്യാവസാനം വിവിധ മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു സൈക്കോ ആണല്ലോ വിക്ടർ..?

ഓരോ നിമിഷവും പ്രേക്ഷകരിൽ കൗതുകവും ആകാംഷയും വളർത്തുന്ന കഥാപാത്രമാണ് വിക്ടർ. അല്ലെങ്കിൽ അതു കാണികളെ ബോറടിപ്പിക്കുമായിരുന്നു, ടൈപ്പ് കാസ്റ്റായിപ്പോകാനും സാധ്യതയുണ്ടായിരുന്നു. ഞാൻ വരുന്ന ആദ്യ സീനിൽ അമ്മൂമ്മയുടെ ബിപി പരിശോധിച്ചു പോകുന്ന വിക്ടറിന് നല്ല മോനാണല്ലോ എന്ന് അമ്മൂമ്മ തന്നെ ഗുഡ് സർട്ടിഫിക്കറ്റ് നല്കുന്നുണ്ട്. അങ്ങനെയുള്ള ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന ചോദ്യമാണ് തുടർന്നുള്ള സീനുകളിൽ അയാളുടെ സ്വഭാവവൈകൃതങ്ങൾ കാണുമ്പോൾ തോന്നുക.



സ്ത്രീകൾക്കെതിരേ കൊടുംക്രൂരതകൾ കാട്ടുന്നവർ തെളിവുകളുടെ അഭാവത്തിൽ കുറ്റവാളി അല്ലാതെയാകുന്നു.. ഈ സിനിമ ചർച്ചചെയ്യുന്ന വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകളെക്കുറിച്ച്...?

വാസ്തവത്തിൽ മനുഷ്യ മന:സാക്ഷിയുടെ കണ്ണുതുറപ്പിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണിത്. എല്ലാവർക്കും കുറച്ചുപേടിയുണ്ടാവണം. എല്ലാവരും ജാഗ്രതയോടെയിരിക്കണം. ഈ സിനിമയിലെ വിക്ടറിനെപ്പോലെ ശരിക്കും ഒരാൾ ഉണ്ടെങ്കിൽ അത് എത്രത്തോളം പ്രശ്നങ്ങൾ സൃഷ്‌ടിക്കും എന്നുള്ളതിനെക്കുറിച്ച് 10 കല്പനകൾ ഓർമപ്പെടുത്തുന്നു. അത്തരം ആളുകൾ ഉണ്ടാവാൻ പാടില്ല.

സൗമ്യ, ജിഷ സംഭവങ്ങളൊക്കെ ഈ സിനിമ ചെയ്യുമ്പോൾ മനസിലുണ്ടായിരുന്നു.ഞങ്ങൾ ഷൂട്ട് ചെയ്ത സ്‌ഥലത്തിനടുത്തായിരുന്നു ജിഷയുടെ നാട്. ജിഷയുടെയൊക്കെ കാര്യങ്ങൾ കേൾക്കുമ്പോൾ അവരുടെയൊക്കെ രക്ഷിതാക്കളുടെ വേദനയറിയുമ്പോൾ വലിയ ദു:ഖമാണു തോന്നുന്നത്. അത്തരം ആളുകൾക്ക് എന്തു ശിക്ഷയാണു നല്കാനാവുക എന്ന ആലോചനകളാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സിനെ ശ്രദ്ധേയമാക്കിയത്.



10 കല്പനകളുമായി ബന്ധമുള്ള മറ്റ് അനുഭവങ്ങൾ...?

18–20 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിനുശേഷം ഡബിംഗിനു വന്നു. വളരെ പോസിറ്റീവാണ് അനൂപ് മേനോൻ. എനിക്ക് അസൗകര്യമായി ഒന്നുംതന്നെ സെറ്റിലുണ്ടാകരുത് എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നല്ല കംഫർട്ടബിളായിരുന്നു അദ്ദേഹവുമൊത്തുള്ള അഭിനയം. പോസിറ്റീവ് ഫീലായിരുന്നു.

10 കൽപ്പനകളിലെ പാട്ടുകൾ ഏറെ ഇഷ്‌ടമായി. അതിന്റെ മ്യൂസിക് ചെയ്ത മിഥുന്റെ ബേസ് വയലിൻ ആണല്ലോ. വയലിൽ പണ്ടേ എനിക്കിഷ്‌ടമാണ്. അറിയപ്പെടുന്ന വയലിൻ പ്ലേയറാണല്ലോ മിഥുൻ. അതിനാൽ ആ സംഗീതവും എനിക്കിഷ്‌ടമാണ്. മീരയുടെ ചില ചിത്രങ്ങൾ ഞാൻ മുമ്പു കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്‌ടമുള്ള അഭിനേത്രിയാണു മീരാ ജാസ്മിൻ.

റിതികയെ ആദ്യമായി പരിചയപ്പെട്ടതു സെറ്റിലെത്തിയപ്പോഴാണ്. റിതികയ്ക്കൊപ്പം ഒരു സീനിൽ മാത്രമാണു ഞാൻ വരുന്നത്. വളരെ ക്യൂട്ടായ കുട്ടിയാണ് റിതിക. നല്ല ഭാവിയുള്ള നടിയാണ്.



തിയറ്റർ കൾച്ചറാണല്ലോ താങ്കളുടെ കരുത്ത്.....?

എല്ലാവരും ചെയ്യുന്ന ചില സംഗതികൾ ഞാനും ചെയ്തിട്ടുണ്ട്. അതിന്റെ ഗുണമൊന്നും സിനിമയിൽ കിട്ടിയതായി പറയാനാവില്ല. പക്ഷേ, തിയറ്റർ ചെയ്താലേ ഒരാൾ നല്ല ആക്ടറാവൂ എന്ന മട്ടിലുള്ള വ്യവസ്‌ഥകളൊന്നുമില്ല. തിയറ്ററും സിനിമയും പൂർണമായും വ്യത്യസ്ത സംഗതികളാണ്. കുറേ തിയറ്റർ ചെയ്തിട്ടുള്ളതിനാൽ സിനിമയിൽ വലിയ ആക്ടറാവും എന്ന ഗ്യാരന്റിയൊന്നുമില്ല. ടെലിവിഷനിലും സിനിമയിലുമായി വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അത്രമാത്രം.

മലയാളത്തിൽ മുമ്പു ചെയ്ത ചിത്രങ്ങൾ...?

ഇടവപ്പാതിയിൽ ജഗതിശ്രീകുമാർ ചെയ്യേണ്ടിയിരുന്ന വേഷത്തിലേക്ക് സംവിധായകൻ ലെനിൻ രാജേന്ദ്രൻ വിളിച്ചത് എന്നെയായിരുന്നു. ഏറെ പ്രാധാന്യമുള്ള വേഷം, ഡബിൾ റോൾ. ലെനിൻ ആ സിനിമ നന്നായി ചെയ്തു. പക്ഷേ, നല്ല രീതിയിൽ റിലീസിംഗ് കിട്ടിയില്ല. സിബി മലയിലിന്റെ ഉന്നവും നല്ല ചിത്രമായിരുന്നു. മലയാളത്തിൽ എന്റെ മൂന്നാമത്തെ ചിത്രമാണ് 10 കല്പനകൾ

മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ടോ...?

മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മോഹൻലാൽ, മമ്മൂട്ടി, നെടുമുടിവേണു, ശ്രീനിവാസൻ, ജയരാജ്, ലാൽജോസ് ....എല്ലാവരെയും വലിയ ഇഷ്‌ടമാണ്. ഏതു സിനിമയാണെങ്കിലും സ്ക്രിപ്റ്റ് നന്നായിരിക്കണം. അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള എഗ്സൈറ്റ്മെന്റ് തോന്നിക്കണം. എന്തെങ്കിലും വ്യത്യസ്തതയുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം.

അഭിനയം മാറ്റിനിർത്തിയാൽ മറ്റ് ഇഷ്‌ടങ്ങൾ...?

മ്യൂസിക്കിൽ വലിയ താത്പര്യമാണ്. പാട്ടു പാടും. വരികളെഴുതി സംഗീതം ചെയ്യാറുണ്ട്. പക്ഷേ, ഇതേവരെ ആൽബം മോഡലിൽ പുറത്തിറക്കിയിട്ടില്ല. അതൊക്കെ പുറത്തിറക്കാൻ ആഗ്രഹമുണ്ട്. ഡ്രോയിംഗ് എനിക്കു ടൈംപാസാണ്. വീട്ടിലെത്തുമ്പോൾ എല്ലാത്തരം സിനിമകളും കാണാറുണ്ട്.

കുടുംബവിശേഷങ്ങൾ..?

അച്ഛനും അമ്മയും കണ്ണൂർ എടയ്ക്കാടാണു താമസം. നാട്ടിൽവരുമ്പോൾ അവിടെ പോകാറുണ്ട്. ഭാര്യ സോന. ബംഗാളിയാണ്. ഞങ്ങൾക്കു രണ്ടര വയസുള്ള മകളുണ്ട്, കൃഷ്ണ. മുംബൈ അന്ധേരിയിലാണു താമസം.

പുതിയ പ്രോജക്ടുകൾ...?

മനീഷ് തിവാരിയുടെ ചിഡിയാഖാനാ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫുട്ബോൾ കോച്ചിന്റെ വേഷമാണ്. ഒരു പൊളിറ്റീഷനും ഫുട്ബോൾ കോച്ചുമൊക്കെയാകുന്ന റോൾ. ഇതു ഹിന്ദി ചിത്രമാണ്. പക്ഷേ, എന്റെ കഥാപാത്രം മറാത്തിയാണ്. അതിനുവേണ്ടി കുറച്ചു മറാത്തി പഠിക്കുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.