Star Chat |
Back to home |
|
എബിക്കൊപ്പം പറന്നുയർന്ന് മെറീന മൈക്കിൾ |
|
|
"പ്രിയദർശൻ സാറിന്റെ അസോസിയറ്റായിരുന്ന ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രം. വിനീതേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നു. സീനിയേഴ്സായ താരങ്ങൾ. ടെൻഷനും എഗ്സൈറ്റ്മെന്റും ഏറെയായിരുന്നു ആദ്യദിവസം. പക്ഷേ, ഇവർക്കൊപ്പം ആക്ട് ചെയ്തശേഷം അണ്‍കംഫർട്ടബിൾ ഫീൽ ഇല്ല. എനിക്കു ചെയ്യാനുള്ള ഒരു സ്പേസും ഫ്രീഡവും എബിയുടെ സെറ്റിലുണ്ടായിരുന്നു. അതിനാൽ ഏറെ കംഫർട്ടബിൽ ആയി. ടിപ്സ് പറഞ്ഞുതന്ന് എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തിരുന്നു...' സന്തോഷ് എച്ചിക്കാനത്തിന്റെ രചനയിൽ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബിയിൽ വിനീത് ശ്രീനിവാസന്റെ നായിക അനുമോൾ എന്ന കഥാപാത്രത്തെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് മെറീന മൈക്കിൾ. എബിയിലെ അനുഭവങ്ങളും പുതിയ സിനിമാവിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അഭിനേത്രി മെറീന മൈക്കിൾ. സിനിമയിലേക്കുള്ള വഴി.. കോഴിക്കോടുകാരിയാണ്. രണ്ടു മൂന്നു വർഷമായി മോഡലിംഗ് ഫീൽഡിലുണ്ട്. കൂടുതലും പരസ്യങ്ങളാണു ചെയ്തിട്ടുള്ളത്. ബ്രാൻഡഡ് ആഡ്സ് കുറേ ചെയ്തിട്ടുണ്ട്. കൂടാതെ ടിവിസി ആഡ്സ് ചെയ്തിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗ്, അമർ അക്ബർ അന്തോണി തുടങ്ങി തുടങ്ങിയ ചില ചിത്രങ്ങളിൽ കാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്റെ മോഡൽ കോർഡിനേറ്റർ അനീഷ് ജേക്കബാണ് എബിയുടെ സംവിധായകൻ ശ്രീകാന്ത് സാറിനടുത്ത് എന്റെ പേരു നിർദേശിക്കുന്നത്. അങ്ങനെ ഞാൻ ശ്രീകാന്ത് സാറിനെ നേരിൽ കണ്ടു. പക്ഷേ, വലിയ ഉറപ്പൊന്നും പറഞ്ഞില്ല. പ്രോജക്ട് ഡിസ്കഷനിലാണെന്നും നോക്കാം എന്നുമാണ് അദ്ദേഹം പറഞ്ഞത്. പടം തുടങ്ങുന്നതിനു രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം എനിക്കു കണ്ഫർമേഷൻ തന്നത്. അങ്ങനെയാണ് എബിയിലേക്ക് എത്തിയത്. ഷൂട്ട് മൊത്തത്തിൽ മൂന്നു മാസം ഉണ്ടായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിലെ ബാദുഷയുടെ കൂടെ മുംബൈ ടാക്സി എന്ന പടത്തിൽ അഭിനയിച്ചിരുന്നു. പക്ഷേ, അ പടം അത്രയ്ക്കു സക്സസ്ഫുൾ ആയില്ല. വിനീതേട്ടൻ ഒപ്പോസിറ്റ് ഉള്ളതിനാൽ എബിയിലെ വേഷം ബ്രേക്ക് ആകുമെന്നാണു പ്രതീക്ഷ. എബിയിലെ കഥാപാത്രത്തെക്കുറിച്ച്.. അനുമോൾ സേവ്യർ എന്നാണ് എബിയിലെ കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണു സേവ്യർ. സുരാജേട്ടന്റെ മകളായിട്ടാണ് എബിയിൽ ഞാൻ അഭിനയിച്ചിരിക്കുന്നത്. പറക്കാനാഗ്രഹിക്കുന്ന എബിയുടെ ചെറുപ്പകാലം തൊട്ട് എബി വിമാനം പറത്തുന്നതുവരെ എബിയുടെ സക്സസ് ഫുൾ ട്രബ്ളിംഗ് പീര്യേഡ് മുഴുവൻ അവന്റെ സപ്പോർട്ടായി നിൽക്കുന്നത് അനുമോളാണ്. എബി എന്ന കാരക്ടറിനെ സപ്പോർട്ട് ചെയ്തു പോകുന്ന ഒരു കാരക്ടർ എന്നേയുള്ളൂ. നൂതർ എന്ന കുട്ടിയാണ് അനുമോളുടെ ചെറുപ്പകാലം ചെയ്തത്. പ്ലസ് വണ്‍, പ്ലസ് 2 കാലം മുതൽ പിന്നീട് അങ്ങോട്ടുള്ള അനുമോളെ ഞാനാണു ചെയ്തത്. അനുമോളും എബിയും തമ്മിലുള്ള ബന്ധം... അനുമോൾക്ക് എബിയോട് ഏറെ സ്നേഹമാണ്. എബിയോടു പ്രണയമുണ്ടെങ്കിലും അതിലും കൂടുതൽ എബിയുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുക എന്ന മനസാണ്. ജീവിതവിജയം നേടിയ ഒരു പുരുഷനു പിന്നിൽ ഒരു സത്രീ ഉണ്ടായിരിക്കും എന്നു പറയാറില്ലേ. അനുമോളാണ് എബിയുടെ ജീവിതവിജയത്തിനു പിന്നിലെ സ്ത്രീ. അനുമോൾക്ക് എബിയോടു പ്രണയമാണ്. പക്ഷേ, സാധാരണ കാമുകിമാർ ചെയ്യാറുള്ളതുപോലെ ഗിഫ്റ്റ് നല്കുന്ന രീതികളൊന്നുമില്ല. അനുമോളുടെ പ്രണയം വെളിപ്പെടുത്തുന്ന രീതി വേറെയാണ്. എബിക്കു ഫ്ളൈ ചെയ്യുന്നതിലെ നിയമപ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കിക്കൊടുക്കുന്നത് അനുമോളാണ്. അവളുടെ പവർ വച്ച് ചെയ്യാനാകുന്ന കാര്യങ്ങൾ എബിക്കുവേണ്ടി ചെയ്തുകൊടുക്കുന്നതിലൂടെയാണ് അനുമോൾ എബിയോടുള്ള പ്രണയം വെളിപ്പെടുത്തുന്നത്. എബി എന്ന സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അനുമോൾ. പഠിക്കുന്ന കാലം മുതൽ ജോലി കിട്ടുന്നതു വരെയുള്ള അനുമോളുടെ വിവിധ സ്റ്റേജസ് ചിത്രത്തിലുണ്ട്. കുട്ടിക്കാലം മുതൽ അനുമോൾ എബിക്കൊപ്പമുണ്ട്. എബിയുടെ മൂന്നു സ്റ്റേജുകൾ കാണിക്കുന്പോൾ അതേ മൂന്നു സ്റ്റേജുകളിലുള്ള അനുമോളെയും കാണിക്കുന്നുണ്ട്. എബി എന്ന സിനിമയുടെ വ്യത്യസ്തതകൾ.. കുടുംബത്തോടെ തിയറ്ററിൽ പോയി കാണാവുന്ന നല്ല മെസേജുള്ള പടമാണ് എബി. ഇൻസ്പിറേഷണൽ മൂവിയാണ്. മോട്ടിവേഷണൽ മൂവിയാണ്. നാം വിചാരിച്ചാൽ പല കാര്യങ്ങളും സാധ്യമാവും എന്ന ഓർമപ്പെടുത്തലുണ്ട്. കുട്ടികളുടെ ഇഷ്ടങ്ങൾക്കു സപ്പോർട്ട് നല്‍കാതെ തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന ചില പേരന്റ്സുണ്ടാവും. ഈ സിനിമ കണ്ടാൽ അത്തരം കാര്യങ്ങളിലൊക്കെ കുറച്ചു മാറ്റങ്ങൾ ഉണ്ടായേക്കാം. നമുക്ക് ഒരു ലക്ഷ്യം, ഒരാഗ്രഹം ഉണ്ടെങ്കിൽ അതിൽ ഉറച്ചു വിശ്വസിക്കുകയാണെങ്കിൽ അതു നടക്കും എന്നു പറയാറില്ലേ. അത്തരം സന്ദേശം നല്കുന്ന സിനിമയാണ് എബി. നന്മയുള്ള പടം. എന്റർടെയ്ൻമെന്റ് മൂവി എന്ന നിലയിൽ എബിയെ ആകർഷകമാക്കുന്നത്... സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ് എന്നിവരാണ് പ്രധാന എന്റർടെയ്ൻമെന്റ് ഫാക്ടർ. എബിയുടെ അച്ഛനായി അഭിനയിച്ച സുധീർ കരമനയാണ് മറ്റൊരാകർഷണം. ജോലിയുള്ളപ്പോഴും ജോലി നഷ്ടപ്പെട്ടു മദ്യപാനിയായി മാറുമ്പോഴും സുധീറേട്ടന്റേതായ സ്റ്റൈലിയാണ് ആ കഥാപാത്രത്തെ കാണാനാകുന്നത്. എല്ലാവരും നന്നായി ആലോചിച്ചു വർക്കൗട്ട് ചെയ്താണ് എബി ചെയ്തിരിക്കുന്നത്. പടം കുറച്ചു സീരിയസ് ആയതിനാൽ സീരിയസ് ജോണറിലുള്ള കോമഡി വർക്കൗട്ട് ചെയ്താണ് അജുചേട്ടൻ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ചിരിക്കുന്നത്. ബിജിപാൽ ചേട്ടനാണു നാലു പാട്ടുകൾ ചെയ്തത്. പാറിപ്പറക്കും കിളി എന്ന പാട്ടു പാടിയതു ശ്രീകാന്ത് സാറിന്റെ ഭാര്യ സംഗീതയാണ്. സുധീർ കൃഷ്ണയാണു കാമറ ചെയ്തത്. അദ്ദേഹത്തെിന്റെ രണ്ടാമത്തെ മലയാള പടമാണ് എബി. ഏറെ കഴിവുള്ളയാണ്. അദ്ദേഹത്തിനും ബ്രേക്ക് നല്കുന്ന പടമായിരിക്കും എബി. സംവിധായകൻ ശ്രീകാന്ത് മുരളിക്കൊപ്പമുള്ള അനുഭവങ്ങൾ... വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചില സീനുകൾ ചെയ്തശേഷം എനിക്കു തൃപ്തിയായില്ലെങ്കിൽ അദ്ദേഹത്തോടു ചോദിച്ചിരുന്നു. അത് അങ്ങനെയായിരുന്നു വേണ്ടത് എന്ന് അദ്ദേഹം പറയുന്പോൾ മാത്രമാണ് എനിക്കു സമാധാനം കിട്ടിയിരുന്നുള്ളൂ. അത്തരം സംഭാഷണങ്ങൾ മാത്രമാണ് ഞങ്ങൾതമ്മിൽ ഉണ്ടായിട്ടുള്ളത്. ചിത്രീകരണ അനുഭവങ്ങൾ... സാധാരണ ഒരു സിനിമ പോലെയല്ലല്ലോ എബി. ഫ്ളൈറ്റ് സീനുകളൊക്കെയുള്ള ചിത്രം. സന്തോഷ് സാറിനുപോലും കഥയെഴുതുന്പോൾ ഈ സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നു. കാരണം ഫ്ളൈറ്റ് പറത്തുന്ന കാര്യമൊക്കെ എത്രത്തോളം പ്രാക്ടിക്കലാകും എന്ന കാര്യത്തിലൊക്കെ ടെൻഷനുണ്ടായിരുന്നു. ആർട്ട് ഡയറക്ടർ ഉൾപ്പെടെ എല്ലാവരും തിരക്കിലായിരുന്നു. ഒരു ഷോട്ട് കഴിഞ്ഞാൽ റിലാക്സ് ചെയ്യാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. അടുത്ത ഷോട്ടിൽ ടെക്നിക്കലായി എന്തൊക്കെ ചെയ്യണമെന്നായിരുന്നു സെറ്റിൽ ആലോചന. എല്ലാവരും ഏറെ ബിസിയായി, സീരിയസായി ചെയ്ത പടമാണ് എബി. കട്ടപ്പന, മരിയാപുരം, ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. വിനീത് ശ്രീനിവാസനൊപ്പം... സെറ്റിൽവച്ചാണ് വിനീതേട്ടനെ ആദ്യമായി കാണുന്നത്. ഏറെ സംസാരിക്കില്ല. വളരെ ഹംബിൾ ആയ മനുഷ്യനാണ്. അദ്ദേഹവുമായി ഞാൻ ഒരുപാടു സംസാരിച്ചിട്ടില്ല. ഡയറക്ടർ അടുത്ത ഷോട്ട് എന്നു പറയുന്നതു മുതൽ വിനീതേട്ടൻ എബിയുടെ ബോഡി ലാംഗ്വേജും മാനറസങ്ങളും ശ്രദ്ധിച്ചു ചെയ്യുന്ന തിരക്കിലാവും. ക്ലൈമറ്റ് പ്രശ്നങ്ങളും മറ്റും കാരണം ഈ സിനിമയിൽ പ്രോപ്പർ ബ്രേക്ക് ടൈം കിട്ടിയിട്ടില്ല. ഞാൻ പോയി സംസാരിക്കുന്പോഴാണ് ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹത്തിനു നന്നായി ചെയ്യാൻ പറ്റിയില്ലെങ്കിലോ എന്നു കരുതി സെറ്റിൽ ഏറെ സംസാരത്തിനൊന്നും പോയിട്ടില്ല. അടുത്തിടെ ഒരു ഇന്റർവ്യൂവിനു കണ്ടപ്പോഴാണു കുറച്ചു ഫ്രീയായി സംസാരിച്ചത്. സീരിയസ് പടമാണ്. വിനീതേട്ടന്റെ ബോഡി ലാംഗ്വേജിലും ഏറെ വ്യത്യസ്തതകളുണ്ട്. എബി ഒരു സാധാരണ ആളല്ല. ഐക്യു കുറച്ചു കൂടുതലായതിനാൽ ബുദ്ധിമാന്ദ്യമുള്ളവരെപ്പോലെ കളിക്കുന്ന ഒരു കാരക്ടറാണ്. സ്പെഷൽ ചൈൽഡാണ്. അപ്പോൾ ഞാൻ പോയി കളിതമാശകളോടെ സംസാരിച്ചാൽ അതു ഷോട്ടിൽ അദ്ദേഹത്തിന്റെ പെർഫോമൻസിനെ ബാധിച്ചാലോ എന്നു കരുതി സെറ്റിൽ അത്തരം വർത്തമാനങ്ങൾക്കു പോയിട്ടില്ല. പക്ഷേ, അദ്ദേഹം അഭിനയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടിപ്സ് പറഞ്ഞുതന്നിരുന്നു. ഷൂട്ടിനു വന്നപ്പോൾ എനിക്കു കുറച്ചു പേടിയുണ്ടായിരുന്നു. അപ്പോൾ ഞാൻ അക്കാര്യം അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ തനിക്കും പേടിയുണ്ടെന്നും പണ്ട് സൈക്കിൾ എന്ന പടം ചെയ്തപ്പോൾ തനിക്കും പേടിയുണ്ടായിരുന്നതായും വിനീതേട്ടൻ പറഞ്ഞു. ചില ഷോട്ടുകൾ ചെയ്യുന്നതിനു മുന്‍പ് ഇത്തരത്തിൽ ചെയ്താൽ നന്നായിരിക്കും എന്നൊക്കെ സജഷൻസ് പറഞ്ഞിരുന്നു. അത് എനിക്കു സഹായകമായിട്ടുണ്ട്. ഷൂട്ടിനു മുന്‍പ് സ്ക്രിപ്റ്റ് വായിച്ചിരുന്നോ... ലീഗൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ വണ്‍ ലൈൻ പോലെയാണ് ശ്രീകാന്ത് സാർ എന്നോടു കഥ പറഞ്ഞത്. ഷൂട്ടിനു രണ്ടാഴ്ച മുന്‍പുപോലും കഥ പൂർണമായും പറഞ്ഞിരുന്നില്ല. ഷൂട്ടിനു തലേദിവസമാണ് അദ്ദേഹത്തിന്റെയടുത്തു ചെന്ന് കംപ്ലീറ്റ് കഥയും അനുമോളുടെ കാരക്ടറൈസേഷനും പഠിക്കുന്നത്. പെർഫോം ചെയ്യാൻ ഏറെ കാര്യങ്ങളുള്ള ഒരു കാരക്ടറാണ്, വിനീതേട്ടന്റെ ഒപ്പോസിറ്റാണ്, നാട്ടിൻപുറത്തു സംഭവിക്കുന്ന ഒരു കഥയാണ്... എന്നിങ്ങനെ ചില കാര്യങ്ങൾ മാത്രമേ അതിനു മുന്‍പ് അറിയാമായിരുന്നുള്ളൂ. സിനിമയെപ്പറ്റി ഏറെയൊന്നും പുറത്തു പറയാനാവാത്ത ഒരു സാഹചര്യമായിരുന്നു അന്ന്. എബിയുടെ രചയിതാവ് സന്തോഷ് എച്ചിക്കാനവുമായി.. അദ്ദേഹവുമായി നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്. പലപ്പോഴും സെറ്റിൽ വന്നിരുന്നു. എന്റെ നല്ല സുഹൃത്താണ് അദ്ദേഹം. എന്റെ നടത്തമൊക്കെ കുറച്ചു ശരിയാക്കണമെന്നു പലപ്പോഴും സന്തോഷേട്ടൻ എന്നോടു പറഞ്ഞിട്ടുണ്ട്. കാരണം മെറീന ആന്‍പിള്ളേരു നടക്കുന്നതുപോലെയാണു നടക്കുന്നതെന്നു പറയാറുണ്ട്. അനു എന്ന കഥാപാത്രത്തിനു പെണ്സ്വഭാവംഉള്ളതിനാൽ കുറച്ച് ഒതുങ്ങിനടക്കണം എന്ന മട്ടിൽ ചില ടിപ്സ് അദ്ദേഹം പറഞ്ഞുതന്നിരുന്നു. കോണ്ഫിഡന്റാകുംവിധം എന്നെ എല്ലാവരും സപ്പോർട്ട് ചെയ്തിട്ടുണ്ട്. അജുവർഗീസിനൊപ്പം... അജുചേട്ടനുമായി കോംബിനേഷൻ സീനുകളുണ്ട്. കോംബിനേഷനിൽ വരുന്പോൾ കാമറ ആംഗിൾ പോലെയുള്ള ചില ചെറിയ കാര്യങ്ങൾ ടിപ്സ് പോലെ പറഞ്ഞുതന്നിട്ടുണ്ട്. ഓണ്‍ ദ സ്പോട്ട് കൊമേഡിയാണ് അദ്ദേഹം. ഞങ്ങൾ ഡിസ്കസ് ചെയ്താണ് കോംബിനേഷൻ സീനുകൾ ചെയ്തിരുന്നത്. അജു ചേട്ടനൊപ്പമുള്ള സീനുകൾ ഏറെ എൻജോയ് ചെയ്താണു ചെയ്തത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം... കോമേഡിയനായിട്ടാണല്ലോ സാധാരണ നാം അദ്ദേഹത്തെ സിനിമകളിൽ കാണുന്നത്. പക്ഷേ, ഇതിൽ കുറച്ചു സീരിയസ് ആയ അച്ഛൻ കഥാപാത്രമാണ് അദ്ദേഹത്തിന്. എന്നാൽ ചെറിയ നർമവും ഒപ്പം കൊണ്ടുപോകുന്ന ഒരു കഥാപാത്രം. പക്ഷേ, കൂടുതലും അദ്ദേഹത്തിന്റെ കാരക്ടർ സീരിയസ് ആണ്. അച്ഛൻ- മകൾ സീരിയസ് സംഭാഷണങ്ങളാണ് ഞങ്ങളുടെ കോംബിനേഷൻ സീനുകളിൽ ഉണ്ടായിരുന്നത്. സുരാജ് ചേട്ടനൊപ്പം ആദ്യ സിനിമയാണ്. ഹരീഷ് പേരടിക്കൊപ്പം എബിയിൽ.. ഹരീഷേട്ടൻ കോഴിക്കോട്ടുകാരനാണല്ലോ. ഞങ്ങളുടെ നാട്ടുകാരൻ. സീനൊക്കെ കഴിഞ്ഞാൽ ഞങ്ങൾ കോഴിക്കോട് സ്ളാംഗ് പിടിച്ച് സംസാരിച്ചിരിക്കും. അദ്ദേഹത്തിന്റെ വീട് മാങ്കാവും എന്റെ വീട് തിരുവണ്ണൂരുമാണ്. പക്ഷേ, അദ്ദേഹം അയൽവാസിയാണെന്നുള്ളത് അറിയില്ലായിരുന്നു. സെറ്റിലെത്തിയ ശേഷമാണ് അത് അറിഞ്ഞത്. എബിയിലെ വെല്ലുവിളി... ഇതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം അൾട്രാമോഡേണാണ്. ഗാംഗ്സ്റ്റർ ലുക്കുള്ള കുട്ടി, ഏറെ മോഡേണായ കുട്ടി, കോളജിൽ പഠിക്കുന്ന കുട്ടി..എന്നിങ്ങനെ. ഞാൻ തമിഴിലും കന്നടയിലുമൊക്കെ അത്തരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. മൊത്തം പടങ്ങൾ പറയുകയാണെങ്കിൽ എബി പതിനൊന്നാമത്തെ ചിത്രമാണ്. മുന്‍പു ചെയ്ത കാരക്ടറുകളിലെല്ലാം മേക്കപ്പ് ചെയ്തു കുറച്ചു ക്യൂട്ട് ലുക്കിലാണു വന്നത്. എണ്ണ തേച്ചു മുടി ഒതുക്കിക്കെട്ടി പാർലറിലെങ്ങും പോകാതെ പഠിത്തം, ലൈഫിൽ സെറ്റിലാവണം എന്നിങ്ങനെ ചിന്തിക്കുന്ന കുട്ടിയാണ് എബിയിലെ അനുമോൾ. കാരക്ടറിന്റെ മാനറിസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കുക വലിയ ചലഞ്ചിംഗ് ആയിരുന്നു. മേക്കപ്പില്ലാത്ത നായികമാരെക്കുറിച്ചു കുറച്ചുകാലം മുന്പുവരെയും ചിന്തിക്കുകപോലും അസാധ്യമായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ, പ്രേമത്തിലെ മലർ മിസ്...അങ്ങനെ കുറേ കഥാപാത്രങ്ങൾ വന്നപ്പോഴാണ് മേക്കപ്പില്ലാതെതന്നെ ഒരു സൗന്ദര്യമുണ്ടെന്ന് ആളുകൾ അംഗീകരിച്ചുതുടങ്ങിയത്. എന്നിട്ടും സെറ്റിൽ ആളുകൾ നായികയെ പരിചയപ്പെടാൻ വരുന്പോൾ ഇതെന്താണ് ത്രെഡ് ഒന്നും ചെയ്തിട്ടില്ലേ എന്ന മട്ടിലാണ് ആളുകളുടെ ചോദ്യങ്ങൾ. പെർഫോമൻസിനെക്കാൾ ഉപരി എന്റെ പുതിയ ലുക്കിനെക്കുറിച്ച് ആളുകൾ എന്തു പറയും എന്നതായിരുന്നു ടെൻഷൻ. ഹാപ്പി വെഡ്ഡിംഗിൽ അങ്ങനെ കണ്ടിട്ട് എബിയിൽ ഇങ്ങനെ കാണുന്പോൾ ആളുകൾക്ക് ഇത് ഇഷ്ടമാകുമോ എന്നൊക്കെ തോന്നിയിരുന്നു. പാട്ടുകളും ട്രെയിലറും കണ്ടിട്ട് ലുക്ക് ചേരുന്നുവെന്നാണ് ആളുകൾ പറഞ്ഞത്. അനു എന്ന കാരക്ടറിന് ഞാൻ കറക്ടാണോ എന്നൊക്കെ ആദ്യം ചിന്തകളുണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. നല്ല റിവ്യൂസ് കിട്ടുന്പോൾ അതൊക്കെ മാറി. എബി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ പ്രചോദനമായത്... ഇത്രയും വലിയ കാസ്റ്റിനൊപ്പം ആദ്യാവസാനം ഒരു പടം ചെയ്യുക എന്നതിൽ ഇൻസ്പിറേഷനെക്കാൾ അധികം ടെൻഷനായിരുന്നു. എഗ്സൈറ്റിംഗ് ഏറെയായിരുന്നു. സാധാരണ ഒരാൾക്കു കി്ട്ടുന്ന ഒരു ഭാഗ്യമല്ലല്ലോ എബിയിലെ വേഷം. ഡയറക്ടർ, ആക്ടർ, സിംഗർ.. അത്രയും ടാലന്റഡ് ആയ വിനീതേട്ടനൊപ്പം ഒപ്പോസിറ്റ് ഹീറോയിൻ ആയി ചെയ്യുക എന്നതു വലിയ ഭാഗ്യം തന്നെയായിരുന്നു. എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളാണ് അദിതി രവി, ഗായത്രി സുരേഷ് എന്നിവർ. അദിതി മിഥുൻ മാനുവൽ തോമസിന്റെ അലമാര എന്ന സിനിമ ചെയ്തു. ഗായത്രി ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരത എന്ന സിനിമ ചെയ്തു. ഞങ്ങൾ മൂന്നുപേരും ബെസ്റ്റ് ഫ്രണ്ട്സാണ്. ഞങ്ങൾ മൂന്നുപേരുടെയും സിനിമ ഏകദേശം ഒരേ ടൈമിൽ വരുന്നു എന്നതിൽ സന്തോഷം. ഇത്രയും വലിയ ഒരു പടം കിട്ടിയപ്പോൾ അവരുടെ പ്രോത്സാഹനവും പിന്തുണയും വളരെ വലുതായിരുന്നു. അവർ കുറേ മോട്ടിവേറ്റ് ചെയ്തിട്ടാണ് ഞാൻ ഈ പടം ചെയ്തത്. സിനിമ പണ്ടേ ഒരു സ്വപ്നമായിരുന്നോ... ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്പോഴാണ് മോഡലിംഗിൽ എത്തിയത്. കോംപറ്റീഷനിൽ പങ്കെടുത്തു. ബ്യൂട്ടിഫുൾ സ്മൈലിംഗ് എന്ന ടൈറ്റിൽ കിട്ടി. മിസ് മലബാർ എന്ന കോംപറ്റീഷനിൽ. അവിടന്ന് വിവിധ റാന്പ് ഷോസ്, ഫോട്ടോഷൂട്ട്, ടിവിസി, പിന്നെ സിനിമ..അങ്ങനെ പടിപടിയായിട്ടാണു വന്നത്. ഇപ്പോഴും ഞാൻ പെർഫോം ചെയ്യുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചു വിലയിരുത്താറായിട്ടില്ല. കഴിഞ്ഞവർഷം ബികോം പൂർത്തിയാക്കി. കുറച്ചുകൂടി പഠിക്കണമെന്നുണ്ട്. സിനിമ ചെയ്യും സിനിമയിൽ വരും എന്നൊന്നും ഒരിക്കലും വിചാരിച്ചിരുന്നില്ല. പപ്പ മൈക്കിൾ പാടും, ആർട്ടിസ്റ്റാണ്. തബലയും ഫ്ളൂട്ടുമൊക്കെ വായിക്കും. പപ്പയ്ക്ക് ഒരു ബാൻഡുണ്ട്. മ്യൂറൽ പെയിന്റിംഗ്സ് ചെയ്യും. പത്തു വർഷത്തോളം പപ്പ എന്നെ കാർണാടക സംഗീതം പഠിപ്പിച്ചിട്ടുണ്ട്. ട്രൂപ്പിൽ ഞാൻ പപ്പയുടെ കൂടെ ഞാൻ നേരത്തേ പാടിയിരുന്നു. ഇതിൽ ഏതെങ്കിലും ഒന്നിലേക്ക്... പാട്ടിലേക്കോ മറ്റോ പോകും എന്നാണ് അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ ആക്ടിംഗിലേക്കാണു വന്നത്. ഇനി എന്താകുമെന്ന് അറിയില്ല. കാരക്ടർ സെലക്ട് ചെയ്യുന്പോൾ... അനുമോൾ എന്ന കാരക്ടറിന് ഞാൻ ചേരുമെന്നു ശ്രീകാന്ത് സാറിനു തോന്നിയതുകൊണ്ട് അദ്ദേഹം എന്നെ എബിയിൽ കാസ്റ്റ് ചെയ്തു. അതുപോലെ കാന്പുള്ള കാരക്ടർ കിട്ടണമെന്ന് ആഗ്രഹമുണ്ട്. പെർഫോം ചെയ്യാൻ എന്തെങ്കിലുമുള്ള കഥാപാത്രമാണെങ്കിൽ ഇനിയും സിനിമ ചെയ്യണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. ഡമ്മി പോലെ ഭംഗിക്ക് ഒരു സാധനം ഒരിടത്തു കൊണ്ടുവയ്ക്കില്ലേ..അത്തരം കാരക്ടറുകൾ താത്പര്യമില്ല. മുംബൈ ടാക്സി ചെയ്തശേഷം രണ്ടുമൂന്നു ടെററിസ്റ്റ് കാരക്ടറുകൾ വന്നു. അങ്ങനെ ഒരേതരം കാരക്ടറുകൾ തന്നെ ചെയ്യാതെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ അഭിനയിക്കുന്ന ചിത്രം... ഇപ്പോൾ ഒമർ സംവിധാനം ചെയ്യുന്ന ചങ്ക്സ് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗ് ടീമിന്റെ അടുത്ത പടം. ആനന്ദം ഫെയിം വൈശാഖ്(കുപ്പി), ഞാൻ, ഹണിറോസ്, ബാലു വർഗീസ്, ധർമജൻ ചേട്ടൻ, ഗണപതി എന്നിവരാണ് ചങ്ക്സിലെ മുഖ്യകഥാപാത്രങ്ങൾ. എല്ലാവർക്കും തുല്യപ്രാധാന്യമാണ്. ഹാപ്പി വെഡ്ഡിംഗിൽ പരിചയമുള്ളതിനാൽ കംഫർട്ടബിൾ ആയ ടീം ആണ്. നന്നായി പെർഫോം ചെയ്യാനാകുമെന്നു കരുതുന്നു. ഹാപ്പിയായി, ജോളിയായി പോകുന്ന സെറ്റാണ്. എബിയിൽ സീരിയസാണെങ്കിൽ അതിന്റെ നേരെ ഓപ്പസിറ്റാണ് ച്ങ്ക്സിൽ. കംപ്ലീറ്റ് കോമഡിയാണ്. ഹാപ്പി വെഡ്ഡിംഗിൽ സൗബിൻ ചേട്ടൻ എന്താണോ ചെയ്തത് അത്തരം ഒരു കഥാപാത്രമാണ് ചങ്ക്സിൽ എനിക്ക്. വീട്ടിൽ നിന്നുള്ള സപ്പോർട്ട്... വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണ്. ആഡ്സ് ചെയ്തതു ടിവിയിൽ വരുന്പോൾ പപ്പയ്ക്കും അമ്മയ്ക്കും ഏറെ താത്പര്യമാണ്. എന്റെ ഇന്ററസ്റ്റ് അനുസരിച്ചു ചെയ്യട്ടെ എന്നതാണ് അവരുടെ നയം. പക്ഷേ, പഠിത്തം വിടരുത് എന്നും നിർദേശമുണ്ട്. ആർട്ടിസ്റ്റിക് സ്വഭാവത്തിലുള്ള എന്തും ചെയ്യുന്നതിന് അനുമതിയുണ്ട്. ആക്ടിംഗ് ഓകെ ആണെങ്കിൽ ചെയ്തോളൂ എന്നതായിരുന്നു അവരുടെ രീതി. ഇപ്പോൾ ആക്ടിംഗ് ഓകെയാണ്. അടിപൊളിയാണ്. വീട്ടുവിശേഷങ്ങൾ... വീട്ടിൽ പപ്പ, അമ്മ, ഞാൻ. പപ്പ മൈക്കിൾ ഫങ്ഷനുകൾക്ക് ഇപ്പോഴും പാടാറുണ്ട്. അമ്മ പോളിടെക്നിക്കിൽ ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞിട്ടു ടീച്ചറാണ്. വീട് കോഴിക്കോട് വെള്ളിമാടുകുന്നിൽ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|